Showing posts with label 87th ACADEMY AWARD NOMINATIONS. Show all posts
Showing posts with label 87th ACADEMY AWARD NOMINATIONS. Show all posts

Thursday, 19 February 2015

302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.

  87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.

  Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്‌ ആള്‍ സര്‍ക്കാരും ആയുള്ള പോരാട്ടത്തിനൊടുവില്‍ സഹിക്കെട്ട് ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് മേയറുടെ കെട്ടിടം ഇടിച്ചു തകര്‍ത്തു.അതിനു  ശേഷം വെടി വച്ച് സ്വയം മരിച്ചു എന്നാണ്.എന്തായാലും  Leviathan ന്‍റെ മുഖ്യ കഥ ഇതല്ല എങ്കിലും മാര്‍വിന്‍ തന്‍റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായ സംഭവങ്ങളോട് സാമ്യം പുലര്‍ത്തുന്നുണ്ട്.

   കൊല്യാ തന്‍റെ രണ്ടാം ഭാര്യയാ ലില്യയോടും മകനോടും ഒപ്പം ആണ് താമസിക്കുന്നത്.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മേയര്‍ ആയ റോമന്‍ മാടിനോവ് കൊയലയുടെ പൂര്‍വിക സ്വത്തായ സ്ഥലം സര്‍ക്കാരിന് വേണ്ടി വളരെ താഴ്ന്ന വിലയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സ്ഥലത്തിന് അതിലും കൂടുതല്‍ വില ഉണ്ടെന്നുള്ള കൊല്യയുടെ വാദം കോടതി തള്ളുന്നു.കൂല്യയുടെ അഭിഭാഷകന്‍ മോസ്ക്കോയില്‍ നിന്നും വന്ന ദിമിത്രി എന്ന സുഹൃത്താണ്.ദിമിത്രി എന്നാല്‍ കേസില്‍ തോറ്റെങ്കിലും കോടതിയുടെ പുറത്തു വച്ച് സന്ധി ചെയ്യാന്‍ വേണ്ടി മോസ്ക്കോയില്‍ നിന്നും മേയര്‍ക്കു എതിരെ ഉള്ള തെളിവുകളും കൊണ്ടാണ് വന്നിരിക്കുന്നതെന്ന് പറയുന്നു.

  ദിമിത്രി റോമനെ കാണുന്നു.തെളിവുകള്‍ കണ്ടതിനു ശേഷം അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുന്നു.പിന്നീട് സംഭവിച്ചത് എന്താണ്?അതാണ്‌ ചിത്രത്തിന്‍റെ കഥ. Leviathan ഒരു ത്രില്ലര്‍ ചിത്രം അല്ല.അത് കൊണ്ട് തന്നെ അസ്വാഭാവികമായി ഉള്ളതൊന്നും സംഭവിക്കുന്നില്ല.ഏതൊരു ഡ്രാമ ചിത്രം പോലെയും ആണ് ഇതും.എന്നാല്‍ ഈ ചിത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നുണ്ട് ദൈവ വിശ്വാസം.ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങള്‍ക്ക് ദൈവ വിശ്വാസം ഉള്ളതായും ഇല്ലാത്തതായും കാണിക്കുന്നുണ്ട്.ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് ബൈബിളിലെ ജോബിന് സംഭവിച്ചതുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നി.അത് പോലെ തന്നെ അധികാരതിന്‍റെ ശക്തി ദൈവത്തില്‍നിന്നും ഉള്ളതാണ് എന്നൊരു ധ്വനിയും ചിത്രത്തില്‍ ഉടന്നീളം പറയുന്നതായി തോന്നി.

  റഷ്യയില്‍ മാത്രം അല്ല ലോകത്ത് എവിടെയും നടക്കുന്ന അധികാരതിന്‍റെ ഹുങ്കിനെ അങ്ങനെ ഉള്ള സാധൂകരണം കൊണ്ട് വിശുദ്ധീകരിച്ചു എന്ന സംശയം ഉണ്ടാകുമ്പോള്‍ പോലും ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച ആയും വാഖ്യാനിക്കപ്പെടാം.പ്രത്യേകിച്ചും ബന്ധങ്ങള്‍,സൗഹൃദങ്ങള്‍,സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഉള്ള ബന്ധം എന്നിവയായി.

