Friday 31 January 2014

90.1983(MALAYALAM,2014)

90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew.


" Don't stop chasing your dreams,because dreams do come true"-Sachin Tendulkar

" ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983"
ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ് സായിപ്പുമാര്‍ കണ്ടു പിടിച്ച ഈ കളി.പണ്ടെവിടെയോ വായിച്ചത് പോലെ ഭാരതീയര്‍ക്ക് ദേശിയതാ ബോധം ഉണ്ടാകുന്നതും ഒരേ ശബ്ദത്തില്‍ ഒരു മനമായി പ്രാര്‍ത്ഥിക്കുന്നതും ഈ കളി കാണുമ്പോള്‍ ആണെന്ന്.സത്യമാണ് അത്.ലോകത്തിലെ സ്വാധീനമുള്ള കായിക ശക്തിയായി ബി സി സി ഐ വളര്‍ന്നതില്‍ ഓരോ ഇന്ത്യക്കാരനും പങ്കുണ്ട്.അത് പോലെ ആണ് സച്ചിനും.തലമുറകളായി വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവര്‍ക്കും അറിയുന്ന ഒരേ ഒരു പേരായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .സച്ചിന്‍ ഔട്ട്‌ ആയാല്‍ ടി വി നിര്‍ത്തി പോയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിയിരിക്കുന്നു.എങ്കിലും ഒരു തലമുറയുടെ താരം തന്നെ ആയിരുന്നു സച്ചിന്‍.സച്ചിന്‍ എന്ന വികാരവും ക്രിക്കറ്റ് എന്ന കളിയും കൂട്ടി കെട്ടി അബ്രിദ് ഷൈന്‍ എന്ന പുതുമുഖ സംവിധായകന്‍ അവതരിപ്പിച്ച 1983 യെ കുറിച്ച് ഒന്നേ പറയാന്‍ ഉള്ളു.ഒരു തലമുറയുടെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തേക്ക് മടക്കി തരാന്‍ കഴിഞ്ഞ കലാകാരന്‍.

   ഒരു സിനിമയേക്കാള്‍ ഉപരി 1983 ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലൂടെ ഉള്ള ഒരു യാത്ര ആണ്.നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കപ്പില്‍ മൂന്നാം തവണയും അടുപ്പിച്ച് ജേതാക്കള്‍ ആകാന്‍ കച്ച മുറുക്കി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എന്ന അതികായരെ കറുത്ത കുതിരകളായ കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ തുരത്തിയോടിച്ചു ക്രിക്കറ്റ് കളിയുടെ മെക്കയായ ലോര്‍ഡ്സില്‍ വിജയപതാക പറപ്പിച്ച 1983 മുതല്‍ ഇന്ന് വരെയുള്ള കാലഘട്ടം ആണ് ഈ സിനിമ സഞ്ചരിക്കുന്നത്.പത്തു വയസ്സുള്ള രമേശന്‍ എന്ന നാട്ടിന്‍പുറത്ത് ഉള്ള കുട്ടിയിലും സുഹൃത്തുക്കളിലും ടി വിയില്‍ കണ്ട ആ വിജയം ഒരു ആവേശമായി മാറി.അവരുടെ ശ്വാസവും മതവും എല്ലാം ക്രിക്കറ്റ് ആയി മാറി.അത്രയേറെ അവരെ ആ കളി ആകര്‍ഷിച്ചിരുന്നു.മടല്‍ ബാറ്റുകളും ടെന്നീസ്,റബ്ബര്‍ പന്തുകളിലൂടെയും അവരും ചിലപ്പോഴൊക്കെ ക്രിക്കറ്റ് ഇതിഹാസങ്ങളായി പറമ്പിലെയും തൊടിയിലെയും മൈതാനങ്ങളിലെയും പിച്ചുകളില്‍ പാറി നടന്നു.ഇന്ന് ട്യുഷന് വിടുന്നത് പോലെ ക്രിക്കറ്റ് കോചിങ്ങിനു കുട്ടികളെ അയക്കുന്ന ഒരു കാലം അല്ലായിരുന്നു അന്ന്.പണമുള്ളവര്‍ മാത്രം നാടിനു വേണ്ടി കളിക്കും എന്നൊരു വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നു.അതിനാല്‍ തന്നെ സ്വന്തം വീട്ടിലെ സച്ചിനെയും കപില്‍ ദേവിനെയും ഒക്കെ അവര്‍ വീട്ടില്‍ തന്നെ കുഴിച്ചു മൂടാന്‍ കൂട്ട് നിന്നു ,സ്വന്തം മക്കളുടെ ഭാവി ഓര്‍ത്തു.രമേശന്റെയും ജീവിതം വ്യത്യാസം ഇല്ലായിരുന്നു.ഒരു എന്‍ജിനിയര്‍ ആകണം തന്‍റെ മകന്‍ എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരായ മാതാപിതാക്കള്‍.രമേശന്റെ ജീവിതം ആണ് ഈ സിനിമ.രമേശന്‍ വളര്‍ന്നു..സ്കൂള്‍ കാലത്തെ പ്രണയം,പരീക്ഷകളിലെ തോല്‍വി,വിവാഹം പിന്നെ ക്രിക്കറ്റ്.രമേശന്‍ സച്ചിന്‍റെ പ്രായം ആയപ്പോഴും ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല.പകരം തന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന ആ ബാറ്റിനെയും ഒഴുകുന്ന രണ്സിനെയും സിക്സരുകളെയും സ്നേഹിച്ചു.രമേശന് തന്‍റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആഗ്രഹം നടപ്പാക്കാന്‍ ഒരു അവസരം ലഭിക്കുന്നു.രമേശന്റെ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നതു അവിടെയാണ്.ആ കഥയാണ് 1983 പറയുന്നത്.


     സിനിമയില്‍ ഓരോ ലോക കപ്പും അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോക കപ്പു കിട്ടിയിട്ട് രണ്ടു വര്‍ഷത്തിനു ശേഷം ജനിച്ച എനിക്കൊക്കെ ആ ദൂരദര്‍ശന്‍ ലോഗോ,രാമായണം സീരിയല്‍ 1992 ലെ ലോക കപ്പൊക്കെ ചെറുപത്തില്‍ ഞാനൊക്കെ എന്തായിരുന്നു എന്നുള്ളതിന്റെ ഒരു ഓര്‍മ കുറിപ്പായി മാറി.2003 ലോക കപ്പൊക്കെ കാണുമ്പോള്‍ അന്നുണ്ടായ അതേ വികാരം തിരയില്‍ അതേ സ്പിരിറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഈ സിനിമ തീര്‍ച്ചയായും ക്രിക്കറ്റ് എന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ്.ക്രിക്കറ്റിനെ കുറിച്ച് സുശീലയോട് സച്ചിന്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പറയുന്ന ഉത്തരം പറയുന്നവര്‍ ഈ ചിത്രം കാണാതെ ഇരിക്കുന്നതാണ് നല്ലത് .ഒരു സിനിമ എന്ന നിലയില്‍ നിന്നും ഈ ഒരു വികാരത്തെ ഇത്ര മാത്രം തീവ്രതയോടെ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.സിനിമയുടെ തുടക്കത്തില്‍ സച്ചിന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഉള്ള പ്രസംഗം അവതരിപ്പിച്ചത്നി മുതല്‍ ഇന്റെര്‍വല്‍ വന്നപ്പോഴും എന്തിനു സിനിമയുടെ അവസാനം എഴുതി കാണിച്ചത് വരെ ക്രിക്കറ്റ് ആയിരുന്നു . നിവിന്‍ പോളി എന്തായാലും തട്ടതിന്‍ മറയത്തില്‍ നിന്നും ഇറങ്ങി വരാന്‍ ശ്രമിച്ചിട്ടുണ്ട്.സ്വാഭാവിക അഭിനയം നടത്താന്‍ പരിശ്രമിക്കുന്ന അനൂപ്‌ മേനോനും മോശം ആക്കിയില്ല.ജോയ് മാത്യുവിന്റെ അച്ഛന്‍ വേഷവും നന്നായിരുന്നു.തീര്‍ച്ചയായും ഇപ്പോള്‍ മുപ്പതോ അതില്‍ കൂടുതലോ പ്രായം ഉള്ളവര്‍ക്ക് ചെറുപ്പതിലേക്ക് ഒരു തിരിച്ചു പോക്കായിരിക്കും 1983.ഈ വര്‍ഷത്തിലെ ആദ്യ മാസം നല്ല ചിത്രങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്ന നിരാശയില്‍ ഇരിക്കുമ്പോള്‍ മാസാവസാനം നല്ല ഒരു സിനിമയും ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ആകാന്‍ ഉള്ള സാധ്യതയുമായി 1983 വന്നു.തിയറ്ററിലെ കുടുംബ പ്രേക്ഷകര്‍ അതിനു അടിവരയിടുന്നു.സെക്കണ്ട് ഷോ ബാല്‍ക്കണി ഫുള്‍ ആയിരുന്നു.


   തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന ആരാധകര്‍ ഇത്തരം സിനിമകളെയും പ്രോത്സാഹിപ്പിച്ചു കൂടെ?മാസ്സും ഇത്തരം സിനിമകളും ഒരു ബാലന്‍സില്‍ പോകും.മലയാള സിനിമയ്ക്കും അതാണ്‌ നല്ലത് .ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന റേറ്റിംഗ് 4/5!!




More review @ www.movieholicviews.blogspot.com

Wednesday 29 January 2014

89.HER(ENGLISH,2013)

89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin PhoenixAmy AdamsScarlett Johansson,Brian Cox.

 ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള "ഹെര്‍ "!!
     ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണം എന്ന് അവന്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് അവന്റെ ജീവിതത്തിന്‍റെ ഓരോ നിമിഷവും .ഏകാന്തതയില്‍ നിന്നുമുള്ള വഴി മാറി ചെന്നെത്തുന്നത് പലപ്പോഴും മേല്‍പ്പറഞ്ഞ ബന്ധങ്ങളില്‍ ആയിരിക്കും.ഒരു പ്രണയം ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്.ആ പ്രണയം സാധ്യമാക്കാന്‍ ഒരു മനുഷ്യന്‍ തന്നെ എതിര്‍വശത്ത് വേണം എന്ന ആവശ്യമുണ്ടോ?അല്‍പ്പം കുഴയ്ക്കുന്ന ചോദ്യം.എന്നാല്‍ അത്തരത്തില്‍ ഒരു വ്യത്യസ്തമായ പ്രണയ കഥ പറയുകയാണ് "ഹെര്‍"എന്ന ഈ ചിത്രം.

     ഈ കഥ നടക്കുന്നത് സമീപഭാവിയില്‍ എവിടെയോ ആണ് .തിയോഡര്‍   പ്രിയപ്പെട്ടവര്‍ക്കായി കത്തുകള്‍  എഴുതി കൊടുക്കുന്ന  ഒരു ഓണ്‍ ലൈന്‍ സൈറ്റിലെ ജീവനക്കാരനാണ്.അതിമനോഹരമാണ് തിയോഡര്‍ എഴുതുന്ന കത്തുകള്‍.അതിനു ആവശ്യക്കാര്‍ കൂടുതലുമാണ്.എന്നാല്‍ പ്രണയാതുരമായ ഈ കത്തുകള്‍ എഴുതുന്ന തിയോഡര്‍ തന്‍റെ ജീവിതത്തില്‍ ഒറ്റപ്പെടലില്‍ ആണ്.പഴയ സുഹൃത്തായ കാതറിന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്ത തിയോഡര്‍ എന്നാല്‍ കാലത്തിന്‍റെ ഒഴുക്കില്‍ രണ്ടു പേര്‍ക്കും വന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പിരിയാന്‍ തീരുമാനിച്ചു കഴിയുകയാണ്.എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ കതരിനെ പ്രണയിക്കുന്ന തിയോഡര്‍ പിരിയാന്‍ സമ്മതിക്കുന്നില്ല.എങ്കില്‍ പോലും ഒറ്റയ്ക്കുള്ള ജീവിതം തിയോഡര്‍ വെറുക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ആകസ്മികമായി ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സ്വയം ചിന്താ ശേഷി ഉള്ള (Artificial Intelligence) ഒരു Operating System വാങ്ങുന്നു.അതിന്‍റെ പേര് OS1.Operating System ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനത്തിനായി ഒരു  സ്ത്രീയുടെ ശബ്ദം തിരഞ്ഞെടുക്കുന്ന തിയോഡര്‍ പിന്നെ കടന്നു പോയത് അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ആയിരുന്നു.ആ OS സ്വയമായി സമാന്ത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.ആദ്യമൊക്കെ തന്‍റെ ജോലിയില്‍ കൂടുതല്‍ സഹായകരമായ ആ സ്ത്രീ ശബ്ദവുമായി തിയോഡര്‍ മെല്ലെ അടുക്കുന്നു.അവര്‍ അവരുടെ ജീവിത കാഴ്ചപ്പാടുകളിലൂടെ തങ്ങളുടെ ശബ്ദങ്ങള്‍ പങ്കു വയ്ച്ചു.സമാന്ത ദിവസം തോറും സ്വയം ചിന്താശേഷി വളര്‍ന്നു വരുന്ന ഒരു OS ആയിരുന്നു.പതുക്കെ പതുക്കെ തിയോടരുമായുള്ള ബന്ധം സമാന്തയെ ഒരു സ്ത്രീയാക്കി മാറ്റുന്നു.അവര്‍ തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുന്നു.വെര്‍ച്ച്വല്‍ ലോകത്തുള്ള ഒരു OS ആണ് താന്‍ എന്ന് ഓര്‍ക്കാതെ സമാന്ത- തിയോഡര്‍ ബന്ധം ബലപ്പെടുന്നു.അവര്‍ തമ്മില്‍ ശബ്ധങ്ങളിലൂടെ ശാരീരിക ബന്ധം പോലും ഉണ്ടാകുന്നു.സമാന്ത അയാളുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പോലും പങ്ക് ചേരുന്നു.

     അമി തിയോടരിന്റെ സുഹൃത്താണ്.അമി ഭര്‍ത്താവുമായി തെറ്റി പിരിയുന്നു.എന്നാല്‍ അവര്‍ക്കും ഒരു സുഹൃത്തിനെ  ലഭിക്കുന്നു.പിരിഞ്ഞു പോയ ഭര്‍ത്താവിന്‍റെ സ്ത്രീ ശബ്ദത്തില്‍ ഉള്ള Operating System .ലോകം പതുക്കെ പതുക്കെ ബന്ധങ്ങള്‍ തമ്മില്‍ ഉള്ള ആഴം കുറച്ച് ഒരു കമ്പ്യുട്ടറില്‍ ഒതുങ്ങി കൂടാന്‍ പോയിരുന്ന സമയം.OS ബന്ധം ഉള്ളവരുടെ എണ്ണം വളരെയധികം കൂടുന്നു .എന്നാല്‍ സമയത്തിന്‍റെ പാച്ചിലില്‍ മനുഷ്യനും യന്ത്രവുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു.മനുഷ്യന്‍റെ ചിന്തകളില്‍ തങ്ങള്‍ക്കും പങ്കു വേണം എന്ന രീതിയില്‍ അവ മാറുന്നു.മനുഷ്യന്‍ ,മനുഷ്യനില്‍ നിന്നും എപ്പോള്‍ അകലുന്നുവോ അപ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിലെ വിടവുകള്‍  ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് തീവ്രത കൂടുതല്‍ ആയിരിക്കും.നഷ്ടങ്ങളും. തിയോഡര്‍-സമാന്ത -അമി എന്നിവരുടെ ബന്ധങ്ങളില്‍ ഇത്തരത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ബാക്കി ചിത്രം.

  സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം കൂടുതലും ഒരു ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ളവ ആയിരുന്നു.എന്നാല്‍ ഇവിടെ ബന്ധങ്ങളുടെ രസങ്ങളും രസക്കേടുകളും കാല്‍പനികതയുടെ മേമ്പൊടി ചേര്‍ത്ത് പ്രണയത്തിന്റെ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം സമാന്ത ഒരു സ്സെനില്‍ പോലും മുഖം കാണിക്കുന്നില്ല.പകരം "മതിലുകള്‍" സിനിമയിലെ പോലെ ശബ്ദമായി മാത്രമാണ് അവതരിപ്പിക്കുന്നത്‌.സമാന്തയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സ്കാര്‍ലറ്റ് ജോന്സന്‍ ആണ്.തിയോഡര്‍ ആയി ജോക്വിന്‍ ഫീനിക്സും അമി ആയി അമി ആദംസും വേഷമിടുന്നു.

 കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാര പട്ടികയില്‍ മിക്കതിലും ഇടം പിടിച്ചതായിരുന്നു ഈ ചിത്രം.ഈ വര്‍ഷം അഞ്ച് ഓസ്കാര്‍ നാമ നിര്‍ദേശങ്ങള്‍  ലഭിക്കുകയും ചെയ്തു.ഈ ചിത്രം പറയുന്നത് ഒരു സാധാരണ പ്രണയ കഥ അല്ല.തികച്ചും വ്യത്യസ്തമായ ,കൂടുതല്‍ മാനസികമായ അടുപ്പം തോന്നിക്കുന്ന ഒരു പ്രണയത്തെ കുറിച്ചാണ് .പ്രണയകഥകള്‍ ഇഷ്ടമില്ലാതിരുന്ന എനിക്ക് എന്നാല്‍ ഈ സിനിമയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ കൂടുതല്‍ അത്ഭുതം ആവുകയാണ്.എല്ലാം ഒന്നിനോടൊന്ന് മികച്ചത്.മറ്റൊന്ന് കൂടി ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് എന്ന പുരസ്ക്കാരം ലഭിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ സംഗീതവും തിരക്കഥയും സംവിധാനവും..നിലയ്ക്കാത്ത ഒരു കവിത പോലെ..ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com


Tuesday 28 January 2014

88.THE CURE(JAPANESE,1997)

88.THE CURE(JAPANESE,1997),|Psychological Thriller|Crime|,Dir:-Kiyoshi Kurosawa,*ing:-Masato HagiwaraKôji YakushoTsuyoshi Ujiki

   അസാധാരണമായ ഒരു വിഷയം അസാധാരണമായ രീതിയില്‍ അവതരിപ്പിക്കുകയാണ് "ദി ക്യൂര്‍" എന്ന ജാപനീസ് സിനിമ.മനസ്സിന്‍റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം തെറ്റ് ,ശരി എന്നിവയില്‍ നിന്നും വേര്‍തിരിച്ചുള്ള കാഴ്ചപ്പാടിലേക്ക് നയിക്കുന്നു.ചിലപ്പോഴൊക്കെ അത് കൈ മോശം വരുന്നവരില്‍ പിന്നീട് ജീവിതാന്ത്യം വരെ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വരുകയും അതിന്‍റെ ഫലമായി ദുരനുഭവങ്ങള്‍ വരുകയും ചെയ്യും.ഒരു ജന സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറ് എന്തെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അടിമപ്പെട്ടു പോവുകയും അതൊരു ലഹരിയായി ഒരാളെ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ അവിടെ കുറ്റകൃത്യങ്ങള്‍ സംഭവിക്കും.ലഹരി പദാര്‍ത്ഥങ്ങള്‍ ചിലരില്‍ അത്തരമൊരു സ്വഭാവവിശേഷം ഉണ്ടാക്കുന്നു.അത് പോലെ തന്നെ മോശമായ ജീവിതാനുഭവങ്ങളും വികാരങ്ങളും ഒരാളെ ആ അവസ്ഥയില്‍ എത്തിക്കാന്‍ മാത്രം പര്യാപ്തമാണ്.എന്നാല്‍ ഇതില്‍ നിന്നുമെല്ലാം മാറി ചിന്തകളെ പ്രാപിക്കാന്‍ പറ്റിയ മറ്റൊരു ശക്തിയുണ്ടോ??അത്തരമൊരു ശക്തിയുടെ കഥയാണ് "ദി ക്യൂര്‍" എന്ന ചിത്രത്തിന് പറയാന്‍ ഉള്ളത്.

     ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തോടെ ആണ്.ഒരു സ്ത്രീ കൊല്ലപ്പെടുന്നു.അവരുടെ കഴുത്തില്‍ നിന്നും താഴേക്കു X എന്ന് അടയാളപ്പെടുത്തിയ രീതിയില്‍ ഉള്ള മുറിവില്‍ നിന്നും രക്തംവാര്‍ന്നു മരിക്കുന്നു.എന്നാല്‍ അന്വേഷണ സ്ഥലത്ത് നിന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ തകാബെയ്ക്ക് ഭയത്തോടെ ഒളിച്ചിരുന്ന കൊലപാതകിയെ കിട്ടുന്നു.കൊന്നത് താന്‍ ആണെന്ന് സമ്മതിക്കുന്ന അയാള്‍ എന്നാല്‍ അത് എന്തിനു വേണ്ടി ആണെന്ന് ഉള്ള കാരണം പറയാന്‍ കഴിയാതെ കുഴയുന്നു.എന്നാല്‍ ഇത്തരത്തില്‍ ഉള്ള  കൊലപാതകം പോലീസിന്റെ മുന്നില്‍ ആദ്യത്തേത് അല്ലായിരുന്നു .സമാനമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ വേറെയും ഉണ്ടായിരുന്നു.എല്ലാ കൊലപാതകങ്ങള്‍ക്കും സമാനതയും.കൊല്ലപ്പെട്ട ആളുടെ കഴുത്തില്‍ X എന്ന് അടയാളപ്പെടുത്തിയിരിക്കും.അത് പോലെ തന്നെ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ താന്‍ എന്തിന് അത് ചെയ്തു എന്നറിയാത്ത നിലയില്‍ കിട്ടുകയും ചെയ്യും.ഈ കേസുകളുടെ അന്വേഷണം തക്കാബെ എന്ന ഉദ്യോഗസ്ഥന്‍ ആണ് നടത്തുന്നത്.ഒരു സൈക്കോളജിക്കല്‍ ആയ സമീപനം ഇതില്‍ ഉണ്ടെന്നു കണ്ടെത്തുന്ന തക്കാബെ മനോശാസ്ത്ര വിദഗ്ദ്ധനായ സുഹൃത്ത്‌ സകുമയുടെ സഹായവും തേടുന്നു.മനോരോഗ  പ്രശ്നങ്ങള്‍ ഉള്ള ഭാര്യയും കൂടി ആയപ്പോള്‍ തക്കാബെയ്ക്ക് ഈ കൊലപാതകങ്ങള്‍  ദുസ്സഹം ആയി തോന്നി തുടങ്ങി .എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ തീരുന്നില്ല .പിന്നീട് ഒരു അദ്ധ്യാപകന്‍ ,ഒരു പോലീസുകാരന്‍ ഒരു ഡോക്റ്റര്‍ എന്നിവര്‍ സമാനമായ രീതിയില്‍ കൊലപാതകത്തിന് ശേഷം പിടിയിലാകുന്നു.ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇരകളും.എന്നാല്‍ പോലും കൊലപാതകത്തിന്റെ തൊട്ടു മുന്‍പ് കൊലയാളികള്‍ക്കെല്ലാം ഒരു അതിഥി ഉണ്ടാകും.തന്നെക്കുറിച്ച് ഒന്നും തന്നെ അറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന ഒരു അതിഥി .ഒരു ചോദ്യത്തിന് ഉത്തരം മറു ചോദ്യം ചോദിക്കുന്ന ആള്‍..ഈ കൊലപാതകങ്ങളെ സാധാരണ പരമ്പര കൊലപാതകങ്ങള്‍ പോലെ കാണുന്നതിന് പകരം അവയ്ക്ക് മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടാകും എന്ന് തക്കാബെ മനസ്സിലാക്കുന്നു.തക്കബെയുടെ അന്വേഷണം പ്രതിയെ കണ്ടെത്താന്‍ സാധിച്ചോ??പ്രതിയുടെ ഉദ്ദേശം എന്തായിരുന്നു?ഇതാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌ .

  ആദ്യം പറഞ്ഞത് പോലെ അവിശ്വസനീയമായ രീതിയില്‍ നടത്തുന്ന കൊലപാതകങ്ങളുടെ രീതിയില്‍ പോകുന്ന ഈ സംഭവങ്ങള്‍ പലപ്പോഴും ക്രൂരമായി മാറുന്നു.ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ കൊലപ്പെടുത്തുന്ന അധ്യാപകന്‍.സഹപ്രവര്‍ത്തകനെ കൊല്ലപ്പെടുതുന്ന പോലീസുകാരന്‍.ഒരാളെ കഴുത്തിലൂടെ മുറിച്ച് കൊലപ്പെടുത്തുന്ന ഡോക്റ്റര്‍.ഇവരെല്ലാം ഒരു സമസ്യ ആയി മാറുന്നു. പരമ്പര കൊലയാളികളെ കുറിച്ചുള്ള സിനിമകളില്‍ നിന്നും ഈ ചിത്രം വ്യതാസപ്പെടുന്നത് ഇവിടെ ആണ്.മാനസിക തലത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഉറവിടം എന്താണ് എന്നുള്ള ചോദ്യങ്ങള്‍ ഈ സിനിമയെ കൂടുതല്‍ സങ്കീര്‍ണം ആക്കുന്നുണ്ട്‌.അത് പോലെ ഈ പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കാന്‍ ഉള്ള ആര്‍ജവം ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമപ്പെട്ടു പോയാല്‍ എത്ര മാത്രം ക്രൂരമയിരിക്കും എന്നുള്ളതും.

  വ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് "ദി ക്യൂര്‍".മനസ്സിന്‍റെ നിയന്ത്രണം മറ്റൊന്നില്‍ ആകുമ്പോള്‍ നടക്കുന്ന ക്രൂരതകള്‍ ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.ഈ ചിത്രം അവതരിപ്പിച്ച രീതിയും വളരെയധികം ബ്രില്ല്യന്റ് ആണെന്നെ പറയാന്‍ കഴിയൂ.വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഈ ചിത്രം.മനസ്സിന്‍റെ കളികള്‍ അവതരിപ്പിച്ച ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7/10!!

  More reviews @ www.movieholicviews.blogspot.com

  

Monday 27 January 2014

87.HIDE AND SEEK(KOREAN,2013)

87.HIDE AND SEEK(KOREAN,2013),|Thriller|,Dir:-Jung Huh,*ing:- Mi-seon JeonJung-Hee MoonHyeon-ju Son

 കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ സിനിമകള്‍ എന്ന ശാഖയില്‍ വരുന്നവയെല്ലാം ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് .പലപ്പോഴും ഒരു കഥയുടെ ആരംഭത്തില്‍ പ്രേക്ഷകന്‍ ഒരു കഥയെക്കുറിച്ച് പ്രതീക്ഷിക്കുന്നതല്ല സിനിമയുടെ അവസാനം സംഭവിക്കുന്നത്‌.ത്രില്ലര്‍ സിനിമകള്‍ കണ്ടിട്ടുള്ളപ്പോള്‍  എല്ലാം തന്നെ ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.പലപ്പോഴും ഒരു ചിത്രത്തിന്‍റെ തുടക്കത്തിലെ രംഗങ്ങളില്‍ നിന്നും ആ സിനിമയുടെ അവസാന രംഗങ്ങളിലേക്ക് മനസ്സില്‍ ഒരു യാത്ര നടത്തിയാല്‍ പലപ്പോഴും വഴി തെറ്റാന്‍ ഇടയാകാറുണ്ട്.അത് കൊണ്ട് തന്നെ മറ്റു ഭാഷകളില്‍ കണ്ടു വരുന്ന സ്ഥിരം നായക സങ്കല്‍പ്പങ്ങള്‍ക്ക് ഇതില്‍ പ്രസക്തി ഇല്ലാത്തതും.നായക കഥാപാത്രങ്ങള്‍ക്ക് പകരം സിനിമയിലെ ഓരോ കഥാപാത്രത്തിനും ആ കഥയില്‍ ഉള്ള പങ്കിനെ നീതിപൂര്‍വം അവതരിപ്പിച്ച് അവസാന രംഗങ്ങളിലേക്ക് കൊണ്ട് പോവുക എന്നതാണ് പലപ്പോഴും അവരുടെ വിജയ സമവാക്ക്യം.അത്തരത്തില്‍ തുടക്കത്തില്‍ നമുക്ക് പറഞ്ഞു തരുന്ന കഥയില്‍ നിന്നും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിലൂടെ മറൊരു കഥയിലേക്ക് മാറുന്ന ചിത്രമാണ്‌ "ഹൈഡ് ആന്‍ഡ് സീക്ക്".ആദ്യം തന്നെ പറയട്ടെ ഡി നീറോയുടെ 2005 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രമായി ഇതിനു ബന്ധം ഒന്നുമില്ല.എന്നാല്‍ ചെറിയൊരു ബന്ധം മറ്റൊരു സിനിമയുമായി ഉണ്ട് താനും..ഒരു പരിധി വരെ മാത്രം.

   ചിത്രം ആരംഭിക്കുന്നത് രാത്രി തന്‍റെ താമസസ്ഥലത്തേക്ക് വരുന്ന ഒരു സ്ത്രീ.അവരെ  പിന്തുടര്‍ന്ന് വരുന്ന ഹെല്‍മറ്റ് വച്ച് മുഖം മറച്ച ഒരാള്‍ .ആ സ്ത്രീയുടെ മുന്നില്‍ അയാള്‍ ഒരു ശല്യക്കാരന്‍ ആണ്.മാത്രമല്ല അയാള്‍ അവരുടെ അടുത്ത മുറിയില്‍ ആണ് താമസിക്കുന്നതും .വീട്ടില്‍ കയറിയ അവര്‍ തന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന വസ്ത്രത്തില്‍ കണ്ട മുടിയിഴകള്‍ കണ്ട് അയാള്‍ തന്‍റെ മുറിയില്‍ പ്രവേശിച്ചിട്ട് ഉണ്ടാകും എന്ന് കരുതി അയാളോട് അതിനെക്കുറിച്ച് ചോദിയ്ക്കാന്‍ പോകുന്നു.എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം അവരെ കൊല്ലപ്പെട്ടതായി  കാണപ്പെടുന്നു.കൊല്ലുന്നത് ആ ഹെല്‍മറ്റ് ധരിച്ചയാളും ..

 അമിതമായ വൃത്തിയോടുള്ള അഭിനിവേശവും അണുക്കളെ അമിതമായി ഭയക്കുകയും ചെയ്യുന്ന വെര്‍മിനോഫോബിയ എന്ന അവസ്ഥയ്ക്ക് അടിമയാണ് സുംഗ് സൂ എന്ന ബിസിനസ്സുകാരന്‍.ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം സമാധാനപരമായി ഒരു ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്ള ഒരു അപ്പാര്‍ട്മെന്റില്‍ ആണ് അയാള്‍  താമസിക്കുന്നത്.ഒരു ദിവസം അയാളുടെ സഹോദരന്‍റെ താമസസ്ഥലത്ത്  നിന്നും അയാള്‍ക്ക്‌ ഒരു ഫോണ്‍  കോള്‍ വരുന്നു.അയാളെ കുറച്ചു ദിവസമായി കാണാന്‍ ഇല്ലന്നും അത് കൊണ്ട് അയാളുടെ സാധനങ്ങള്‍ എടുത്തു കൊണ്ട് പോകണം എന്നും ആവശ്യപ്പെട്ടായിരുന്നു ആ കോള്‍ .സൂംഗ് സൂ അടുത്ത ദിവസം തന്നെ ഭാര്യയും കുട്ടികളുമായി അവിടെ പോകുന്നു.തുറുമുഖം അടുത്തുള്ളത് കൊണ്ട് പലപ്പോഴും അനധികൃത താമസക്കാര്‍ വാടക കൊടുക്കാതെ പോകുന്നത് കൊണ്ടും ആളുകള്‍ അപ്രത്യക്ഷ്യമാകുന്നത് പതിവാണെന്ന് താമസ സ്ഥലത്തെ ആള്‍ പറയുന്നു.സഹോദരന്‍റെ മുറിയിലേക്ക് തന്‍റെ ഭാര്യയും കുട്ടികളെയും കാറില്‍ ഇരുത്തി പോയ സൂംഗ് സൂ ആ മുറി പരിശോധിക്കുന്നു.ആ സമയം അവിടെ ഉണ്ടായിരുന്ന ഒരാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ അവരെ രക്ഷിക്കുന്നു.പിന്നീട് അവരുടെ വീട്ടിലേക്കു പോയ അവര്‍ ആ സ്ത്രീയുടെ പെരുമാറ്റത്തില്‍ നിന്നും സൂംഗ് സൂവിന്റെ സഹോദരന്‍ അവര്‍ക്ക് ഒരു ശല്യം ആയിരുന്നു എന്ന്‍ മനസിലാക്കുന്നു.അവിടെ ഓരോ വീടിന്‍റെ മുന്‍ വശത്തും ആ വീട്ടില്‍ ഉള്ള ആളുകളുടെ അംഗസംഖ്യ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ സൂംഗ് സൂ കാണുന്നു.പിന്നീട് വീട്ടിലെത്തിയ സൂംഗ് സൂ തങ്ങളുടെ വീട്ടിലും സമാനമായ അടയാളങ്ങള്‍ കാണുന്നു.പിന്നീട് കുട്ടികളെ അപായപ്പെടുത്താന്‍ സൂംഗ് സൂവിന്റെ വാതില്‍പ്പടിയില്‍ ആ ഹെല്‍മറ്റ് ധരിച്ച ആള്‍ വരുന്നു.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?സൂംഗ് സൂ തന്‍റെ കാണാതായ സഹോദരനെ സംശയിക്കുന്നു.കാരണം കല്ലതരത്തില്‍ പൊതിഞ്ഞ ഒരു ഭൂതകാലം തന്നെ വേട്ടയടുകയാണോ എന്ന്പി അയാള്‍ സംശയിച്ചു .എന്നാല്‍ പിന്നീട്  നടന്ന സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു.ആരാണ് തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നറിയാതെ കുറേ അപകടകരമായ ശ്രമങ്ങള്‍ അവര്‍ അതിജീവിക്കുന്നു.ആരാണ് അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്.അതും ആദ്യം കാണിച്ച കൊലപാതകവും ആയുള്ള ബന്ധം ?ഇതിനെല്ലാം ഉള്ള ഉത്തരം ബാക്കി സിനിമ പറയും.

