Wednesday 29 July 2015

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986),|Crime|Drama|,Dir:- John McNaughton,*ing:-Michael Rooker, Tracy Arnold, Tom Towles

  ഹെന്‍ട്രി ലീ ലൂക്കാസ്-അമേരിക്കയിലെ പരമ്പര കൊലപാതക കേസുകളില്‍ ഏറ്റവും കൂടുതല്‍ നിഗൂഡവും വിവാദവും ആയ കേസുകളിലെ കൊലപാതകി .ഹെന്‍ട്രി ,താന്‍ അറുന്നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റം ഏല്‍ക്കുന്നു.അതും സ്വന്തം അമ്മയെ കൊന്ന കേസില്‍ നിന്നും ജയില്‍ മോചിതന്‍ ആയ 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍.തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുകയും അതില്‍ പ്രത്യേകിച്ച് ഒരു രീതി അവലംബിക്കുകയോ ചെയ്യാത്ത ബുദ്ധിമാനായ കൊലയാളി ആയിരുന്നു ഹെന്‍ട്രി.ഇംഗ്ലീഷ് അക്ഷര ക്രമ മാല,ദിവസം,കൊലപാതകം നടന്ന സ്ഥലങ്ങള്‍ തമ്മില്‍ ഉള്ള ദൂരം അളക്കല്‍,സുഹൃത്തുക്കളെ കൊല്ലുക എന്നീ മണ്ടത്തരങ്ങള്‍ ചെയ്യാത്തത് കൊണ്ട് തന്നെ ആകും അയാളില്‍ ആര്‍ക്കും സംശയം  തോന്നാത്തതും. അന്നത്തെ ശാസ്ത്രീയമായ  രീതിയില്‍ കുറ്റ കൃത്യങ്ങള്‍ കണ്ടെത്താന്‍ ഉള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ ഹെന്‍ട്രി തുടക്കം ഒന്നും കൊലപാതകി ആയി പോലീസിനു തോന്നിയില്ല എന്ന് മാത്രം അല്ല അയാളുടെ ഒതുങ്ങി കൂടിയ ജീവിതം അയാളെ പോലീസിന്റെ കണ്ണില്‍ എത്തിച്ചും ഇല്ല.

  ഇത് യഥാര്‍ത്ഥ ഹെന്‍ട്രിയുടെ  കഥ.എന്നാല്‍ അയാളുടെ കഥ സിനിമ ആക്കിയപ്പോള്‍ ജോണ്‍ മക് നോട്ടന്‍ എന്ന സംവിധായകന്‍ അധികം നിറം പിടിപ്പിക്കുകയോ നാടകീയത കൊടുക്കുകയോ ചെയ്തില്ല.പകരം ചില രംഗങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍  ഉള്ളത് കൊണ്ട് ബന്ധങ്ങള്‍ മാത്രം  മാറ്റി കൊടുത്തു.ഹെന്‍ട്രി ചുരുക്കത്തില്‍ ആരെയും സ്നേഹിക്കുന്നില്ല.സ്ത്രീകള്‍ അയാളുടെ അടുത്ത് വരുമ്പോള്‍ അയാളിലെ കൊലപാതകി ഉണരും.ചെറുപ്പത്തില്‍ സ്വന്തം അമ്മയില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ ആണ് അയാളെ കൊണ്ട് അതൊക്കെ ചെയ്യിക്കുന്നത്.പല കൊലപാതകങ്ങളും പിന്നീട് അയാള്‍ ചെയ്തത് അല്ല എന്ന് തെളിഞ്ഞിരുന്നു.എങ്കിലും അയാളുടെ കൊലപാതകങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ആയിരുന്നു.

  ഈ സിനിമയില്‍ നേരത്തെ പറഞ്ഞത് പോലെ നാടകീയ വിഷയങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ഭീകരമായ ട്വിസ്റ്റ് ഉള്ള ക്ലൈമാക്സ് ഒന്നും കാണില്ല.പകരം രക്തം കട്ട പിടിക്കുന്ന രീതിയില്‍ പ്രേക്ഷകനില്‍ ഒരു ഭീതി നിറയ്ക്കാന്‍ സാധിക്കുന്ന ഹെന്‍ട്രി എന്ന കഥാപാത്രത്തെ മാത്രമേ കാണാന്‍ സാധിക്കൂ.സംവിധായകന്‍ ആയ ജോണിന്റെ അഭിപ്രായത്തില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ നില വിളിച്ചതും പിന്നീട് വളരെയധികം സരസനും മാന്യനുമായ നായക കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കിളിനെ കണ്ടു ഒരു സ്ത്രീ പേടിച്ച കഥയും പറഞ്ഞു.യഥാര്‍ത്ഥ സംഭവങ്ങളോട് പരമാവധി നീതി പാലിച്ചത് കൊണ്ട് തന്നെ X റേറ്റിംഗ് ലഭിച്ച ഈ ചിത്രം തിയറ്റരുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.എന്തായാലും ചിത്രത്തില്‍ മിക്ക  കഥാപാത്രങ്ങളും ജീവിതത്തിലെ സ്വന്തം പേരാണ് സ്വീകരിച്ചിരിക്കുന്നത്.സീരിയല്‍ കില്ലര്‍ സിനിമകളിലെ ഏറ്റവും ഭീകരമായ ചിത്രങ്ങളില്‍ ഒന്നാണ് ഹെന്‍ട്രിയുടെ കഥ.

more movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1822. Hijack 1971 (Korean, 2024)