More movie suggestions @www.movieholicviews.blogspot.com

Wednesday, 18 February 2015

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton.

87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച ചിത്രം.
2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍
3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍
4)മികച്ച സഹ  നടി-എമ സ്റ്റോണ്‍
5)മികച്ച സംവിധായകന്‍-Alejandro González Iñárritu
6)മികച്ച തിരക്കഥ-Alejandro González Iñárritu, Nicolás Giacobone ,Alexander Dinelaris,Armando Bo
7)മികച്ച ക്യാമറമാന്‍-Emmanuel Lubezki
8)മികച്ച ശബ്ദ മിശ്രണം:-Jon Taylor, Frank A. Montaño, Thomas Varga
9)മികച്ച സൌണ്ട് എഡിറ്റിംഗ്:-Aaron Glascock, Martín Hernández

മികച്ച നടനും തിരക്കഥയ്ക്കും ഉള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

  കഴിഞ്ഞ വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് ഭാവിയില്‍ ക്ലാസിക് ചിത്രമായി മാറിയേക്കാവുന്ന ഈ ചിത്രം എന്ന് നിസംശയം പറയാം ഈ ബ്ലാക്ക്  കോമഡി ചിത്രത്തെ കുറിച്ച്.മൈക്കള്‍ ക്ലീട്ടന്‍ റിഗന്‍ എന്ന കഥാപാത്രം ആയി വരുമ്പോള്‍ അദ്ദേഹം തന്നെ പണ്ട് അവതരിപ്പിച്ച ബാറ്റ്മാന്‍ കഥാപാത്രവും ഈ ചിത്രത്തില്‍ അവതരിപ്പിച്ച ബെര്‍ഡ്മാന്‍ എന്ന കഥാപാത്രവും ആയി അല്‍പ്പം എങ്കിലും സാമ്യം തോന്നാന്‍ സാധ്യത ഉണ്ട്.കാരണം ഈ കഥാപാത്രവും മുഖമൂടിയുടെ പുറകില്‍ ഒളിച്ചിരുന്ന് പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയ ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തെ മാത്രം ലോകം സ്വീകരിക്കുകയും റിഗന്‍ എന്ന നടനെ ലോകം വിസ്മരിക്കുകയും ചെയ്തു.ആ അവസ്ഥ ഒരു നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഉള്ള അയാളുടെ അവസരം നശിപ്പിക്കുന്നു.ഒരു പക്ഷേ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയിട്ട് താന്‍ അതിന്‍റെ അടുത്ത് പോലും അറിയപ്പെടുന്നില്ല എന്ന വിഷമം ആണ് റിഗനെ സ്റ്റേജിലെ പ്രകടനത്തിലേക്ക് കൊണ്ടെത്തിച്ചത്.

  അയാള്‍ക്ക്‌ ലോകത്തിന്‍റെ മുന്നില്‍ സ്വയം താരം ആകാന്‍ ഉള്ള അവസാന അവസരം ആയിരിക്കും അത്.എന്നാല്‍ അയാളുടെ ഒപ്പം ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവ് ഉണ്ടെന്നു അയാള്‍ തന്നെ വിശ്വസിക്കുന്നു.താന്‍ അമാനുഷിക ശക്തികള്‍ ഉള്ള ഒരാള്‍ ആണെന്ന് അത് കൊണ്ട് റിഗന്‍ വിശ്വസിക്കുന്നു.അയാളുടെ രഹസ്യ ജീവിതമായി അയാള്‍ അത് കൊണ്ട് നടക്കുന്നു.നാടകത്തില്‍ സഹ താരമായി അഭിനയിക്കാന്‍ എത്തിയ മൈക്ക് എന്ന കഥാപാത്രം എന്നാല്‍ റീഗന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ആണ് കത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്.പേര്‍സണല്‍ ഈഗോയില്‍ സഞ്ചരിക്കുന്ന റീഗന്റെ ജീവിതത്തില്‍ മൈക്ക് എന്ന പ്രശസ്ത സ്റ്റേജ് കലാകാരന്റെ സാമീപ്യം അലോസരപ്പെടുത്തുന്നുണ്ട്.സമാന്ത എന്ന മകള്‍ക്ക് നല്ലൊരു അച്ഛനാകാന്‍ റീഗന് അയാളുടെ നല്ല സമയത്ത് സാധിച്ചിരുന്നില്ല തിരക്കുകള്‍ കാരണം.