   ഹൈഡ് ആന്‍ഡ് സീക്ക് അഥവാ ഒളിക്കുക കണ്ടെത്തുക എന്ന പേരിനോട് തീര്‍ച്ചയായും നീതി പുലര്‍ത്താന്‍ ജുംഗ് ഹൂ എന്ന സംവിധായകന്‍റെ കഥയെഴുതിയുള്ള  ആദ്യ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സിനിമ ഒരു കളിയാണ് .മറഞ്ഞിരിക്കുന്ന ആളെ കണ്ടെത്താന്‍ ഉള്ള ഒരു കളി.എഡിറ്റിംഗ് വിഭാഗം മികവു പുലര്‍ത്തിയെങ്കിലും ചില സ്ഥലങ്ങളില്‍ എഡിറ്റിംഗ് കൂടി പ്പോയോ എന്നൊരു സംശയം തോന്നി.ചില കാര്യങ്ങള്‍ക്ക് വ്യക്തത കുറവായിരുന്നു.പ്രത്യേകിച്ചും ഫ്ലാഷ്ബാക്ക് ഒക്കെ കാണിക്കുന്ന രംഗങ്ങളില്‍.എങ്കില്‍ പോലും ഒരു സാധാരണ സിനിമ എന്ന നിലയില്‍ നിന്നും ഈ ചിത്രം ഗിയര്‍ മാറ്റുന്ന സ്ഥലം മുതല്‍ ചിത്രം ഒരു മികച്ച ത്രില്ലര്‍ ആയി മാറുന്നുണ്ട്.അധികം ബഹളങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഈ ചിത്രം കഴിഞ്ഞ വര്‍ഷം  കൊറിയയില്‍ പണം വാരിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു .കുഴപ്പിച്ച ആ രംഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും മൊത്തത്തില്‍ ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!! കൊറിയന്‍ ത്രില്ലര്‍  ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ഒരു ചിത്രം ...

  More reviews @ www.movieholicviews.blogspot.com 

     















Sunday 26 January 2014

86.THE BOYS FROM BRAZIL (ENGLISH,1978)

86.THE BOYS FROM BRAZIL(ENGLISH,1978),,|Thriller|Sci-fi|Crime|,Dir:- Franklin J. Schaffner,*ing:-Gregory PeckLaurence OlivierJames Mason.

    നമുക്കിടയില്‍ ഭീതി പരത്തുന്ന ധാരാളം രഹസ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ ധാരാളം ഉണ്ട്.ലോകാവസാനം,യതി എന്നിവ  മുതല്‍ പാപത്തിന്‍റെ ശമ്പളമായി നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ വരെ അതില്‍ പെടുന്നു .ഇന്റര്‍നെറ്റ്‌ ജനകീയമായതോട് കൂടി ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരുന്ന മനുഷ്യന്‍,ഏറ്റവും വലിയ പാമ്പ് എന്നിവ പോലുള്ള hoax ദിനംപ്രതി കൂടി വരുകയും ചെയ്തു.ചിലര്‍ അതെല്ലാം വിശ്വസിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചിലര്‍ അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും അവയെല്ലാം പൊള്ളത്തരം ആണെന്ന് സ്ഥാപിക്കുകയും ചെയ്തു .അത്തരത്തില്‍ എന്നെങ്കിലും ലോകത്തില്‍ നടക്കാന്‍ സാധ്യതയുള്ള ധാരാളം കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ആകാറുണ്ട് .ചിലതൊക്കെ എന്നെങ്കിലും നടന്നാല്‍ അത്  ലോകത്തിനുണ്ടാകുന്ന ഭീഷണി എത്ര മാത്രം ആണെന്ന് ഒരിക്കലും കണക്കുകൂട്ടി എടുക്കാന്‍ കഴിയാത്തത്ര ഭീകരവുമാണ് ."ദി ബോയ്സ് ഫ്രം ബ്രസില്‍" എന്ന ഇറ ലെവിന്റെ അതേ പേരുള്ള പുസ്തകത്തിന്‍റെ സിനിമാവിഷ്ക്കാരം ആണ് ഈ ചിത്രം.ഈ ചിത്രം ചര്‍ച്ച ചെയ്യുന്നതും മുന്‍ പറഞ്ഞത് പോലെ എന്നെങ്കിലും നടക്കും എന്ന് പലരും ഭയപ്പെടുന്ന ഒരു സംഭവത്തെ കുറിച്ചുള്ള കഥയാണ് മൂന്നു ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .

   " തേര്‍ഡ് റീച് " എന്ന ജര്‍മന്‍ സംഘടനയിലെ അംഗങ്ങള്‍ പരാഗ്വേയില്‍ നടത്താന്‍ പോകുന്ന പ്രധാന ഒത്തു ചേരലിനെ  കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബാരി അതില്‍ അപകടം മണക്കുന്നു.ബാരി അവരുടെ രഹസ്യ ഒത്തുകൂടലിന്റെ പുറകെ സഞ്ചരിക്കുന്നു.നാസി കാലഘട്ടത്തിലെ പ്രശസ്തനായ ഡോക്റ്റര്‍ ജോസഫ്‌ മെഗലെയുടെ സാന്നിധ്യം ബാരിയില്‍ ഭീതി നിറയ്ക്കുന്നു.ബാരി ഈ വിവരം പ്രശസ്ത ജൂത വംശജനും നാസി ചിന്താഗതികള്‍ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന ലീബര്‍മാനെ അറിയിക്കുന്നു.എന്നാല്‍ ലീബര്‍മാന്‍ ,ബാരിയുടെ സംശയത്തിനു പ്രാധാന്യം നല്‍കുന്നില്ല.എന്നാല്‍ പോലും ബാരി തന്‍റെ ഉദ്യമത്തില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നില്ല.ബാരി തന്‍റെ രീതിയില്‍ ഉള്ള അന്വേഷണവുമായി മുന്നോട്ടു പോകുന്നു.ബാരി അവരുടെ ഒത്തു ചേരല്‍ നടക്കുന്ന സ്ഥലത്ത് ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉള്ള ഉപകരണം ഘടിപ്പിക്കുന്നു സാഹസികമായി.ബാരി അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കുന്നു.ഒരു വന്‍ കൊലപാതക പരമ്പരയ്ക്ക് ഉള്ള പദ്ധതികള്‍ ആയിരുന്നു അവിടെ ജോസഫ് മെഗലെ അവിടെ അവതരിപ്പിച്ചത്.65 വയസ്സുള്ള സര്‍ക്കാര്‍ ജോലിയില്‍ ഉള്ള 94 ആളുകളെ പല രാജ്യങ്ങളിലായി വധിക്കാന്‍ ഉള്ള ഒരു വന്‍ പദ്ധതി ആയിരുന്നു അവിടെ അവതരിപ്പിക്കപ്പെട്ടത്.എന്നാല്‍ അതിന്‍റെ ലക്‌ഷ്യം അവരുടെ സംഭാഷണങ്ങളില്‍ നിന്നും ബാരിക്കു മനസ്സിലാകുന്നില്ല.ബാരി തനിക്കു ലഭിച്ച സംഭാഷണവുമായി തന്‍റെ ഹോട്ടല്‍ റൂമില്‍ നിന്നും ലീബര്‍മാനെ വിളിക്കുന്നു.എന്നാല്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ബാരി കൊല്ലപ്പെടുന്നു.ഫോണില്‍ കൂടി  ബാരിയുടെ ശബ്ദം അവസാനമായി കേട്ട ലീബര്‍മാന്‍ ആ രഹസ്യം തേടി പുറപ്പെടുന്നു.കാര്യമായി ഒന്നുമില്ല എന്ന് പറഞ്ഞു ലീബര്‍മാന്‍ തള്ളിക്കളഞ്ഞ സംഭവം എന്നാല്‍ ലോകം ഭീതിയോടെ പ്രതീക്ഷിച്ചിരുന്ന ഒരു സംഭവത്തിന്റെ സാക്ഷാത്കാരം നടക്കാന്‍ പോവുകയാണ് എന്ന് ഭീതിയോടെ മനസിലാക്കുന്നു.ലീബര്‍മാന്‍ ബാരിയുടെ സഹായത്തോടെ അറിഞ്ഞ ആ രഹസ്യം എന്താണ്??അന്ന് അവിടെ ഒത്തുകൂടിയവര്‍ നടത്താന്‍ പോകുന്ന കൊലപാതകങ്ങളുടെ ലക്‌ഷ്യം എന്ത്?ഇതാണ് ബാക്കി ഉള്ള സിനിമ അവതരിപ്പിക്കുന്നത്‌.

      ചരിത്ര താളുകളിലെ ഭീതിദായകമായ ഒരു കാലഘട്ടത്തിന്‍റെ പുനരവതരണം അതിന്‍റേതായ ഗൌരവതോട് കൂടി തന്നെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.വിദ്വേഷത്തിന്റെയും ജനനം കൊണ്ടുള്ള മേല്ക്കോയ്മയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ ലോകത്തില്‍ മൊത്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലെ പ്രവര്‍ത്തകര്‍ ഒത്തു കൂടുമ്പോള്‍ ഉള്ള വിഷയം ഒരിക്കലും തമാശ ആയിരിക്കില്ല എന്ന് തീര്‍ച്ചയാണ്.അത് കൊണ്ട് തന്നെ ഓരോ ഭാവത്തിലും നോട്ടത്തിലും ഉള്ള ഗാംഭീര്യം ജോസഫ് മെഗലെ ആയി വരുന്ന ഗ്രിഗറി പെക്ക് എന്ന വിശ്രുത നടന്‍ യഥാര്‍ത്ഥം എന്ന രീതിയില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഗംഭീരം എന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനുള്ളൂ.മറ്റൊരു വിശ്രുത നടനായ ലോറന്‍സ് ഒലിവര്‍ അവതരിപ്പിച്ച ലീബര്‍മാനും മെഗലയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഭിനയം ആണ് കാഴ്ച വച്ചിട്ടുള്ളത്.ശരിക്കും ഇവര്‍ തമ്മില്‍ ഉള്ള മത്സരിച്ചുള്ള അഭിനയം ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ഭാഗം എന്ന് പറയാവുന്നത് .ക്ലൈമാക്സ് രംഗങ്ങളില്‍ അവര്‍ രണ്ടു പേരുടെയും ആരാണ് മികച്ചതെന്ന് നമ്മോട് ചോദിക്കുന്നത് പോലെ ഉള്ള മത്സരം ആണ് നടന്നത്.

  കുട്ടിക്കാലത്തും പിന്നീട് മുതിര്‍ന്നപ്പോഴും പലപ്പോഴും പലയിടത്തായി വായിച്ചിട്ടുള്ള ഒരു സംഭവം സിനിമയായി കണ്ടപ്പോള്‍ ഉള്ള കൌതുകം ഒരു സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം ഈ സിനിമ കണ്ട എന്നെ കൊണ്ടെത്തിച്ചത് എനിക്കിഷ്ടപ്പെട്ട രീതിയില്‍ ഉള്ള ഒരു സിനിമയിലേക്കായിരുന്നു.പലതരം കോണ്‍സ്പിരസി സിദ്ധാന്തങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു നല്ല ത്രില്ലര്‍ ആണ് ഈ ചിത്രം.ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7.5/10!!

   More reviews @www.movieholicviews.blogspot.com

Thursday 23 January 2014

85.12 YEARS A SLAVE(ENGLISH,2013)

85.12 YEARS A SLAVE(ENGLISH,2013),|History|Drama|Biography|,Dir:-Steve McQueen,*ing:- Chiwetel EjioforMichael K. WilliamsMichael Fassbender,Brad Pitt,Benedict Cumberbatch.
         ചരിത്രത്തിന്‍റെ ഇരുണ്ട ഇടനാഴിയിലൂടെ പന്ത്രണ്ട് വര്‍ഷത്തെ സോളമന്റെ നരക ജീവിതം "
       കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം മനുഷ്യനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും അകറ്റി നിര്‍ത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തൊലിയുടെ നിറം നോക്കി ഒരാളെ വിലയിരുത്തിയിരുന്ന ആ ചരിത്രം എത്ര മാത്രം ഭീകരം ആയിരിക്കണം?ആ ഭീകരതയുടെ വ്യാപ്തി ഒരു പരിധി വരെ വരച്ചു കാട്ടുന്നു ഈ ചിത്രം .സ്വതന്ത്രനായ മനുഷ്യന്‍ എന്നും അടിമയെന്നും മനുഷ്യരെ തരം തിരിച്ചിരുന്ന 1841 ല്‍ നടന്ന ഒരു സംഭവകഥ ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം .സോളമന്‍ നോര്‍തപ് സ്വതന്ത്രനായ മനുഷ്യനായിരുന്നു.ഭാര്യയും കുട്ടികളുമായി ജീവിച്ചിരുന്ന സോളമന്‍ ഒരു നല്ല വയലിന്‍ വായനക്കാരന്‍ കൂടിയായിരുന്നു.കറുത്ത വര്‍ഗക്കാരന്‍ ആയിരുന്നെങ്കിലും വിദ്യാസമ്പന്നനും സമൂഹത്തില്‍ മതിപ്പുമുള്ള ഒരു മനുഷ്യന്‍.വയലിന്‍ വായിക്കുന്നതിനായി നല്ല തുക നല്‍കാമെന്ന് സമ്മതിച്ച രണ്ടു പേരോടൊപ്പം യാത്ര തിരിച്ച സോളമന്‍ അപ്രതീക്ഷിതമായി അടിമ ചന്തയില്‍ വില്‍ക്കപ്പെടുന്നു.സോളമന്‍,താന്‍ സ്വതന്ത്രനായ മനുഷ്യന്‍ ആണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.തന്‍റെ ജീവിതം അപ്പാടെ മാറുന്നത് സോളമന്‍ ഭീതിയോടെ നോക്കി കണ്ടു.കച്ചവട ചന്തയില്‍ തനിക്കു ലഭിച്ച പുതിയ പേര് "പ്ലാട്സ്" സോളമനെ മറ്റൊരു മനുഷ്യനാക്കി.ഒരു അടിമ.അടിമത്വത്തിന്റെ വേദന അയാള്‍ ചുറ്റുമുള്ള മറ്റു മനുഷ്യരിലും തന്നില്‍ തന്നെയും  അനുഭവിച്ച് അറിയുന്നുണ്ട്.രക്ഷപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ലാതിരുന്ന പ്ലാട്സ് എന്ന അടിമ ,സോളമന്‍ എന്ന മനുഷ്യനെ മറന്ന് ഒരു അടിമയുടെ ജീവിതം ഏറ്റെടുത്തു.
    
     പ്ലാട്സിന്റെ ആദ്യ യജമാനന്‍ വില്ല്യം നല്ലൊരു മനുഷ്യനായിരുന്നു.അയാള്‍ പ്ലാട്സിന്റെ വയനിലുള്ള കഴിവും ജോലിയിലുള്ള ആത്മാര്‍ഥതയും കാരണം പ്ലാറ്സിനു ഒരു വയലിന്‍ സമ്മാനമായി നല്‍കുന്നു.എന്നാല്‍ ടിബിയട്സ് എന്ന പാട്സിന്റെ ജോലികളുടെ ചുമതലയുള്ള വംശീയ വിദ്വേഷത്തിനു പേരു കേട്ടയാള്‍ പ്ലാട്സിനെ ദ്രോഹിക്കാന്‍ തുടങ്ങുന്നു.കൊടിയ പീഡനങ്ങള്‍ പ്ലാറ്സിനു നേരെ നടക്കുന്നു.എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം വില്ല്യം പ്ലാട്സിനെ വില്‍ക്കുന്നു.അതോടെ പ്ലാട്സ് കൂടുതല്‍ ദുരിതത്തിലായി.പുതിയ യജമാനന്‍ എഡ്വിന്‍ ക്രൂരനായ വംശീയ അധിക്ഷേപം നടത്തുന്ന ആളായിരുന്നു.അയാളുടെ പരുത്തി തോട്ടത്തില്‍ എല്ല് മുറിയെ പണിയെടുപ്പിക്കുകയും അയാളുടെ പീഡന മുറകള്‍ക്ക്‌ വിധേയമാവുകയും ചെയ്യുന്ന അടിമകള്‍ ആയിരുന്നു അവിടെ കൂടുതലും.കറുത്ത സുന്ദരിയായ അടിമ  പാട്സിയില്‍ ആസക്തനായ എഡ്വിന്‍ അവളെ ക്രൂരമായി പീഡിപ്പിക്കുന്നു.പീഡനങ്ങള്‍ സഹിക്കാതെ വരുമ്പോള്‍ തന്നെ കൊല്ലുവാനായി പപാട്സി ഒരിക്കല്‍ പ്ലാട്സിനോട് ആവശ്യപ്പെടുന്നു പോലും ഉണ്ട്.കൊടിയ ഭീകരതയ്ക്കൊടുവില്‍ പ്ലാട്സ് എന്ന സോളമനും ബാക്കി ഉള്ളവര്‍ക്കും എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.

    ക്രൂരമായ രംഗങ്ങളും അഭിനയവും എല്ലാം ചേര്‍ന്ന് ഈ ചിത്രത്തിന് നമ്മുടെ മുന്നില്‍ നടക്കുന്ന ജീവനുള്ള ജീവിതങ്ങള്‍ പോലെ ഉള്ള അനുഭവം നല്‍കുന്നുണ്ട്.യഥാര്‍ത്ഥ സംഭവങ്ങള്‍ ആയതിനാലും അതിന്‍റെ മൊത്തത്തില്‍ ഉള്ള സത്ത് പ്രേക്ഷകനില്‍ എത്തിക്കുവാന്‍ ഈ സിനിമയിലൂടെ സാധിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നി.തീരെ മുഷിപ്പിക്കാതെ..എങ്കിലും ക്രൂരരായ വെള്ളക്കാരോട് തോന്നുന്ന പകയും അടിമകളോട് തോന്നുന്ന അനുകമ്പയും എല്ലാം ഈ ചിത്രത്തിന്‍റെ മികവിന് സാക്ഷ്യങ്ങളാണ്.അത് കൊണ്ട് തന്നെ ആണ് ഈ വര്‍ഷം ഓസ്കാര്‍ സാധ്യതപ്പട്ടികയില്‍ ഉള്ള ഏറ്റവും അധികം നാമനിര്‍ദേശങ്ങള്‍ ഈ ചിത്രം നേടിയതും .മികച്ച നടന്‍,മികച്ച ചിത്രം,മികച്ച സഹ നടന്‍,മികച്ച സഹ നടി ,വസ്ത്രാലങ്കാരം,മികച്ച സംവിധായകന്‍ ,മികച്ച തിരക്കഥ,മികച്ച എഡിറ്റിംഗ്,മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവ ചേര്‍ത്ത് ഒമ്പത് നാമനിര്‍ദേശങ്ങള്‍ ലഭിച്ച ഈ ചിത്രം 2013 ലെ മികച്ച ചിത്രം ആണെന്ന് പറഞ്ഞാലും മോശം ആകില്ല.അത്രയ്ക്കും കാമ്പുള്ള ഒരു സിനിമയാണ് ഇത്.

    ലിയോനാര്‍ഡോ ഡി കാപ്രിയോ വീണ്ടും തന്‍റെ കന്നി ഒസ്കാറിനായി  കാത്തിരിക്കേണ്ടി വരും എന്നാണു തോന്നുന്നത് ..മത്സരിക്കുന്നത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മാത്യു മഖനേ (Dallas Buyers Club) പിന്നെ സോളമാനായും പാട്സ് ആയും ജീവിച്ച ഷിവറ്റല്‍ എജിയോഫോറിനോടും ആണ്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8.5/10!!

More reviews @ www.movieholicviews.blogspot.com

    

Wednesday 15 January 2014

84.THE WOLF OF WALL STREET(ENGLISH,2013)

83.THE WOLF OF WALL STREET(ENGLISH,2013),|Comedy|Crime|Biography|,Dir:-Martin Scorsese,*ing:-Leonardo Di Caprio,Jonah Hill,Margot Robie.

  കച്ചവടത്തിലെ പുതിയ തന്ത്രങ്ങളുമായി "The Wolf Of Wall Street"
  ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരം(കോമഡി/മ്യുസിക്കല്‍) വിഭാഗത്തില്‍  നേടിയ ഡി കാപ്രിയോ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണെന്ന് പറയാം.അതിനു പ്രധാന കാരണം,എന്നും ഒത്തു ചേരുമ്പോള്‍  മികച്ച  ചിത്രങ്ങള്‍ മാത്രം  പ്രേക്ഷകന് നല്‍കിയ സ്കൊര്സേസേ-ഡി കാപ്രിയോ കൂട്ടുകെട്ടായിരുന്നു.ഇവര്‍ രണ്ടു പേരും ഒന്നിക്കുന്ന അഞ്ചാം ചിത്രം.പതിവായി എല്ലാ വര്‍ഷവും മികച്ച പ്രകടങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചു പറ്റുന്ന ഡി കാപ്രിയോയില്‍ നിന്നും എന്നും അകന്നു നിന്നിട്ടുള്ളത് ഓസ്കാര്‍ പുരസ്കാരം ആണ്.ഇത്തവണയും ശക്തനായ ഒരു കഥാപാത്രവുമായി ഡി കാപ്രിയോ മത്സര രംഗത്തുണ്ട് .മാത്യു മക്കനേയും (Dallas Buyers Club) ഡി കാപ്രിയോയും തമ്മില്‍ ഉള്ള മത്സരം ഇത്തവണ കടുപ്പമേറിയത്‌ ആകാന്‍ ആണ് സാധ്യത കൂടുതല്‍ ."The Wolf Of Wall Street " വ്യത്യസ്തമായ ആശയങ്ങളിലൂടെ സമ്പത്തിന്റെ കൊടുമുടിയില്‍ എത്തിയ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ട്‌ എന്ന ആളുടെ ജീവിത കഥയെ ആസ്പദമാക്കി അയാള്‍ തന്നെ എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.

  ജോര്‍ദാന്‍ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്.ആദ്യമായി ലോകത്തിലെ സമ്പന്നരെ നിര്‍മ്മിക്കുന്ന വാള്‍ സ്ട്രീറ്റില്‍ എത്തിയ ജോര്‍ദാന്‍ ജീവിതത്തില്‍ സമ്പന്നതയിലൂടെ വിജയി ആകുവാന്‍ ഉള്ള വഴികള്‍ തന്‍റെ ബോസ്സ് ആയ മാര്‍ക്ക്‌ ഹന്ന(മാത്യു മഖനെ)യില്‍ നിന്നും പഠിക്കുന്നു.ഭാര്യയും കുട്ടികളും ഉള്ള ജോര്‍ദാന്‍ അയാളുടെ ജീവിത ശൈലി മാറ്റാന്‍ പറയുന്നു.സ്ത്രീകളും ,ലഹരിയും ആയിരിക്കണം ജീവിതത്തിന്‍റെ കാതല്‍ എന്നും എങ്കില്‍ ജീവിത വിജയം നേടാന്‍ എളുപ്പമാണെന്നും ജോര്‍ദാന്‍ മാര്‍ക്കില്‍ നിന്നും മനസ്സിലാകുന്നു.പിന്നീട് സ്റ്റോക്ക് ബ്രോക്കര്‍ ആയി മാറുന്ന ജോര്‍ദാന്‍ എന്നാല്‍ പെട്ടന്നുണ്ടായ ഓഹരി വിപണി തകര്‍ച്ചയില്‍ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയ ഓഹരികളില്‍ ലാഭം നേടുന്ന പെന്നി സട്ടോക്ക്സില്‍ തന്‍റെ പുതിയ ജീവിതം ആരംഭിക്കുന്നു .അവിടെ നിന്നും സമ്പാദിക്കാനുള്ള കുറുക്കു വഴികള്‍ ജോര്‍ദാന്‍ അഭ്യസിക്കുന്നു.ജോര്‍ദാന്റെ സംസാരിക്കാനുള്ള മിടുക്കും കാശിനോടുള്ള അഭിനിവേശവും അയാളെ ഇവിടെയും സമ്പന്നന്‍ ആക്കുന്നു.പിന്നീടു തന്‍റെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡോണി (Jonaഹ Hill)യുമായി ചേര്‍ന്ന് സ്വന്തമായി ഓഹരി വിപണന കമ്പനി ആരംഭിക്കുന്നു.എന്നാല്‍ പതിവ് സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായി ജോര്‍ദാന്‍ തന്‍റെ കൂടെ കൂട്ടിയത് എന്തും വില്‍ക്കാന്‍ ചങ്കൂറ്റം ഉള്ള ,പ്രത്യേകിച്ചും മയക്കുമരുന്ന് വില്പ്പനക്കാരെ ആയിരുന്നു.ജോര്‍ദാന്റെ സംഭാഷണങ്ങള്‍ അത് കേള്‍ക്കുന്നവരെ കൂടി ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.അയാളെ കുറിച്ച് ഫോബ്സ് മാസികയില്‍ വന്ന ലേഖനം അയാള്‍ക്ക്‌ wolf എന്ന പേര് നല്‍കി.കുറുക്കന്റെ ബുദ്ധിയോടെ,തന്‍റെ കൂടെ നില്‍ക്കുന്നവരെയും സമ്പന്നരാക്കുന്ന ജോര്‍ദാന്‍ അത്ഭുതം പെട്ടന്ന് തന്നെ പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടില്‍ അവരെ എത്തി.അഞ്ചു വര്‍ഷത്തില്‍ ഉള്ള അതി ഭീമമായ വളര്‍ച്ച എന്നാല്‍ പല രീതിയില്‍ ഉള്ള സൂത്രപ്പണികളും ഉപയോഗിച്ചായിരുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ഡെന്‍ ഹാം എന്നാല്‍ ജോര്‍ദാന്റെ പുറകെ ഉണ്ടായിരുന്നു പലപ്പോഴും.

  ജോര്‍ദാന്‍ വിഭാവനം ചെയ്തിരിക്കുന്ന പുതിയ കച്ചവട തന്ത്രങ്ങളില്‍ എന്നും പെണ്ണിനും ലഹരിക്കും തന്നെയായിരുന്നു പ്രാധാന്യം.സ്ട്രാടന്‍ ഒക്മോന്റ്റ് എന്ന ഓഹരി വിപണന കമ്പനിയുടെ പ്രധാന തന്ത്രം  തങ്ങള്‍ വിളിക്കുന്ന ആളുകളെ തങ്ങളുടെ ലാഭ കണക്കില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു.അവരുടെ ജോലിക്ക് ഉന്മേഷം നല്‍കാന്‍ ജോര്‍ദാന്‍ നല്‍കിയിരുന്നത് പെണ്ണും ലഹരിയും പണവും ആയിരുന്നു.എന്നാല്‍ ജീവിതത്തിലെ ചില തിരിച്ചടികള്‍ ജോര്‍ദാന്റെ ജീവിതം മാറ്റി മറിക്കുന്നു .ജോര്‍ദാന്‍ ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുമോ എന്ന് ബാക്കി ചിത്രം പറയും..

 മൂന്നു മണിക്കൂര്‍ ഉള്ള ഈ ചിത്രം ഒരു സിനിമ എന്നതിലുപരി പ്രത്യേക ഒരു രീതിയില്‍ ആണ് സ്കൊര്സേസേ  അവതരിപ്പിച്ചിരിക്കുന്നത് .സിനിമ മുഴുവന്‍ ജോര്‍ദാന്‍ അവതരിപ്പിക്കുന്ന ഒരു കഥ പോലെയാണ് അവതരണം.ലൈംഗികതയുടെ അതിപ്രസരണവും F വേര്‍ഡ്‌ ഏറ്റവും കൂടുതല്‍  ഉപയോഗിച്ച ചിത്രം എന്ന നിലയിലും ധാരാളം സ്ഥലങ്ങളില്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി തടഞ്ഞിരുന്നു.ഡി കാപ്രിയോയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഇതിലെ ജോര്‍ദാന്‍.ചിത്രം ഏറെയും തമാശയുടെ അകമ്പടിയോടെ ആണ് സഞ്ചാരം എങ്കിലും ജോര്‍ദാന്റെ ജീവിതത്തില്‍ അയാള്‍ നേടുന്ന തിരിച്ചടികള്‍ ആകുന്ന സമയം അല്‍പ്പം ഗൌരവം ആകുന്നുണ്ട്.എങ്കിലും എല്ലാവര്‍ക്കും പ്രചോദനം നല്‍കി ജോര്‍ദാന്‍ നല്‍കുന്ന പ്രസംഗങ്ങള്‍ എല്ലാം തന്നെ ശരിക്കും കാണികള്‍ക്ക് ഒരു പ്രചോദനം നല്‍കുന്നുണ്ട്.അതാണ്‌ ആ കഥാപാത്രത്തിന്റെ വിജയവും.മാര്‍ഗത്തെക്കാളും ലക്ഷ്യത്തിനു പ്രാധാന്യം നല്‍കുന്ന ജോര്‍ദാന്റെ കഥ അവതരിപ്പിച്ചിരിക്കുന്ന ഈ സ്കൊര്സേസേ ചിത്രം അദ്ദേഹത്തിന്റെ നാല്‍പ്പത്തിയഞ്ചാം വര്‍ഷത്തിലെ സിനിമയാണ്.

 ഇത്തവണ എന്തായാലും വിഭിന്നങ്ങളായ കഥാപാത്രങ്ങള്‍ ഓസ്കാര്‍ പുരസ്ക്കാര വേദിയില്‍ തീപാറുമെന്ന് തീര്‍ച്ച.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് "The Wolf Of Wall Street".ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ www.movieholicviews.blogspot.in

Tuesday 14 January 2014

83.DALLAS BUYERS CLUB(ENGLISH,2013)

83.DALLAS BUYERS CLUB(ENGLISH,2013),|Biography|History|Drama|,Dir:-Jean-Marc Vallée,*ing:-Matthew McConaugheyJennifer GarnerJared Leto

   ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാര നിറവില്‍ "Dallas Buyers Club ".
മികച്ച നടന്‍ (ഡ്രാമ വിഭാഗം) -Matthew McConaughey,മികച്ച സഹ നടന്‍ (ഡ്രാമ വിഭാഗം)-Jared Leto എന്നിവരുടെ ഈ സിനിമയിലെ മികച്ച അഭിനയത്തിന് ലഭിച്ച പുരസ്ക്കാരങ്ങളാണ് .റോണ്‍  വുഡ്റൂഫ് എന്ന അമേരിക്കക്കാരന്‍ എയിഡ്സ് എന്ന മാരക രോഗത്തെ ഒരു പരിധി വരെ ചെറുത്തു   തോല്പിച്ച കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സമൂഹത്തിന് ,എയിഡ്സ് രോഗികളോടുള്ള  സമീപനം,അവര്‍ മറ്റേതോ ലോകത്തില്‍ നിന്നും വന്നവര്‍ ആണെന്ന ഭാവത്തോടെ ആണ് .ഈ രോഗം ആദ്യം കണ്ടെത്തിയ കാലത്ത് അതിനെ ഭയപ്പാടോടെ കണ്ട്  അവരെ അകറ്റി നിര്‍ത്തിയിരുന്നു . രോ ഗത്തിന്‍റെ കാരണം മാത്രം അന്ന് മനസ്സിലാക്കിയിരുനത്.അതിനപ്പുറം മരുന്നുകള്‍ കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ച കാലത്താണ് ഈ കഥ നടക്കുന്നത്.മനുഷ്യ ജീവന് വില നല്‍കാതെ അവരെ ഗിനി പന്നികളെ പോലെ കരുതിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കുറച്ചു മനുഷ്യരുടെ ജീവിക്കാനുള്ള ആഗ്രഹവും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

    1980 കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയ്ക്ക് വിഷയമായിരിക്കുന്നത് .റോണ്‍ വുഡ് റൂഫ് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു കൌബോയാണ്.തൊഴിലല്‍  കൊണ്ട് ഇലക്ട്രീഷ്യന്‍ ആയിരുന്നെങ്കിലും അയാളുടെ പ്രിയപ്പെട്ട വിനോദങ്ങള്‍ കാളപ്പോരും,ലഹരിയും  പിന്നെ സ്ത്രീകളും ആയിരുന്നു .ഒരു അപകടത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റോണ്‍ ,തനിക്കു HIV പോസിറ്റീവ് ആണെന്ന് ഡോക്റ്റര്‍ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കുന്നില്ല.തനിക്കു മുപ്പതു ദിവസത്തെ ആയുസ്സ് മാത്രം പ്രവചിച്ച ഡോക്റ്റര്‍മാരെ വക വയ്ക്കാതെ അയാള്‍ തന്‍റെ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു.എന്നാല്‍ ഒരു ചെറിയ കാലയളവില്‍ തന്നെ അയാള്‍ക്ക്‌ മനസ്സിലായി സമൂഹം തന്നെ അകറ്റി നിര്‍ത്തുകയാണെന്ന്.സമൂഹത്തിന്‍റെ ഈ രീതികളോട് പൊതുവേ ദേഷ്യക്കാരനായ റോണ്‍ പ്രതികരിക്കുന്നുണ്ട്.ജീവിതത്തിലെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയതോട്  കൂടി അയാള്‍ക്ക് ജീവിക്കാനുള്ള ആഗ്രഹം കൂടുന്നു.അതോടെ അയാള്‍ തന്‍റെ അസുഖം എന്താണെന്നും അതിനുള്ള പ്രതിവിധി എന്താണെന്നും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു.ആയിടയ്ക്കാണ് FDA (Food & Drug Agency ) യുടെ സഹായത്തോടെ മരുന്ന് നിര്‍മാണ മേഖലയിലെ ഒരു ഭീമന്‍ കമ്പനി തങ്ങള്‍ എയിഡ്സ് ഉന്മൂലനം ചെയ്യാന്‍ ഉള്ള മരുന്ന് കണ്ടു പിടിച്ചു എന്ന അവകാശവാദവുമായി വരുന്നു.ATZ എന്ന പേരില്‍ ഇറങ്ങുന്ന ആ മരുന്നുകള്‍ക്ക് എയിഡ്സ് പ്രതിരോധ ശക്തി ഉണ്ടെന്നു അറിഞ്ഞ റോണ്‍ ആ മരുന്ന് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അത് മരുന്ന് കമ്പനികള്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ നല്‍കിയ അനുമതിയാനെന്നു മനസ്സിലായപ്പോള്‍ മറ്റു വഴികള്‍ നോക്കുന്നു .ATZ അതുമായി സമ്പര്‍ക്കം വരുന്ന കോശങ്ങളെ എല്ലാം നശിപ്പിക്കുന്ന ഒരു വിപത്താണ് എന്ന അറിവ് അയാളെ കൊണ്ടെത്തിച്ചത് മെക്സിക്കോയിലെ വാസ് എന്ന ഡോക്റ്ററുടെ അടുക്കലാണ്.