  എന്നാല്‍ ഇന്ന് അയാളുടെ ജീവിതം ദുസ്സഹം ആയി മാറിയ സമയത്ത് അവള്‍ അയാളെ പലപ്പോഴും വെറുക്കുന്നു അതെ കാരണം കൊണ്ട്.ഹോളിവുഡ് സിനിമയുടെ നേര്‍ക്ക്‌ അല്ലെങ്കില്‍ അമാനുഷിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു അഭിനയത്തിന്റെ പുറത്തു അല്ലാതെ അമാനുഷിക കഥാപാത്രങ്ങളുടെ ഇഷ്ടം മൂലം പ്രശസ്തി ആര്‍ജിച്ച കലാകാരന്മാരുടെ ഒരു പക്ഷേ ലോകം അറിയാത്ത മറ്റൊരു മുഖം ആണ് ഈ ചിത്രം.

  സിനിമ ക്രിട്ടിക്സിനു നേര്‍ക്ക്‌ പോലും റീഗന്റെ രോഷാഗ്നി ചെന്നെത്തുന്നു.അത് വ്യക്തമായി തബിത എന്ന റിവ്യൂ എഴുത്തുകാരിയും ആയുള്ള സംഭാഷണത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.സംഭാഷണം ചുവടെ കൊടുക്കുന്നു.സിനിമയില്‍ വളരെയധികം ഇഷ്ടപ്പെട്ട രംഗം ആയിരുന്നു ഇത്.തബിത പിറ്റേന്ന് ആദ്യ അവതരണം നടക്കാന്‍ പോകുന്ന നാടകത്തെ കുറിച്ച് തലേ ദിവസം നടത്തിയ മുന്‍ വിധിയില്‍ റീഗന്‍ അസ്വസ്ഥന്‍ ആകുന്നു.അതിന്‍റെ അവസാന ഭാഗം ആണ് ചുവടെ.

Riggan: No! I'm not finished! There's nothing here about technique! There's nothing in here about structure! There's nothing in here about intentions! It's just a bunch of crappy opinions, backed up by even crappier comparisons... You write a couple of paragraphs and you know what? None of this cost you fuckin' anything! The Fuck! You risk nothing! Nothing! Nothing! Nothing! I'm a fucking actor! This play cost me everything... So I tell you what, you take this fucked malicious cowardly shitty written review and you shove that right the fuck up your wrinkly tight ass.

Tabitha: You're no actor, you're a celebrity. Let's be clear on that. I'm gonna kill your play. 

  ശരിക്കും അര്‍ത്ഥവത്തായി തോന്നി ഓണ്‍ ലൈന്‍ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന റിവ്യൂ ഒക്കെ ആയി ഒരു സാമ്യം അല്ലെങ്കില്‍ അത് അവതരിപ്പിക്കുന്നവര്‍ക്ക് നേരെ ഉള്ള വാക്ശരം ആണ് ആ രംഗം.റീഗന്റെ ജീവിതം പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അവതരിപ്പിക്കുമ്പോള്‍ അയാളുടെ പുതിയ ഉദ്യമം വിജയിച്ചോ എന്നറിയാന്‍ ഉള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകും.ആ ശ്രമങ്ങളുടെ ശേഷിച്ച കഥയാണ് ബാക്കി ചിത്രം.തീര്‍ച്ചയായും സിനിമ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ബെര്‍ഡ്മാന്‍.

More movie suggestions @www.movieholicviews.blogspot.com


299.TWO DAYS,ONE NIGHT(FRENCH,2014)

299.TWO DAYS,ONE NIGHT(FRENCH,2014),|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Marion Cotillard, Fabrizio Rongione, Catherine Salée.

  Marion Cotillard നു 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ്.

  സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു.സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു.കാരണം-അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെ ജോലി കൂടി മറ്റുള്ളവര്‍ ഓവര്‍ ടൈം ആയി ജോലി ചെയ്തു നികത്തിയിരുന്നു എന്ന കമ്പനിയുടെ കണ്ടെത്തല്‍ ആയിരുന്നു.സാന്ദ്ര ജോലിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് 1000 യൂറോ ബോണസ് ആയി നല്‍കാം എന്ന വാഗ്ദാനം കൂടി നല്‍കി.ഒന്നെങ്കില്‍ സാന്ദ്രയുടെ ജോലി നില നിര്‍ത്താം.അല്ലെങ്കില്‍ ആയിരം യൂറോ ബോണസ് നേടാം എന്ന അവസ്ഥ വന്നപ്പോള്‍ 13-3 എന്ന വന്‍ ഭൂരിപക്ഷത്തില്‍ അവര്‍ വോട്ടെടുപ്പില്‍ തോല്‍ക്കുന്നു.

   എന്നാല്‍ മറ്റൊരു ഫോര്‍മാന്‍ സാന്ദ്രയ്ക്ക് എതിരായി നടത്തിയ നുണ പ്രചാരണങ്ങള്‍ കാരണം ആണ് വോട്ട് നില മാറിയതെന്ന് സാന്ദ്രയും മൂന്നു സുഹൃത്തുക്കളും വിശ്വസിക്കുന്നു.അത് കൊണ്ട് അവര്‍ അവിടത്തെ മാനേജരെ കണ്ടു ഒരു രഹസ്യ വോട്ടിംഗ് കൂടി നടത്താന്‍ ആവശ്യപ്പെടുന്നു.അവരുടെ ആ ആവശ്യം അംഗീകരിക്കുന്ന അയാള്‍ തിങ്കളാഴ്ച്ച രഹസ്യ വോട്ടിനെ സാന്ദ്രയ്ക്ക് നേരിടാം എന്ന് പറയുന്നു.സാന്ദ്രയ്ക്ക് വരുന്ന രണ്ടു ദിവസങ്ങള്‍ നിര്‍ണായകം ആണ്.സഹപ്രവര്‍ത്തകരുടെ കാശ് എന്ന ആഗ്രഹത്തിന് മേല്‍ അവളോടുള്ള അനുകമ്പ കൂട്ടുക അങ്ങനെ തിരഞ്ഞെടുപ്പില്‍ ജയിക്കുക.അതിനായി അവള്‍ ശ്രമം തുടങ്ങുന്നു.ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാന്ദ്രയുടെ കുടുംബം പോലെ തന്നെ ആയിരുന്നു പലരും.അത് കൊണ്ട് തന്നെ ശ്രമം ദുഷ്ക്കരം ആണ്.

  ഒരു ആവശ്യം വന്നപ്പോള്‍ മാത്രം ആണ് സാന്ദ്രയും സഹ പ്രവര്‍ത്തകരെ അറിയാന്‍ ശ്രമിക്കുന്നത്.പലരുടെയും ഫോണ്‍ നമ്പരുകള്‍ പോലും അവളുടെ കയ്യില്‍ ഇല്ല.അത്ര മാത്രം അപരിചിത്വതം ഉള്ള ഒരാള്‍ക്ക്‌ വേണ്ടി സഹ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും എന്നതാണ് ബാക്കി ചിത്രം.എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ മനുഷ്യത്വം തന്നില്‍ എങ്കിലും അല്‍പ്പം ബാക്കി ഉണ്ടെന്നു സ്വയം പ്രഖ്യാപനം നടത്തുന്ന രംഗം ഈ ചിത്രത്തിന്‍റെ ആവശ്യകത ഇന്നത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.മരിയോന്‍ കൊലാര്‍ദ് നല്ല നടിയാണ്.സ്വാഭാവികം ആയിരുന്നു അവരുടെ അഭിനയവും.

more movie suggestions @www.movieholicviews.blogspot.com

Monday, 16 February 2015

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler.