  എയിഡ്സ് രോഗം മൂലം ഉണ്ടാകുന്ന മരണത്തെ പ്രതിരോധിക്കാന്‍ ഉള്ള വഴികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നും റോണ്‍ മനസ്സിലാക്കുന്നു .അതില്‍ അയാള്‍ ഒരു കച്ചവട സാധ്യത കണ്ടെത്തുന്നു.അവിടെയാണ് ഡാല്ലാസ് ബയേര്സ് ക്ലബ്ബിന്റെ ജനനം. .എന്നാല്‍ FDA അംഗീകരിക്കാത്ത മരുന്നുകള്‍ വില്‍ക്കാന്‍ അനുമതിയില്ലാത്ത അമേരിക്കയില്‍ റോണ്‍ എങ്ങനെ തന്‍റെ ആശയം നടപ്പിലാക്കി എന്നുള്ളതാണ് ബാക്കിയുള്ള ചിത്രം.ഇതില്‍ റോണ്‍ തന്‍റെ കൂട്ടാളിയാക്കിയത് ജന്മം കൊണ്ട് പുരുഷനാനെങ്കിലും സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ച റയോന്‍ എന്ന മറ്റൊരു എയിഡ്സ് രോഗിയുമായി ചേര്‍ന്നാണ്.അവരുടെ പ്രവര്‍ത്തികളുടെ മൌലികത ഒരു ചോദ്യ ചിഹ്ന്നമായി നില്‍ക്കുന്നുണ്ടെങ്കിലും അവരുടെ ഉദ്ധേശ ശുദ്ധി ആര്‍ക്കും തിരസ്ക്കരിക്കാന്‍ ആകില്ല.മുപ്പതു ദിവസം ആയുസ്സ് മാത്രം ഡോക്റ്റര്‍മാര്‍ ജീവിക്കാന്‍ നല്‍കിയ റോണ്‍ നടത്തിയ സംഭവബഹുലമായ കഥയാണ് ബാക്കി ചിത്രം.

 സമാന രീതിയില്‍ എയിഡ്സ് എന്ന അസുഖത്തിന്റെ ക്രൂരതകളെ അവതരിപ്പിച്ച ഫിലാഡല്ഫിയ എന്ന ചിത്രം പോലെ തന്നെ ഈ ചിത്രവും സ്വാഭാവികത പുലര്‍ത്തിയിരുന്നു. എടുത്തു പറയേണ്ടത്  മാത്യു മക്കനേയുടെ റോണ്‍ വുഡ് രൂഫ് എന്ന കഥാപാത്രമായിരുന്നു.ലിങ്കണ്‍ ലോയര്‍ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം ഇതില്‍ സ്വാഭാവിക അഭിനയത്തിന്‍റെ മികച്ച ഒരു ഉദാഹരണമായി മാറി.അഭിനയത്തേക്കാള്‍ ഉപരി കഥാപാത്രവും നടനും തമ്മില്‍ വേര്‍തിരിക്കാനാവാത്ത അഭിനയം.മറ്റൊരു എടുത്തു പറയേണ്ട കഥാപാത്രം റയോന്‍ ആയി അഭിനയിച്ച Jared Leto ആണ്.30 Seconds to Mars എന്ന മ്യുസിക് ഗ്രൂപ്പിന്‍റെ മുഖ്യ ഗായകനായിരുന്ന ലെറ്റോ .പലപ്പോഴും ലെറ്റോ ഒരു പെണ്ണാണോ എന്ന് പോലും തോന്നി പോയി .ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ റോണ്‍-  റയോണ്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും ഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്.റോണ്‍ പ്രത്യക്ഷത്തില്‍ രായോണിന്റെ വികാരങ്ങളെ ആക്ഷേപിക്കുന്നുണ്ട്.എന്നാല്‍ പോലും റയോണ്‍ ദുഖിക്കുമ്പോള്‍ തന്റേതായ രീതിയില്‍ സമാധാനിപ്പിക്കുന്നുമുണ്ട് .തിരിച്ചും അങ്ങനെ തന്നെ.

  പലപ്പോഴായി കിട്ടാക്കനി പോലെ അകന്നു പോയ ഓസ്കാര്‍ ഈ വര്‍ഷം എങ്കിലും ഡി കാപ്രിയോയ്ക്ക് ലഭിക്കും എന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി വന്ന റോണ്‍ വുഡ് റൂഫ് എന്ന മാത്യു മക്കനേയുടെ കഥാപാത്രം വിലങ്ങു തടി പോലെ നില്‍ക്കുന്നത്.ഡി കാപ്രിയോയുടെ ഓസ്കാര്‍ പ്രതീക്ഷ Wolf Of The Wall Street ലും മാത്യു അഭിനയിച്ചിട്ടുണ്ട് എന്നത് വിരോധാഭാസം .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക്‌ 8/10!!

More reviews @ www.movieholicviews.blogspot.com

Friday 10 January 2014

82.VEERAM (TAMIL,2014)

82.VEERAM(TAMIL,2014),Dir:-Siva,*ing:-Ajithkumar,Bala,Vidharth,Tamanna

                            VEERAM-An Electrifying Festival Movie.
       The pairing up of mass movie director Siva and Ajith provided us with an action packed movie in a family background.An entertainer which had all the stuffs to be a treat for  Ajithkumar fans.Rather than that,he gave up his stylish,hi-fi,villainous appearances in  movies like Billa Series,Mankatha and Aarambham came up with a dhothi-clad angry,but sensible man in Veeram.This movie,unlike his previous flicks gave importance to family emotions,comedy and songs.The screen presence of Thala was the huge factor of making this a super entertainer.The punch dialogues in the movie were a huge factor of applause from the fans.Everyone seems to be enjoying those punch dialogues in the movie.

 The salt and pepper styled Ajith's screen presence really pumped up the audiences. The comedy division of the movie was handled by Santhanam.The background music done by DSP was phenomenal.The title track Veeram when played in the background of action and mass sequences were the real adrenaline pumping part in the movie.The movie was paced up like a wave whose frequency rises at times and then slows down.But then there will be a high frequency when Ajith fills up the screen.A movie exclusively crafted for Ajithkumar and Siva did a great job for that.

The story of the movie is as follows.Ajithkumar,from his recent movies  had moulded himself into a well settled village guy named  Vinayakam, a local businessman living with his brothers.They were always in a mood to do fights with the villains and they even enjoyed it.He made a perfect team with his brothers, enacted by Bala,Vidharth,Munish and Suhail. Vinayakam cared his brothers very much that he was even reluctant to marry himself or let his brothers marry.According to him,when a girl comes to their life they would be separated.But 2 off his brothers were in love.They made a plan with the help of their advocate,enacted by Santhanam  to make Vinayakam agree for a marriage and so that they could later make him agree for their marriage.Their plans made them to find Thamanna,whose name of the character in the movie had a nostalgia with Vinayakam's childhood.When Vinayakam met up with Thamanna,later he found out that he had a new mission in his hands. It was a time when he opted to gave up his angry man get up for Thamanna's interest.The rest of the movie narrates how he could manage his new mission and the causes and reasons of his new avtar.

  Veeram have all that a Tamil mass entertainer could offer during a festival season.In such movies,its a habit of not having importance to stories.These movies are exclusively made to entertain fans.But Veeram offers something for the families to watch out.A deliberate effort was made from Director for the movie to reach the families too rather than the previous movies of Ajith,which were exclusively made for his young fans.So in a festival mood family entertainer addition of love scenes,comedy and songs are much essential.But the negative part of this movie came up with that part.

 The romantic sequences,the so called comedy scenes and the songs dragged this nearly three hour movie a bit.Sometimes these scenes seemed to be a not so needed stuff for the movie.Ajith's dance,as usual was not impressive and the love scenes with Thamanna was also felt as not so impressive.But the charm and charisma of Ajith was too high that he surpassed all these traits that had to be done with the physical appearance.Veeram remembered us of  STR's Saravana and director Siva's Chiruthai during the blood filled action sequences,mainly with those axes handled by the villains.

  With mixed responses for the  multi star movie released along, Veeram have a great chance to top up the Box office and get a long run.This movie is not at all a copy of Malayalam movie Valiyettan,except for the 5 brothers as rumored.Go for Veeram if you also want to be in a festival mood.I rate it as a 3.5/5 ,a good rating for a festival entertainer.

 More reviews @ www.movieholicviews.blogspot.com

Thursday 9 January 2014

81.A MAN WHO WAS SUPERMAN(KOREAN,2008)

81.A MAN WHO WAS SUPERMAN (2008,KOREA),|Comedy|Drama|,Dir:- Yoon-Chul Chung,*ing:- Jeong-min HwangGianna JunGil-seung Bang

തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണ് ഇത് .എഴുത്തിനുമപ്പുറം ആണ് ഈ ചിത്രം . .
   ഒരു സാധാരണ മനുഷ്യന്‍ എങ്ങനെ ആണ് അമാനുഷികനായ സൂപ്പര്‍മാന്‍ ആകുന്നത് ?ജീവിതത്തില്‍ ഗ്രാഫിക്സും മറ്റു സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് എളുപ്പത്തില്‍ സൂപ്പര്‍മാന്‍ ആകാന്‍ കഴിയുകയുമില്ല .ജീവിതത്തില്‍ അമാനുഷികത അഥവാ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി നല്ലത് മാത്രം ചെയ്യാന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഒരു സൂപ്പര്‍മാന്‍ ആകാന്‍ കഴിയുമായിരിക്കും .ചുറ്റുമുള്ള സഹജീവികളെ സഹായിക്കുവാന്‍ കഴിവുള്ള ആളും ഒരു സൂപ്പര്‍മാന്‍ ആയിരിക്കും .പ്രകൃതിയുടെ സംരക്ഷണത്തിനായി തന്നാലാവും വിധം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ആളും ഒരു സൂപ്പര്‍മാന്‍ ആണ്.ധീര പ്രവര്‍ത്തികള്‍ ചെയ്ത് മരണം പോലും വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്നവരും സൂപ്പര്‍മാന്‍ ആണ് .കാരണം ഇതെല്ലാം തന്നെ ആണ് ഈ അമാനുഷിക കോമിക്സ് കഥാപാത്രങ്ങള്‍ എല്ലാം ചെയ്യുന്നതും അത്തരത്തില്‍ ഉള്ള ഒരു മനുഷ്യന്‍റെ കഥയാണ് പ്രേക്ഷകന് ഒരു നൊമ്പരമായും പിന്നെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു  ഈ ചിത്രം .

   സോംഗ് സൂ എന്ന യുവതി ഒരു ചെറിയ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരി ആണ് .അവര്‍ പതിവായി വ്യത്യസ്ഥമായതെന്തും പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്ന ഒരു പരിപാടി ആണ് ചെയ്യുന്നത്.ഒരിക്കല്‍ അവിചാരിതമായി അവര്‍ ഒരു മനുഷ്യനെ പരിചയപ്പെടുന്നു .അയാള്‍ക്ക്‌ അയാളുടെ പേരോ ഒന്നും അറിയില്ല.അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത് താന്‍ സൂപ്പര്‍മാന്‍ ആണെന്നാണ് .തിരക്കേറിയ ജീവിതത്തില്‍ പരസ്പ്പരം മറ്റൊരാളെ സഹായിക്കാന്‍ മറക്കുന്ന ജനങ്ങള്‍ക്കിടയില്‍ അയാള്‍ ഒരു വിസ്മയമായിരുന്നു .സോംഗ് സൂവിനെ അയാള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷിക്കുകയും പിന്നീട് അവരുടെ ബാഗുമായി ഓടിയ കള്ളനെ പിടിക്കാനും സഹായിക്കുന്നു .അയാള്‍ അയാളുടെ പ്രവര്‍ത്തികളില്‍ എല്ലാം അമാനുഷികത ഉണ്ടെന്നു പറയുന്നു.ക്രിപ്ട്ടോണില്‍ നിന്നും വന്ന തന്‍റെ തലയുടെ പിന്‍ഭാഗത്ത്‌ ക്രിപ്റ്റൊനയിറ്റ് എന്ന വസ്തു ശത്രുക്കള്‍ വച്ചിട്ടുണ്ടെന്നും അതിന്നാല്‍ തനിക്കു ഇപ്പോള്‍ അമാനുഷിക കഴിവുകള്‍ ഇല്ലാ എന്നും അയാള്‍ പറയുന്നു .അത് പുറത്തെടുക്കുന്ന ദിവസം അയാള്‍ക്ക്‌ എല്ലാ ശക്തിയും സ്വായത്തം ആകുമെന്നും വിശ്വസിക്കുന്നു .എന്നാല്‍ താന്‍ എല്ലാവരെയും സഹായിക്കുന്ന കാര്യം മറന്നു പോകും എന്ന് വിചാരിച്ചാണ് ഇപ്പോള്‍ ആ ഹവായിയന്‍ ഷര്‍ട്ടും ധരിച്ച് ആളുകളെ സഹായിക്കുന്നതെന്ന് സോംഗ് സൂവിനോട് പറയുന്നു .അയാളുടെ സംസാരത്തില്‍ പൊരുത്തക്കേടുകള്‍ തോന്നിയെങ്കിലും അയാളുടെ പ്രവര്‍ത്തികള്‍ സോംഗ് സൂ തന്‍റെ പുതിയ പരിപാടിക്കായി ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നു .അവര്‍ അയാളെ കൂടുതല്‍ പരിചയപ്പെടുന്നു .കുട്ടികളെ ശല്യം ചെയ്യുന്നവരില്‍ നിന്നും രക്ഷിക്കുക,പൊതു സ്ഥലത്ത് മാലിന്യം ഇടുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുക,പ്രായമായവരെ സഹായിക്കുക,ആഗോളതാപനത്തിനെതിരെ പ്രവര്‍ത്തിക്കുക എന്ന് വേണ്ട അയാള്‍ എന്തിലും മുന്നിലുണ്ടാകും .എന്നാല്‍ അയാളുടെ പ്രവര്‍ത്തികള്‍ വ്യത്യസ്തവും ആയിരുന്നു .

   തന്‍റെ നല്ല പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സന്തോഷം അയാളെ ക്രിപ്ട്ടോണില്‍ തിരിച്ചെത്തിക്കും എന്നയാള്‍ വിശ്വസിക്കുന്നു .നോര്‍ത്ത് പോളില്‍ മഞ്ഞുരുകുമ്പോള്‍ സംഭവിക്കുന്നതും ,സീവേജ് ഹോളിലൂടെ ഭൂതങ്ങള്‍ വരുമെന്നും എല്ലാം അയാള്‍ അമാനുഷിക കഥാപാത്രങ്ങളുടെ രീതിയില്‍ അവതരിപ്പിക്കുന്നു .അവിശ്വസനീയമായി തോന്നുന്ന കാര്യങ്ങള്‍ പറയുന്ന അയാള്‍ ഒരിക്കല്‍ സോംഗ് സൂവിനോട് അവരെയും കൂട്ടി ഒരുമിച്ച് പറക്കാം എന്ന് പറയുന്നു.എന്നാല്‍ ആകസ്മികമായി അതും സാധിക്കുന്നു .എന്നാല്‍ സ്വയം അമാനുഷികത നല്‍കിയ അയാള്‍ ആരായിരുന്നു?അയാള്‍ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?എന്ത് കൊണ്ട് അയാള്‍ ഇങ്ങനെ ആയി?ഈ ക്രിപ്റ്റൊനയിറ്റ് യഥാര്‍ത്ഥത്തില്‍ എന്താണ് ?ഇതിനെല്ലാം ഉത്തരം ഈ ചിത്രത്തിലുണ്ട് .