   87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല.

  Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഹിക്കപ് ആദ്യ ഭാഗത്തില്‍ കണ്ടെത്തിയ സത്യം അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.ഒപ്പം ബെര്‍ക്കിലെ ആളുകളുടെ ജീവിതവും.ജനങ്ങളും ഡ്രാഗനുകളും തമ്മില്‍ ഉള്ള ബന്ധത്തില്‍ അത് ഒരു വലിയ മാറ്റം ആണ് വരുത്തിയത്.ഒരിക്കല്‍ ശത്രുക്കള്‍ ആയിരുന്നവര്‍ അതില്‍ നിന്നും മാറാന്‍ ഹിക്കപ് കാണിച്ച ധൈര്യം അവരുടെ എല്ലാം ജീവിതം മാറ്റുന്നു.

  ഒരു ദിവസം സുഹൃത്തുക്കളുടെ ഒപ്പം മറ്റു സ്ഥലങ്ങള്‍ കാണാനായി ഇറങ്ങിയ ഹിക്കപ്പിന്റെ മുന്നില്‍ പുതിയ ഒരു ശത്രുവിന്‍റെ വരവ് ഉണ്ടാകുന്നു.ഡ്രാഗന്‍ മാസ്റ്റര്‍ ആകാന്‍ വേണ്ടി ഡ്രാഗന്‍ സേനയെ ഒരുക്കാന്‍ നടക്കുന്ന ഡ്രാഗോ ബ്ലട്വിസ്ട്ടിനെ കുറിച്ച് അറിയുന്നു.ഹിക്കപ്പിനെ അടുത്ത ബെര്‍ക്കിന്റെ നേതാവാക്കാന്‍ ആഗ്രഹിക്കുന്ന പിതാവ്  സ്റ്റൊയിക്കിനോട് ഹിക്കപ് ഈ വിവരം അറിയിക്കുന്നു.ഡ്രാഗോയുടെ പേര് സ്റ്റൊയിക്കിനെ ഭയപ്പെടുത്തുന്നു.ദ്രാഗോയുടെ ക്രൂരതകളെ കുറിച്ച് സ്റ്റോയിക്ക് ഹിക്കപ്പിനെ അറിയിക്കുന്നു.

  എന്നാല്‍ ഇത്തവണയും ആക്രമം അല്ലാതെ മറ്റു വഴികള്‍ ദ്രാഗോയെ അനുനയിപ്പിക്കാന്‍ ഉണ്ടാകും എന്ന് ഹിക്കപ് കരുതുന്നു.അതിനായി അവന്‍ ശ്രമിക്കുന്നു.ആ ശ്രമം ഹിക്കപ്പിനെ കൊണ്ടെത്തിക്കുന്നത് വലിയ ഒരു ലോകവും അവനെ അവിടെ തേടി ഇരിക്കുന്ന സത്യത്തിന്‍റെ അടുക്കലാണ്.ഈ ഭാഗം കുറച്ചും കൂടി നല്ലതായി തോന്നി ആദ്യ ഭാഗത്തില്‍ നിന്നും.ഈ രണ്ടു ഭാഗങ്ങളും കണ്ടതോട്‌ കൂടി ഇവയുടെ ആരാധകന്‍ ആയി ഞാന്‍ മാറി,ടി വി സീരീസ് ഇതേ കഥാപാത്രങ്ങളെ പ്രമേയം ആക്കി ഇറങ്ങിയിട്ടുണ്ട് അനിമേഷന്‍ രൂപത്തില്‍,

More movie suggestions @www.movieholicviews.blogspot.com



Tuesday, 10 February 2015

293.THE BOXTROLLS(ENGLISH,2014)

293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |.