  ഞാന്‍ അവതരിപ്പിച്ച ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം ചിരിയുണര്‍ത്തുന്ന നിഷ്ക്കളങ്കമായ തമാശകളാണ് കൂടുതലും .എന്നാല്‍ പിന്നീട് ഈ ചിത്രം മറ്റൊരു രീതിയിലേക്ക് മാറുന്നു .അവിടെ നിന്നും ഈ സിനിമ ഒരു സാധാരണ പ്രേക്ഷകനെ കൊണ്ട് പോയത് ജീവിതത്തിന്‍റെ മറ്റൊരു വശത്തിലേക്കായിരുന്നു .അവിടെ കാണാന്‍ കഴിയുന്നത്‌ അയാളുടെ ജീവിതമായിരുന്നു.അയാള്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നും ചുറ്റുപാടും  ഉള്ളതെല്ലാം അയാള്‍ ശ്രദ്ധിച്ചിരുന്നു എന്നും മനസ്സിലാകും.അതിലും കൂടുതല്‍ ഈ സിനിമയോട് താല്‍പ്പര്യം തോന്നുന്നത് അയാള്‍ യഥാര്‍ത്ഥത്തില്‍  ഒരു അമാനുഷികന്‍  ആയിരുന്നു എന്ന അറിവുണ്ടാകുമ്പോള്‍ ആണ് .ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും ഇടയില്‍ ഒരു തടസ്സം ഉണ്ടാക്കുമ്പോള്‍ അയാളും ഒരു സാധാരണക്കാരന്‍ ആകുന്നുണ്ട്.എന്നാല്‍ അയാള്‍ അയാളുടെ ജീവിതത്തില്‍ കാണിച്ചു തരുന്നു ആരാണ് യഥാര്‍ത്ഥ സൂപ്പര്‍മാന്‍ എന്ന് .

ബിഗ്‌ ഫിഷ്‌ പോലുള്ള സിനിമകള്‍ ഇഷ്ടപെട്ടവര്‍ക്ക് ഈ ചിത്രം കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകുമെന്ന് കരുതുന്നു .The New World എന്ന ചിത്രത്തിലെ അധോലോക നായകരില്‍ ഒരാളായി അഭിനയിച്ച ജിയോംഗ്  മിന്‍ ഹോംഗ് ആണ് സൂപ്പര്‍മാനായി അഭിനയിച്ചത്.പ്രമേയത്തിന്റെ ശക്തിയാണോ അതോ അയാളുടെ അഭിനയമാണോ എന്നറിയില്ല ഈ സിനിമയുടെ അവസാനം എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു .അഭിനയം ഗംഭീരം ആയിരുന്നു .എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി മാറി ഈ അമാനുഷികന്റെ കഥ .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!..

More reviews @ www.movieholicviews.blogspot.com

Wednesday 8 January 2014

80.MONTAGE (KOREAN,2013)

80.MONTAGE(KOREAN,2013),|Crime|Thriller|,Dir:-Jeong Geun-Seop,*ing:- Jeong-hwa EomSang-kyung KimYoung-chang Song

മൊണ്ടാഷ് -ഈ ചിത്രത്തിന്‍റെ തുടക്കത്തില്‍ നേരത്തെ കണ്ട ചില സിനിമകളുടെ (The Silence(German),Confessions of a Murder (Korean) )എന്നിവയുടെ കഥ പോലെ തോന്നിച്ചിരുന്നു .എന്നാല്‍ ആ തോന്നല്‍  തുടക്കം കുറച്ചു നേരം  കഴിഞ്ഞപ്പോള്‍ മാറി .ഈ ചിത്രം പിന്നീട് ചലിച്ചത് ഉദ്വേഗജനകമായ കഥയിലൂടെ ആയിരുന്നു .ഈ ചിത്രത്തില്‍ പറയുന്നത് മൂന്നു പേരുടെ കഥയാണ് ,ജീവിതത്തിലെ ദൈര്‍ഖ്യം ഏറിയ ദുരന്തങ്ങളില്‍ പങ്കാളികള്‍ ആകേണ്ടി വരുന്നവരുടെ കഥ .അതില്‍ ഒരാള്‍ ഒരമ്മയാണ് .പതിനഞ്ചു വര്‍ഷം മുന്‍പ് തന്‍റെ മകളെ ഒരു തട്ടിക്കൊണ്ടു പോകലില്‍  നഷ്ടമായ ഒരമ്മയായ  ക്യുംഗ്.അടുത്ത ആള്‍ ഒരു പോലീസുകാരന്‍ ആണ് .ക്യുംഗിന്റെ മകളുടെ തിരോധാനം അന്വേഷിച്ചത് ചിയോംഗ് എന്ന ആ പോലീസുകാരനാണ് .മൂന്നാമത്തെ ആള്‍ ??അയാള്‍ അജ്ഞാതനായിരിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ മുന്നോട്ടുള്ള വഴികള്‍ ഉദ്വേഗജനകമായി കാണുവാന്‍ അവസരം നല്‍കുന്നത് .

   ചില രാജ്യങ്ങളില്‍ ഉള്ള Statute of Limitations (പതിനഞ്ചു വര്‍ഷത്തിനു ശേഷവും ഒരു കുറ്റകൃത്യം പോലീസിന് തെളിയിക്കാനാകാതെ വരുമ്പോള്‍ ആ കേസ് ഉപേക്ഷിക്കുന്ന രീതി ) നിയമം അനുസരിച്ച് പതിനഞ്ചാം വര്‍ഷം ,അതിദാരുണമായി മരണപ്പെട്ട മകളുടെ കേസ് തെളിവുകളുടെ അഭാവത്തില്‍ അവസാനിപ്പിക്കുവാന്‍ പോകുന്ന വാര്‍ത്ത പറയുവാനായി ചിയോങ്ങും സുഹൃത്തും ക്യുംഗിന്റെ അടുത്തെത്തുന്നു .എന്നാല്‍ സ്വന്തം മകളുടെ കൊലപാതകിയെ കണ്ടു പിടിക്കാത്തതില്‍  ഉള്ള വിഷമം അവര്‍ പ്രകടിപ്പിക്കുകയും എന്ത് സംഭവിച്ചാലും പ്രതിയെ  കണ്ടെത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .എന്നാല്‍ കേസ് അന്വേഷണം അവസാനിപ്പിക്കുവാന്‍ കുറച്ചു നേരം മാത്രം ഉള്ളപ്പോള്‍ നടന്ന ഒരു സംഭവം ഈ അന്വേഷണത്തിന് വേറൊരു തുടക്കമാകുന്നു .ആ പെണ്‍ക്കുട്ടി മരിച്ച  സ്ഥലത്ത് ഒരാള്‍ പൂവ് വച്ചിട്ട് പോയത് കാണുന്ന ചിയോങ് അവസാന നിമിഷം ആ കേസിന് ഒരു അനക്കം ഉണ്ടാക്കാന്‍ നോക്കുന്നു .അവരുടെ മുന്നില്‍ ഉണ്ടായിരുന്നത് എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു .അവരെ കൊണ്ട് കഴിയാം വിധം അവര്‍ ആ കേസ് ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു .എന്നാല്‍ കൈപ്പാടകലെ അവര്‍ക്ക് പ്രതിയെ പിടിക്കുവാന്‍ ഉള്ള അവസരം നഷ്ടമാകുന്നു .അങ്ങനെ ആ കേസ് Statute Of Limitations ല്‍ ഉള്‍പ്പെടുത്തി അവസാനിപ്പിക്കുന്നു .

 എന്നാല്‍ മറ്റൊരു സ്ഥലത്ത്  അടുത്ത ദിവസം നടക്കുന്ന സംഭവങ്ങള്‍ ഈ കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി .പതിനഞ്ചു വര്‍ഷം മുന്‍പ് ആ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ അതേ  രീതിയില്‍ മറ്റൊരു പെണ്‍ക്കുട്ടിയേയും കാണാതാകുന്നു .മുത്തച്ചനോടൊപ്പം കളിച്ചു കൊണ്ടിരുന്ന ആ പെണ്‍ക്കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതെയായി .എന്നാല്‍ പിന്നീട് നടക്കുന്ന സംഭവങ്ങള്‍ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളുടെ തനിപ്പകര്‍പ്പായി മാറുന്നു .ഒരേ രീതിയില്‍ നടന്ന സംഭവങ്ങള്‍ ആയതു കൊണ്ട് ചിയോംഗും പുതിയ അന്വേഷണ സംഘത്തിനെ സഹായിക്കുന്നു .ചിയോംഗിന്റെ കണക്കു കൂട്ടലുകള്‍ പോലെ തന്നെ ആ കേസിലെ സംഭവങ്ങള്‍ മുന്നോട്ടു പോകുന്നു .എന്നാല്‍ ഈ തവണ ആ പ്രതി കുറച്ചുകൂടി റിസ്ക്‌ കുറച്ചുള്ള നീക്കങ്ങള്‍ ആയിരുന്നു ഉപയോഗിച്ചത് .പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളുടെ പകര്‍പ്പാണ് പിന്നീട് സംഭവിച്ചത് .ആ പ്രതിയുടെ യതാര്‍ത്ഥ ഉദ്ദേശം എന്താണ്?പതിനഞ്ചു വര്‍ഷത്തിനു ശേഷം കേസില്‍ നിന്നും കുറ്റ  വിമുക്തനായ അടുത്ത ദിവസം തന്നെ അതെ രീതിയില്‍ ഉള്ള കുറ്റകൃത്യം നടത്തുവാന്‍ അയാള്‍ക്കുള്ള പ്രേരണ എന്താണ് ?ഒരു പെര്‍ഫെക്റ്റ് ക്രൈം സിദ്ധാന്തം അയാളുടെ ലക്ഷ്യത്തില്‍ ഉണ്ടോ?ഇതൊക്കെ അറിയണമെങ്കില്‍ ബാക്കി ചിത്രം കാണുക .

   എന്നാല്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളില്‍ നിന്നും ഈ സിനിമ ധാരാളം മുന്നോട്ടു പോകുന്നുണ്ട് .ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നത്‌ .അതിന്‍റെ ഫലമോ അധികം ഒന്നും എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ കഴിയാത്ത ക്ലൈമാക്സും .തുടക്കത്തില്‍ ഈ ചിത്രം ഒരു കൊറിയന്‍ ക്രൈം ത്രില്ലര്‍ എന്ന രീതിയില്‍ നിന്നും മാറി കുറച്ചു സിനിമകളുടെ ഒരു മിക്സ് ആയിരിക്കുമോ എന്ന് തോന്നിയിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ ചിത്രം അപ്രതീക്ഷിതമായി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത് .എന്നാല്‍ പോലും അവിടെ നില്‍ക്കാതെ ഈ ചിത്രം കൂടുതല്‍ അപ്രതീക്ഷിത സംഭവങ്ങളുടെ കൂടാരമായി മാറുന്നു .കുറച്ചു ക്ലീഷേ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മികച്ച കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍  തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന സിനിമയാണ് മൊണ്ടാഷ്.ആ പേര്‍ പോലെ തന്നെ പലയിടത്തായി ചിത്രീകരിച്ച  ചിത്രങ്ങള്‍ അവസാനം ഒന്നാക്കി ഒറ്റ കലാസൃഷ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പോലെ ഒരു നല്ല ദൃശ്യാനുഭവം ,കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

  More reviews @ www.movieholicviews.blogspot.com

Sunday 5 January 2014

79.SUSPECT X(JAPANESE,2008)

79.SUSPECT X(JAPANESE,2008),|Thriller|Crime|drama|,Dir:-Hiroshi Nishitani,*ing:- Masaharu FukuyamaKo ShibasakiKazuki Kitamura 

വ്യത്യസ്ഥ ദൃശ്യനുഭാവവുമായി SUSPECT X

 അഭിരുചികളും ബുദ്ധിപരമായ നീക്കങ്ങളുടെയും കഥയാണ് SUSPECT X പറയുന്നത് .സിനിമ ആരംഭിക്കുന്നത് കടലില്‍ വച്ച് മരണപ്പെട്ട ഒരു പ്രമുഖ ബിസിനസ് രാജാവിന്‍റെ  കഥയോടെ ആണ് .ഒരിക്കലും കരയില്‍ നിന്നും അയാള്‍ സഞ്ചരിച്ച കപ്പലിനെ ആക്രമിക്കാന്‍ സാധ്യതയില്ല എന്ന് എല്ലാവരും വിലയിരുത്തുന്നു.എന്നാല്‍ അതിനു ഉത്തരം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു .ഫിസിക്സ് എന്ന ശാസ്ത്രത്തെ സ്വന്തം ഉള്ളം കയ്യില്‍ വച്ച് ശാസ്ത്രീയമായ കാരണങ്ങള്‍ കണ്ടെത്തുന്ന ഗലീലിയോ യുകാവാ എന്ന ശാസ്ത്രജ്ഞന്‍ .അയാള്‍ മാഗ്നറ്റിക് ഫീല്‍ഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ അത്തരമൊരു ആക്രമണത്തിന് കാരണം ആകും എന്ന് തെളിവ് സഹിതം കാണിക്കുന്നു .ഈ ഗലീലിയോ യൂകാവാ എന്ന കഥാപാത്രം The Devotion of suspect X എന്ന കീഗോ ഹിഗാഷിനോയുടെ നോവലിലെ  കഥാപാത്രങ്ങളിലെ നായകന്‍ ആണ് .അയാള്‍ ഒരിക്കല്‍  കണക്കിലെ അതിബുദ്ധിമാനുമായി മത്സരിക്കേണ്ടി വരുന്നു .അയാള്‍ അധികം ആരുമായി സംസാരിക്കാത്ത , ജിവിതത്തില്‍ ഒറ്റപെട്ടു ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നു .അയാളുടെ പേര് ഇഷിഗാമി .ഇഷിഗാമിയെ അധികം ആര്‍ക്കും അറിയില്ല .എന്നാല്‍ അയാളുടെ കഴിവുകള്‍ പഴയ സഹപാഠിയായ ,പോലീസ് എന്നും അന്വേഷണത്തിന് ആശ്രയിക്കുന്ന യൂകാവയ്ക്ക് അറിയാം .അവര്‍ തമ്മില്‍ ഉള്ള ബുദ്ധിപരമായ മത്സരങ്ങളുടെ കഥയാണ് SUSPECT X എന്ന ചിത്രം പറയുന്നത് .

  സ്വന്തം മകളോടൊപ്പം ഒരു ഫ്ലാറ്റില്‍ കഴിയുന്ന ഹനോക്കയും മകളും ഒരു ദിവസം ആകസ്മികമായി ഹനോക്കയുടെ ദുഷ്ടനായ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നു .എന്നാല്‍ ആ കൊലപാതകം ഇഷിഗാമി തൊട്ട് അപ്പുറത്തുള്ള മുറിയില്‍ നിന്നും അറിയുന്നുണ്ടായിരുന്നു .അയാള്‍ക്ക്‌ അവരുടെ ഓരോ ചലനങ്ങളും അറിയാന്‍ സാധിച്ചിരുന്നു.അയാള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നു .ആദ്യം എതിര്‍ത്തെങ്കിലും ,ഇഷിഗാമി ആ കൊലപാതകത്തില്‍ അമ്മയും മകളും പ്രതികളാകും എന്ന് പറയുന്നതോട് കൂടി അവര്‍ ഇഷിഗാമി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നു .ഇഷിഗാമി അന്ന് നടന്ന കൊലപാതകം സ്വന്തമായ രീതിയില്‍ മാറ്റി മറിക്കുന്നു .അയാള്‍ ഒരു alibi (സംഭവം നടന്ന സമയത്ത് പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ മെനഞ്ഞെടുക്കുന്ന കഥ ) ഉണ്ടാക്കുന്നു .മരണപ്പെട്ട ടോഗഷി മരിച്ചാല്‍ ആ കേസ് സ്വാഭാവികമായും ഹനോക്കയുടെ നേര്‍ക്ക്‌ നീളുമെന്ന് മനസിലാക്കിയ ഇഷിഗാമി അന്ന് നടന്ന സംഭവങ്ങള്‍ മുഴുവനുമായി  മാറ്റി മറിയ്ക്കുന്നു .പിന്നീട് ശവശരീരം കണ്ടെത്തുന്ന പോലീസ് ഹനോക്കയെ സംശയിക്കുന്നു .എങ്കില്‍ പോലും ഇഷിഗാമിയുടെ നിഗമനങ്ങളും ആ കേസിനെ കുറിച്ചുള്ള അയാളുടെ കണക്കു കൂട്ടലുകളും അവരെ രക്ഷിക്കുന്നു .അങ്ങനെ പ്രതി എന്ന് സംശയിക്കുന്ന ആള്‍ മുന്നില്‍ ഉണ്ടെങ്കിലും തെളിവുകള്‍ കിട്ടാതെ കഷ്ടപ്പെടുന്നു .അപ്പോള്‍ അവര്‍ യൂകാവയുടെ സഹായം തേടുന്നു .ആദ്യം തനിക്കറിയാവുന്ന ഫിസിക്സുമായി ഈ കേസിന് ബന്ധമില്ലന്ന്‍ പറഞ്ഞ് ഒഴിയുന്ന യൂകാവാ പിന്നീട് ഈ മരണത്തില്‍ ഇഷിഗാമ എന്ന മിടുക്കനായ സഹപാഠിക്കും ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു .അതോട് കൂടി യൂകാവയും ഈ അന്വേഷണത്തില്‍ താല്‍പ്പര്യം കാണിക്കുന്നു.പഠിപ്പിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വ്യത്യസ്ഥ രീതികളില്‍ കണക്കിനെ സമീപിക്കാന്‍ ഉള്ള സന്ദേശം നല്‍കുന്ന ഇഷിഗാമ ഒരു പ്രഹേളികയായി  യൂക്കൊവയ്ക്ക്  മാറുന്നു .പരസ്പരം പിന്നീട് കണ്ടു മുട്ടുന്ന അവര്‍ തങ്ങളുടെ രീതികളില്‍ ഉള്ള വ്യത്യാസങ്ങള്‍ പങ്കു വയ്ക്കുന്നു.ഫോര്‍ കളര്‍ തിയറം തന്‍റേതായ  രീതിയില്‍ തെളിയിക്കാന്‍ നടക്കുന്ന ഇഷിഗാമയുടെ മനസ്സ് വായിക്കാന്‍ യൂകാമ ആദ്യമൊക്കെ ബദ്ധപ്പെടുന്നു .എങ്കിലും ഇഷിഗാമയുടെ മനസ്സു വായിച്ചെടുക്കാന്‍ തന്‍റേതായ രീതികളില്‍ യൂകാമ ശ്രമിക്കുന്നു .അവര്‍ തമ്മില്‍ ഉള്ള ബന്ധം ശത്രുതയുടെതല്ല .പരസ്പ്പരം കഴിവുകള്‍ മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ ബന്ധം ആയിരുന്നു അവരുടെ .അവരുടെ ബുദ്ധിപരമായ സമീപനങ്ങളില്‍ അവര്‍ രണ്ടു പേരും അവരുടെ ലക്ഷ്യങ്ങളില്‍ എത്തുമോ എന്നതാണ് ബാക്കി  കഥ.അത് പോലെ എന്തിനു വേണ്ടി ആണ് ബുദ്ധിമാനായ ഇഷിഗാമ ഹനോക്കയെ സഹായിക്കുന്നത്?വൈകാരിക തലത്തില്‍ ഉള്ള ഒരു കഥയും അതിലുണ്ട് .ബാക്കി അറിയുവാന്‍ സിനിമ കാണുക .

   ജപ്പാനിലെ പ്രശസ്തമായ ഈ നോവല്‍ പിന്നീട് ഒരു കൊറിയന്‍ ചിത്രമായ The Perfect Number (2012) എന്ന പേരില്‍ പുനരവതിരിച്ചിട്ടുണ്ട് .എന്നാല്‍ രണ്ടു സിനിമകളും എനിക്ക് നല്‍കിയത് വ്യത്യസ്തമായ ദൃശ്യാനുഭവം ആയിരുന്നു .ഒരു കഥയെ തന്നെ ഇത്തരത്തില്‍ രണ്ടു രീതിയില്‍ മാറ്റി മറിച്ച സംവിധായകരെ സമ്മതിച്ചേ തീരൂ.ഒരേ കഥയ്ക്ക്‌ രണ്ടു ഭാഷ്യം .ഒരു കഥ കൂടുതല്‍ വൈകാരികം ആയിരുന്നെങ്കില്‍ മറ്റൊന്ന് ബുദ്ധിപരമായ രീതിയില്‍ മെനഞ്ഞെടുത്തിരിക്കുന്നു .ഹോളിവുഡ് സിനിമകളുടെ അപ്പുറത്ത് ചിന്തിച്ചിരിക്കുന്ന ഏഷ്യയില്‍ ഉള്ള ഈ സിനിമ പ്രവര്‍ത്തകരെ സമ്മതിച്ചേ തീരു .ഒരിക്കലും മുഷിപ്പിക്കാതെ.പല സീനുകളും ആവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ പോലും ആ കേസിനെ ഒരു ത്രില്ലര്‍ എന്ന നിലയില്‍ മികച്ചതാക്കാന്‍ അവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട് .ഈ സിനിമയുടെ ഹിന്ദി .ഇംഗ്ലീഷ് പതിപ്പുകള്‍ ഒക്കെ ഇനി വരാനുണ്ട് .ഹിന്ദിയില്‍ വിദ്യ ബാലനും നസറുധീന്‍ ഷായും ആണ് മുഖ്യ കഥാപാത്രങ്ങള്‍ .സംവിധായകന്‍ കഹാനി സിനിമയുടെ സംവിധായകന്‍ സുജോയ് ഘോഷും .The Devotion of Suspect X എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് .ജപ്പാനില്‍ നിന്നും ഉള്ള ഈ പുസ്തകം ഇപ്പോള്‍ ലോകം കീഴടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് .ഇനിയും പല വേഷത്തിലും ഭാവത്തിലും ഈ ചിത്രം കാണാം എന്ന് കരുതുന്നു .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ www.movieholicviews.blogspot.com

Saturday 4 January 2014

78.UNA PURA FORMALITA (FRENCH,1994)

78.UNA PURA FORMALITA(FRENCH,1994),|Crime|Thriller|Mystery|,Dir:- Giuseppe Tornatore,*ing:- Gérard DepardieuRoman PolanskiSergio Rubini

ഈ  ചിത്രം ഒരു യാത്രയാണ് .സത്യത്തിനും മിഥ്യയ്ക്കുംഇടയില്‍ ഉള്ള ഒരു നേര്‍ത്ത വരയില്‍ തീര്‍ത്ത ഒരു യാത്ര .ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ പിന്നെയും സംവിധായകര്‍ക്ക് പ്രചോദനം  ആയെങ്കിലും ഈ സിനിമ എങ്ങും കേട്ടിട്ടില്ലായിരുന്നു .ഈ സിനിമ കാണുവാന്‍ നിര്‍ദേശിച്ച സുഹൃത്തിനോട്‌ ആദ്യം നന്ദി പറയുന്നു .കാരണം ഈ സിനിമ പലപ്പോഴും നിരൂപക പ്രശംസ പിടിച്ചു പറ്റുമ്പോഴും ഇതിനെ കുറിച്ച് അറിയാന്‍ നമുക്ക് സാധിച്ചിരുന്നില്ല .ഈ രീതിയില്‍ ഒക്കെ ചിന്തിക്കുന്ന മനുഷ്യര്‍ ഇവിടെ നമ്മോടൊപ്പം ദേശാന്തരങ്ങള്‍ക്ക് അപ്പുറം ഉണ്ട് എന്നുള്ളത് ഒരു അത്ഭുതമായി എനിക്ക് തോന്നി .ഒരു സിനിമ ജനിക്കുമ്പോള്‍ അതിന് പിതൃത്വം കല്‍പ്പിക്കപ്പെടുന്ന സംവിധായകനും കഥയെഴുത്തുകാരനും ഒരാള്‍ ആകുമ്പോള്‍ അതിനുള്ള ശക്തി എന്ത് മാത്രം ആണെന്ന് ഈ സിനിമ കണ്ടപ്പോള്‍ മനസ്സിലായി .സിനിമ ഒരു വിനോധോപാധി എന്ന നിലയ്ക്കപ്പുറം ചിന്തിക്കാനുള്ള മനുഷ്യന്‍റെ കഴിവിനെ പരീക്ഷിക്കുന്നതിനുള്ള നല്ല ഒരു ഉദാഹരണം നോളന്റെ ഇന്സെപ്ഷനില്‍ കണ്ടതാണ് .അതിനു ശേഷം എന്നെ ചിലപ്പോഴെങ്കിലും സിനിമ പുറകോട്ട് ഓടിച്ചു നോക്കുന്നതിനും പ്രേരകമായി ഈ ചിത്രം .എങ്കില്‍ പോലും രണ്ടാമതൊരിക്കല്‍ കൂടി കാണേണ്ടി വന്ന് ഈ സിനിമ പൂര്‍ണമായും മനസ്സിലാക്കുവാന്‍ .പിന്നീടാണ് മനസ്സിലായത്‌ ഈ സിനിമയുടെ കഥ വിശദീകരിക്കാന്‍ കൂടുതല്‍ പേര്‍ ശ്രമിച്ചിരുന്നുവെന്ന് .എന്തായാലും എനിക്ക് അധികം തെറ്റ് പറ്റിയില്ല.രണ്ടാമതൊരിക്കല്‍  കണ്ടപ്പോള്‍ ,അതും അവസാന പത്തു മിനിറ്റില്‍ കഥ മനസ്സിലായി .ഇനി കഥയിലേക്ക് ..

   സിനിമ ആരംഭിക്കുന്നത് ഒരു തോക്കിന്‍ കുഴലില്‍ നിന്നും ഉണ്ടാകുന്ന വെടി ശബ്ദത്തോടെ ആണ് .അതിനു ശേഷം കാണുന്നത് മഴയത്ത്  കാടിലൂടെ ഓടി വരുന്ന മധ്യവയസ്ക്കനായ  ഒരു മനുഷ്യനെയും ..അയാളെ കാത്തു നില്‍ക്കുന്നത് കുറേ പോലീസുകാരും .അവര്‍ അയാളോട് ഐഡന്റിറ്റി കാര്‍ഡുകള്‍ ചോദിക്കുന്നു .എന്നാല്‍ പോക്കറ്റില്‍ തപ്പി നോക്കുന്ന അയാള്‍ താന്‍ അത് വീട്ടില്‍ മറന്നു വച്ചിരിക്കുന്നു എന്ന് പറയുന്നു .മഴയത്ത് വന്ന അയാളെ സഹായിക്കാം എന്ന് പറഞ്ഞ് അവര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോകുന്നു .അവിടെ എത്തുന്ന അയാളോട് എന്ത് ചോദിച്ചാലും അവര്‍ ഇന്‍സ്പെക്റ്റര്‍ വന്നിട്ട് മറുപടി നല്‍കാമെന്നു പറയുന്നു .അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ വയലന്റാകുന്നു .എന്നാല്‍ പോലീസുകാര്‍ അയാളെ മര്‍ദിച് നിയന്ത്രണത്തില്‍ ആകുന്നു .പിന്നീടു അവിടെ വരുന്ന ഇന്‍സ്പെക്റ്റര്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു.അത് വെറും ഫോര്‍മല്‍ ആയ ഒരു സംഭാഷണം ആണെന്ന് പറയുകയും ചെയ്യുന്നു  .അയാള്‍ തന്‍റെ പേരായി പറഞ്ഞത് ഇറ്റലിയിലെ പ്രശസ്തനായ എഴുത്തുകാരന്‍ ഒനോഫ് എന്നയാളുടെ പേരായിരുന്നു .ആദ്യം ചിരിച്ചു തള്ളുകയും ,തന്‍റെ പേര് ലിയോനാര്‍ഡോ ഡാവിഞ്ചി ആണെന്നും പറയുന്ന ഇന്‍സ്പെക്റ്റര്‍ ഒനോഫ് എഴുതിയ കൃതികളിലെ ശകലങ്ങള്‍ അയാളോട് പറയുന്നു .എന്നാല്‍ ആദ്യം അയാള്‍ അത് എന്താണെന്ന് മനസ്സിലാകാതെ പരുങ്ങുന്നു .അയാള്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് അവര്‍ അയാളെ കളിയാക്കുന്നു .

  എന്നാല്‍ സമചിത്തത വീണ്ടെടുത്ത അയാള്‍ ഒനോഫിന്റെ കൃതികളിലെ വാക്യങ്ങള്‍ പറയുന്നു .ഒനോഫിന്റെ ആരാധകനായ ഇന്‍സ്പെക്ടര്‍ അതെല്ലാം അത്ഭുതത്തോടെ കേള്‍ക്കുകയും അയാള്‍ ഒനോഫ് ആണെന്ന് സമ്മതിക്കുകയും  ചെയ്യുന്നു .എന്നാല്‍ മഴയത് നനഞ്ഞൊലിക്കുന്ന പോലീസ് സ്റെഷനില്‍ അകപ്പെട്ട അയാള്‍ക്ക് ആകെ മൊത്തം ഒരു മുഷിപ്പ് തോന്നുന്നു .അയാള്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു .എന്നാല്‍ അയാളെ പോലീസ് അയാളെ വീണ്ടും പിടിക്കുന്നു .അയാളെ അവര്‍ വീണ്ടും ചോദ്യം ചെയ്യുന്നു .അയാള്‍ അന്നേ ദിവസം നടന്ന സംഭവങ്ങള്‍ പലപ്പോഴും മാറ്റി പറയുന്നു .എന്നാല്‍ രാത്രി ഏഴു മണിക്ക്  ശേഷം നടന്ന സംഭവങ്ങള്‍ അയാള്‍ മറക്കുകയും ചെയ്യുന്നു .പിന്നീട് ഇന്‍സ്പെക്റ്റര്‍ ആ രഹസ്യം വെളിപ്പെടുത്തി ഒനോഫ് താമസിച്ചിരുന്ന സ്ഥലത്ത് അന്ന് രാത്രി ഒരു കൊലപാതകം നടന്നിരുന്നു എന്ന് .ആറു  വര്‍ഷമായി എഴുതാനായി ഒന്നും ലഭിക്കാതിരുന്ന ഒനോഫിന് ഒന്നും മനസ്സിലാകുന്നില്ല .അന്ന് രാത്രി ഏഴു മണിക്ക് ശേഷം എന്ത് സംഭവിച്ചു ?ഒനോഫ് യഥാര്‍ത്ഥത്തില്‍ ആരാണ്?അയാളാണോ ഒനോഫ് ?അയാള്‍ കള്ളം പറയുകയാണോ  ??ആ പോലീസുകാരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണ് ??അതാണ്‌ ഈ സിനിമയുടെ ബാക്കി .

  ഈ സിനിമയില്‍ ഇന്‍സ്പെക്റ്റര്‍ ആയി വരുന്ന റോമന്‍ പോലന്സ്കിയെ അധികം ആര്‍ക്കും പരിചയപ്പെടുത്തേണ്ടി വരില്ല.അഭിനയ കലയുടെ കുലപതികളില്‍ ഒരാള്‍ ആണ് അദ്ദേഹം .ഒനോഫ് ആയി വരുന്ന Gérard Depardieu വിശ്വ വിഖ്യാതനായ മറ്റൊരു നടനും.അവര്‍ തമ്മില്‍ ഉള്ള അഭിനയ രംഗങ്ങള്‍ എല്ലാം ഒരു വിസ്മയമായിരുന്നു .യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തുന്ന അഭിനയം .എന്നാല്‍ ഈ സിനിമയുടെ അവസാന ഒരു പത്തു മിനിറ്റ് അവകാശപ്പെടുന്നത് ഇതിന്‍റെ സംവിധായകനും കഥ എഴുത്തുകാരനുമായ Giuseppe Tornatore എന്ന മനുഷ്യനോടാണ് .അയാളുടെ ചിന്താ സരണി നമ്മുടെതിനെക്കാളും എത്രയോ മുകളില്‍ ആണെന്ന് തോന്നി .കൂടുതല്‍ ഈ ചിത്രത്തെ കുറിച്ച് പറയാന്‍ സാധിക്കില്ല.അത് ഈ സിനിമയുടെ രസച്ചരട് പൊട്ടിക്കും  .ഒരു പോലീസ് സ്റ്റേഷനില്‍ ഒരു രാത്രി കഴിയുന്ന മനുഷ്യന്‍ മനസ്സിലാകുന്ന യാതാര്‍ത്ഥ്യംഅതി ഭീകരമായിരുന്നു .തന്‍റെ ജീവന്‍റെ അപ്പുറത്ത് നില്‍ക്കുന്ന സംഭവങ്ങള്‍ .എനിക്ക് വളരെയധികം ചിന്തിക്കാന്‍ വേദി ഒരുക്കിയ ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 9/10!!

More reviews @ www.movieholicviews.blogspot.com

Thursday 2 January 2014

77.OUT OF THE FURNACE(ENGLISH,2013)

77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe

2013 came to an end with two anticipated flicks of Christian Bale.A make-over character in American Hustle with big belly and bald head and a crime thriller Out of the Furnace.But in Out of the Furnace,a movie with huge star cast the character of Harlan DeGroat bagged all the appreciation for his cruel bad guy role who was fond of money and drugs.Harlan Degroat was played by Woody Harrelson.The villain was tough,a cheater and a person who lives his life for his own pleasures.A movie which have Leonardo DiCaprio as one of the producers the whole crew was filled with shining stars of the silver screen.A Scott Cooper directed movie have all the elements except a well built story.But the high performances in acting,music,direction,camera and screenplay overthrew the possibility of this movie to become a bad flick.

     The movie is about the story of a group of people living in Rust belt,a place down by financial crisis.Most of the people there depends on a mill for a living.Russel Baze(Christian Bale) enacted the role of an elder brother who worked in the mill to make a living like his father.He had a brother Rodney Baze who was interested in making money the easy way.For that he had a debt to pay to John Petty (William Dafoe) a local money lender.Due to an accident which killed people,Russel Baze was sent to the prison.But things changed for him in the prison.His girl friend Lena(Zoe)left him and his dad died due to illness.meantime,Rodney went for military outing in Iraq.When Russel was released,Rodney went to welcome him.Russel,when he knew that his life was miserable,started to work again in the mill.But Rodney now had a huge amount to pay back ,yet he insisted himself not going for work in the mill.he wanted to live an expensive life for himself.So he started to go for knuckle fights where money would be paid for losing if a deal was made on it.To get more money,Rodney now wanted to be in higher arena with the help of john petty so that he could pay the debts easily.For that they wanted to meet a monster.But Rodney and John Petty never returned.What would have happened to them?To know more,watch the movie.