  87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു.

  Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത്  ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെ ഉന്മൂലനം ചെയ്യുന്ന വിഭാഗത്തിന്റെ തലവന്‍ ആയ ആര്‍ച്ചി ബാള്‍ട് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.നഗരത്തിന്റെ മേയര്‍ ലോര്‍ഡ്‌ പോര്‍ത്ളി ലിന്‍ഡ്,ആര്‍ച്ചി ബാള്‍ട് ബോക്സ്ട്രോള്‍സിനെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്ന ദിവസം അധികാരത്തിന്റെ  പ്രതീകമായ വെളുത്ത തൊപ്പി അയാള്‍ക്ക്‌ കൊടുക്കും എന്ന് പ്രഖ്യാപിക്കുന്നു.

   അധികാരത്തിന്‍റെ വെള്ള തൊപ്പി ലഭിക്കുന്നതിലും ആര്‍ച്ചി ബാള്‍ടിനെ മയക്കുന്നത് നഗരത്തിലെ പ്രമൂഖരോടൊപ്പം ഒത്തു ചേരാവുന്ന  മേയറുടെ വീട്ടിലെ ചീസ് രുചിച്ചു നോക്കുന്ന മുറി ആണ്.അമൂല്യവും അപൂര്‍വവുമായ ചീസ് ആണ് അവിടെ ഉപയോഗിച്ചിരുന്നത്.ചീസ് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്ന അസുഖം ആര്ചിക്ക് ഉണ്ട്.എന്നാലും അയാള്‍ ബോക്സ്ട്രോല്‍സിനെ കുറിച്ചുള്ള കഥകള്‍  എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു.ഇതേ സമയം ബോക്സ്ട്രോളുകള്‍ അവര്‍ വളര്‍ത്തുന്ന എഗ്സ് എന്ന് പേരുള്ള മനുഷ്യ കുഞ്ഞുമായി ജീവിക്കുകയാണ്.എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ച്ചി ബാള്‍ട് അയാളുടെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറേ ഏറെ സത്യങ്ങള്‍ പുറത്തു വരുന്നു.

  ആ സത്യങ്ങള്‍ ആ നഗരത്തിലെ ആളുകളുടെ വിശ്വാസങ്ങളെ എങ്ങനെ ബാധിക്കും എന്നും.അത് അവിടെ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആകും എന്നതാണ് ബാക്കി സിനിമ.സ്ഥിരം കഥയാണ് ചിത്രത്തിന് ഉള്ളതെങ്കിലും നല്ല നിലവാരം തോന്നി ചിത്രത്തിന്.പ്രത്യേകിച്ചും അനിമേഷന്‍ വിഭാഗവും പിന്നെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച ബെന്‍ കിങ്ങ്സ്ലി പോലുള്ളവരുടെ വന്‍ നിരയും.ഓസ്കാര്‍ പുരസ്ക്കാര വേളയില്‍ മികച്ച അനിമേഷന്‍ ചിത്രം ആകാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നിയ The Story of Princess Kaguya യോടൊപ്പം വരില്ലെങ്കിലും ഹോളിവുഡ് അനിമേഷന്‍ രംഗത്ത്‌ നിന്നുള്ള ഒരു നല്ല ചിത്രമായി തോന്നി.

More movie suggestions @www.movieholicviews.blogspot.com

Thursday, 5 February 2015

290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo.

 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍
2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ
3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍
4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍
5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്

  ഗുസ്തിയില്‍ അമേരിക്കന്‍ ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്ന മാര്‍ക്ക് ശല്ത്സിന്റെ ജീവിതത്തില്‍ നടന്ന  യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.,"Foxcatcher: The True Story of My Brother's Murder, John du Pont's Madness, and the Quest for Olympic Gold" എന്ന കഥയില്‍ നിന്നും ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിതമായി വളരെ അടുത്ത് കിടക്കുന്നവയാണ്.മൂന്നു പേരാണ് മുഖ്യ കഥാപാത്രങ്ങള്‍.വ്യത്യസ്ത സ്വഭാവം ഉള്ള മൂന്നു പേര്‍.