  This movie don't have the high twists and turns to baffle the audience.But it was having life of the people of an under developed region in America and lives of people who were having colorless views on future.Even the region enacted as a character in the movie along with mill.A group of people who are living in a place where they couldn't depend on law for their life keeping.This story cites the bond of relation between father,son,brother and all in a decent manner.Though much of heroic deeds Russel Baze had strength in his character so as the other characters.I rate it as a 7/10 for the movie and mostly for the acting.

More reviews @ www.movieholicviews.blogspot.com

77.OUT OF THE FURNACE (ENGLISH,2013)

77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe

  ക്രിസ്ടിയന്‍ ബേല്‍ അഭിനയിച്ച രണ്ടു സിനിമകള്‍ ആണ് 2013 അവസാനം ഇറങ്ങിയത്‌ .ഓരോ സിനിമയിലും തന്നെ മാറ്റി വരച്ചു അവതരിപ്പിക്കുന്ന അദ്ദേഹം American Hustle ,Out of the Furnace എന്ന സിനിമകളില്‍ വ്യത്യസ്ഥ രൂപ മാറ്റങ്ങളോടെ ആണ് എത്തിയിരിക്കുന്നത് .രണ്ടു സിനിമയും നല്ലത് പോലെ നിരൂപക പ്രശംസ ലഭിച്ച ചിത്രങ്ങള്‍ ആണ് .എന്നാല്‍ Out of the Furnace ല്‍ നായകനായ റസ്സല്‍ ബെസീനെ അവതരിപ്പിച്ച ബേലിനെക്കാളും കയ്യടി ലഭിച്ചിരിക്കുന്നത് വില്ലന്‍ വേഷത്തില്‍ വന്ന വുഡി ഹാരെല്‍സന്‍ ആണ് .ഹാര്‍ലന്‍ ദിഗ്രോറ്റ്‌ എന്ന വില്ലന്‍ വേഷന്‍ അത്രയും ഭീകരനായിരുന്നു .സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യുന്ന ,പണത്തോടും ലഹരിയോടും അമിതാവേശം ഉള്ള ചതിയന്‍ വേഷം വുഡി നന്നായി ചെയ്തു .സിനിമയുടെ താര നിരയില്‍ ഉള്ളവര്‍ എല്ലാം തന്നെ പ്രമുഖര്‍ .കൂടെ നിര്‍മാതാക്കളില്‍ ഒരാളായി ഡി കാപ്രിയോ .സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടാന്‍ ഇതിലും കൂടുതല്‍ എന്ത് വേണം .അഭിനേതാക്കള്‍ ഒരിക്കലും അവരുടെ പേര് മോശമാക്കിയില്ല .എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് ഗംഭീരമാക്കിയിട്ടുണ്ട് .ചെറിയ റോളില്‍ വെസ്ലി എന്ന പോലീസ് ഉധ്യോഗസ്ഥനായ ഫോറസ്റ്റ് വിറ്റ്ടേക്കര്‍ പോലും നന്നായി അഭിനയിച്ചിട്ടുണ്ട് .

 ഈ ചിത്രത്തിന്‍റെ കഥ റസ്റ്റ്‌ ബെല്‍റ്റ്‌ എന്ന അമേരിക്കയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു സ്ഥലത്താണ് നടക്കുന്നത് .ഇവിടെ ഉള്ള പ്രധാന തൊഴില്‍ മാര്‍ഗ്ഗം ഒരു ഫാക്റ്ററി ആണ് .റസ്സല്‍ (ക്രിസ്ടിയന്‍ ) ,അദ്ധേഹത്തിന്റെ പിതാവ് ,എല്ലാവരും അവിടത്തെ തൊഴിലാളികളാണ് .റസ്സല്‍ കഠിനാധ്വാനി ആണ് .അയാള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നു .അയാളുടെ സഹോദരന്‍ ആണ് റോഡ്നി (കാസെ).അവന്‍ കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണുന്നു .പെട്ടന്ന് പണക്കാരന്‍ ആകാന്‍ ആണ് അവന്റെ ശ്രമം .ആ ശ്രമങ്ങള്‍ അവനെ ജോണ്‍ പെറ്റി (വില്ല്യം ദഫോ )യുടെ മുന്നില്‍ വലിയ കടക്കാരന്‍ ആക്കുന്നു .അവിചാരിതമായി ഉണ്ടായ  ഒരു ആക്സിടന്റില്‍ റസ്സല്‍ കാരണം ആളുകള്‍ കൊല്ലപ്പെടുന്നു .റസ്സല്‍ ജയിലിലാകുന്നു .റസ്സലിന്റെ പെണ്‍  സുഹൃത്ത്‌ ലെന (സോ സാല്ടന) അയാളെ ഉപേക്ഷിച്ചു വെസ്ലി എന്ന പോലീസുകാരന്റെ ഭാര്യയാകുന്നു .ജയിലില്‍ വച്ച് റസ്സലിന്റെ പിതാവ് മരിക്കുന്നു .റോഡ്നി ഇറാക്കില്‍ പട്ടാള ദൌത്യത്തിന് പോകുന്നു .ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ രസ്സലിനെ സ്വീകരിക്കാന്‍ അനുജന്‍ വരുന്നു .എന്നാല്‍ ജീവിതത്തിലെ ഒറ്റപ്പാടുകളില്‍ നിന്നും ജീവിതത്തെ ഒരു കര പറ്റിക്കാന്‍ റസ്സല്‍ മില്ലില്‍ വീണ്ടും ജോലിക്ക് പോകുന്നു .

പട്ടാളത്തില്‍ നിന്നുമിറങ്ങിയ റോഡ്നി വന്‍ കടത്തില്‍ ആകുന്നു .അതില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ knuckle fight കളില്‍ ഏര്‍പ്പെടുന്നു.അവിടെ മത്സരിച്ചു തോല്‍ക്കുമ്പോള്‍ കൂടുതല്‍ കാശ് ലഭിക്കാനായി റോഡ്നി അങ്ങനെ മത്സരിച്ചു തോല്‍ക്കുന്നു  .എന്നാല്‍ ജോണ്‍ പെറ്റിയോടുള്ള കടം കൂടിയതോട് കൂടി കൂടുതല്‍ കാശ് ലഭിക്കുന്ന വേദിയിലേക്ക് റോഡ്നി ജോണിന്റെ സഹായത്തോടെ പോകുന്നു .അവിടെയും തോറ്റ്  കൊടുക്കുക എന്നതായിരുന്നു റോഡ്നിയുടെ ഉദ്യമം .മലമുകളില്‍ പോലീസുകാര്‍ പോലും കയറാന്‍ ഭയപ്പെടുന്ന ആ സ്ഥലത്ത് തോല്‍ക്കുവാനായി ജോണ്‍ പെറ്റിയുടെ കൂടെ പോകുന്ന റോഡ്നിയെ പിന്നെ കാണുന്നില്ല .റോഡ്നി -ജോണ്‍ എന്നിവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ് ബാക്കി കഥ .ഈ ബാക്കിയുള്ള കഥയില്‍ റസ്സല്‍ എങ്ങനെ പങ്കാളിയാകും ?ഇതെല്ലാം അറിയണമെങ്കില്‍ ഈ ചിത്രം തീര്‍ച്ചയായും കാണുക .

  Out of the Furnace ഒരു ക്രൈം /ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് .എന്നാല്‍ ഇതില്‍ സൂക്ഷമവും ബുദ്ധിപരമായ വിശകലനങ്ങളും ഇല്ല .ഇതിനെ ത്രില്ലിംഗ് ആക്കുന്നത് ഇതിലെ കഥാപാത്രങ്ങള്‍ ആണ് .പലരുടെയും മികച്ച അഭിനയം ആണ് ഇതിന്‍റെ മുഖമുദ്ര.കുടുംബ ജീവിതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന റസ്സല്‍ ,പിന്നെ അമേരിക്കയുടെ സമ്പന്നതയുടെ പുറകില്‍ സഞ്ചരിക്കുന്ന ദരിദ്രമായ റസ്റ്റ്‌ ബെല്‍റ്റ്‌ എന്നാ സ്ഥലം .ഇതെല്ലാം പ്രധാന കഥാപാത്രങ്ങള്‍ ആണ്   .എങ്കിലും ഈ ചിത്രത്തിന് പാളിപ്പോയ ഒരു വിഭാഗമുണ്ട്  .അതിന്‍റെ കഥ .കെട്ടുറപ്പ് ഇല്ലാത്ത ഒരു കഥ പോലെ തോന്നിയെങ്കിലും ഇതിന്‍റെ തിരക്കഥ ,സംവിധാനം ,അഭിനയം എല്ലാം കൂടി ഇതിനെ മോശമല്ലാത്ത ഒരു ചിത്രമാക്കി .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ധാരാളം ഉള്ള ഈ സിനിമയ്ക്ക് അതിനു വേണ്ടി ഞാന്‍ കൊടുക്കുന്ന മാര്‍ക്ക്‌ 7/10!!

  More reviews @ www.movieholicviews.blogspot.com

Wednesday 1 January 2014

76.El AURA (SPANISH,2005)

76.El AURA(SPANISH,2005),|Thriller|Crime|,Dir:-Fabián Bielinsky,*ing:-Ricardo DarínManuel RodalDolores Fonzi

 El Aura -എഴുപത്തിയെട്ടാം അക്കാദമി പുരസ്കാരത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമായിരുന്നു .ഫിലിം നോയിര്‍ ഗണത്തില്‍ പെടുന്ന  ക്രൈം /ത്രില്ലര്‍ പരിവേഷത്തില്‍ ഉള്ള സിനിമയാണ്  El Aura.പല സിനിമകളിലും കണ്ടിട്ടുണ്ട് കുറ്റമറ്റ ക്രൈം നടത്താന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ .അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായകന്‍ എസ്പിനോസാ .അയാള്‍ മൃഗങ്ങളെ സ്ടഫ് ചെയ്തു വില്‍ക്കുന്ന ഒരാള്‍ ആണ് .അയാള്‍ ഒരു എപിലെപ്സി രോഗിയും കൂടി ആണ് .തീര്‍ത്തും മുഷിപ്പ് ഉളവാക്കുന്നതായിരുന്നു അയാളുടെ ജീവിതം .പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി .എസ്പിനോസയ്ക്ക് എന്നാല്‍ ഒരു കഴിവുണ്ടായിരുന്നു .എന്ത് കണ്ടാലും ഒരു ചിത്രം പോലെ തലച്ചോറില്‍ സൂക്ഷിക്കുവാന്‍ ഉള്ള കഴിവ്.ഒരിക്കല്‍ കണ്ട സംഭവങ്ങള്‍ അയാള്‍ മറക്കുകയില്ല.അയാള്‍ എല്ലാം നിരീക്ഷിക്കുമായിരുന്നു .ഓരോ നിരീക്ഷണത്തിലും അയാള്‍ മനുഷ്യര്‍ സുരക്ഷിതരല്ല എന്ന് മനസ്സിലാക്കി .എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാവുന്നവര്‍ ആണ് മനുഷ്യര്‍.അയാളുടെ അഭിപ്രായത്തില്‍ കള്ളന്‍ അവന്‍റെ ജോലി ചെയ്യുന്നതും പോലീസ് അവരുടെ ജോലി ചെയ്യുന്നതും ഈ നിരീക്ഷണങ്ങള്‍ നടത്താതെ ആണെന്നാണ്‌ .ഒരാള്‍ കുറ്റകൃത്യം നടത്തുന്നതും അതിനു ശേഷം പോലീസ് പിടിയില്‍ ആകുന്നതും കുറ്റവാളിയുടെ നിരീക്ഷണ പാടവം കുറവായത് കൊണ്ടാണ് എന്ന് കരുതുന്നു .അത് പോലെ കുറ്റകൃത്യം തടയാന്‍ പറ്റാത്തത് പോലീസിന്‍റെ നിരീക്ഷണ പാടവത്തില്‍ ഉള്ള കുറവ് കൊണ്ടാണെന്നും .ഇതായിരുന്നു അയാളുടെ സിദ്ധാന്തം .

    ജീവിതത്തിലെ നിരാശ മാറ്റുവാന്‍ അയാള്‍ ഒരിക്കല്‍ ഒരു പരിചയക്കാരന്റെ കൂടെ അകലെയുള്ള പാറ്റഗോണിയ എന്ന സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു.വേട്ടയാടുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം  .അവിടെ ഉള്ള കാസിനോ അടച്ചു പൂട്ടുന്നത് കൊണ്ട് ആള്‍ക്കാരുടെ തിരക്ക് കാരണം അവര്‍ക്ക് താമസം ശരി ആകുന്നില്ല .പിന്നെ ഒരാളുടെ നിര്‍ദേശപ്രകാരം അവര്‍ അവിടെ ഉള്ള കാടിന് നടുവ്വില്‍ ഉള്ള ഒരു കാബിനില്‍ താമസിക്കുന്നു .വളരെ അപരിചിതമായ സാഹചര്യങ്ങള്‍ ആയിരുന്നു അവിടെ .അടുത്ത ദിവസം നായാട്ടിനായി പോയ അവര്‍ അവിടെ വച്ച് ചെറിയ ഉരസലുണ്ടാകുന്നു .എസ്പിനോസാ സ്വന്തമായി ഒരു മാനിനെ വേട്ടയാടാന്‍ ശ്രമിക്കുന്നു .എന്നാല്‍ അവിചാരിതമായി അയാള്‍ വെടി  വയ്ക്കുന്നത് അയാള്‍ അന്ന് വരെ കാണാത്ത ദിത്രിച് എന്ന ആളെയായിരുന്നു .എസ്പിനോസയുടെ സുഹൃത്ത്‌ അവിടെ നിന്നും പിണങ്ങി പോയിരുന്നത് കൊണ്ട് അയാള്‍ ഇതറിയുന്നില്ല .ആദ്യം പേടിച്ചു പോയ എസ്പിനോസ തന്‍റെ സമനില വീണ്ടെടുത്തപ്പോള്‍ പിന്നീടുള്ള അന്വേഷണത്തില്‍ മനസിലായി താന്‍ വെടി  വച്ച ദിത്രിച് ഒരു വലിയ ക്രിമിനല്‍ ആയിരുന്നു .അവര്‍ താമസിക്കുന്ന കാബിന്റെ ഉടമയും അയാളായിരുന്നു .തന്‍റെ കടങ്ങള്‍ തീര്‍ക്കാന്‍ ദിത്രിച് ഒരു വന്‍ മോഷണം ആസൂത്രണം ചെയ്തിരുന്നു .ദിതൃചിന്റെ ചെറിയ റൂമില്‍ കണ്ട പേപ്പറുകളില്‍ ഉള്ളത് എസ്പിനോസ മനസ്സില്‍ സൂക്ഷിക്കുന്നു .ഇത് അയാള്‍ക്ക്‌ പൂര്‍ണതയുള്ള ഒരു കുറ്റകൃത്യം നടത്താന്‍ ഉള്ള അവസരത്തിലേക്കുള്ള  വഴി ആയിരുന്നു.അയാള്‍ പിന്നീട് ഈ മോഷണ ശ്രമത്തില്‍ പങ്കാളിയായവരെ കാണുമ്പോള്‍ അയാള്‍ക്ക്‌ ഈ വിവരങ്ങള്‍ തുണയാകുന്നു  .പിന്നീടുള്ള എസ്പിനോസയുടെ പിന്നീടുള്ള നീക്കങ്ങളും ജീവിതവും ആണ് ബാക്കി ചിത്രം .
     El Aura ഒരു നല്ല ത്രില്ലര്‍ തന്നെയാണ് .ഒരു കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും തന്‍റെ ഫോട്ടോസ്ടാറ്റ് ഓര്‍മയിലൂടെ കണ്ടെത്തുന്ന എസ്പിനോസ എന്ന കഥാപാത്രം മികച്ചതായിരുന്നു .ഒരു നായക കഥാപാത്രത്തിന്റെ ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത എസ്പിനോസ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാല്‍കരിക്കാനായി  ഇറങ്ങി വരുമ്പോള്‍ അയാളെ കാത്തിരുന്ന അപകടങ്ങളെ അയാള്‍ സമചിത്തതയോടെ നേരിട്ടു .എടുത്തു പറയേണ്ടത് ഇതിലെ സംഗീതമാണ് .ഭാരതീയ സംഗീതത്തെ പിന്തുടര്‍ന്ന് ചെയ്തതാണെന്ന് തോന്നുന്നു ഇതില്‍ സംഗീത ശകലങ്ങള്‍ .ഇപ്പോള്‍ നമ്മുടെ സിനിമകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഒന്ന് വിദേശികള്‍ക്ക് പ്രിയപ്പെട്ടതാകുന്നത് പുതുമയല്ലല്ലോ .എന്തായാലും ക്രൈം /ത്രില്ലര്‍ ജനുസ്സില്‍ ഉള്ള സിനിമകള്‍ കാണുന്നവര്‍ക്ക് കണ്ടു ഇഷ്ടപ്പെടാവുന്ന ഒരു ചിത്രമാണ്  El Aura.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

  More reviews @ www.movieholicviews.blogspot.com

1820. Kill (Hindi, 2024)