   മാര്‍ക്കും ഡേവും സഹോദരന്മാര്‍ ആണ്.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മാര്‍ക്കിനു ഡേവ് ആയിരുന്നു എല്ലാം.ഒരു ജ്യേഷ്ടന്‍ എന്ന നിലയില്‍ ഡേവ് മാര്‍ക്കിനെ നേര്‍വഴിക്കു തന്നെ നയിച്ച്‌.മാര്‍ക്കും ജ്യേഷ്ഠനെ പോലെ ഒരു ഗുസ്തിക്കാരന്‍ ആയി മാറുന്നു.ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്നുവെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ലഭിക്കുന്ന ഒരു അംഗീകാര കുറവ് മാര്‍ക്കിനെ അലട്ടുന്നുണ്ട്.ചേട്ടന്‍റെ നിഴലില്‍ ആയി പോയ മാര്‍ക്കിന് ഒറ്റയ്ക്ക് പേരെടുക്കാന്‍ ആഗ്രഹവും ഉണ്ട്.

  അപ്പോഴാണ്‌ ഒരു ദിവസം "ജോണ്‍ ടു പോണ്ട്" എന്ന കോടീശ്വരന്റെ ഓഫീസില്‍ നിന്നും മാര്‍ക്കിനു വിളി വരുന്നത്.മാര്‍ക്ക് അയാള്‍ നല്‍കിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി  പറഞ്ഞ സ്ഥലത്തെത്തുന്നു.താന്‍ സ്വയം ഒരു മികച്ച ഗുസ്തി പരിശീലകന്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ജോണ്‍ മാര്‍ക്കിനോട് അയാള്‍ക്ക്‌ അമേരിക്കയോട് ഉള്ള പ്രതിബദ്ധതയും ദേശ സ്നേഹവും അറിയിക്കുന്നു.സോവിയറ്റ് റഷ്യ ഒളിമ്പിക് ഗുസ്തി ശക്തികള്‍ ആണെന്നും അവരെ തറ പറ്റിക്കാന്‍ ഒരു ദേശ സ്നേഹിയായ താന്‍ നടത്തുന്ന Foxcatcher എന്ന പരിശീലന സ്ഥാപനത്തില്‍ സഹകരിച്ചു സ്വര്‍ണ മെഡല്‍ നേടാന്‍ ആവശ്യപ്പെടുന്നു.കൂടാതെ ഒരു വലിയ തുകയും വാഗ്ദാനം ചെയ്യുന്നു.മാര്‍ക്കിന്റെ ജീവിത സ്വപ്നങ്ങളിലേക്ക് അടുക്കുന്ന ഒരു ഓഫര്‍.കൂടെ മാര്‍ക്കിന്റെ ജിവിതം മാറ്റി മറിക്കുകയും ചെയ്യുന്നു.

  സ്റ്റീവ് കാരലും മാര്‍ക്ക് രഫലോയും ആണ് ഈ ചിത്രത്തില്‍ മികച്ചു നിന്നത്. നായകന്‍ ആണെന്ന് തോന്നിപ്പിക്കുന്ന വിധം അണിയിച്ചൊരുക്കിയ ചാനിംഗ് ടാട്ടമിന്റെ രംഗങ്ങളുടെ അത്ര ഒന്നും സിനിമയില്‍ വരുന്നില്ലെങ്കില്‍ കൂടിയും മികച്ച പ്രകടനം ആണ് അവര്‍  കാഴ്ച വച്ചത്.പ്രത്യേകിച്ചും സ്റ്റീവ് കാരള്‍.ഹോളിവുഡ് നന്മ മരം ആയ സ്റ്റീവ് കാരല്‍ കൂടുതലും തമാശ ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിട്ടുള്ളത്.എന്നാല്‍ ഈ ചിത്രത്തിലെ സങ്കീര്‍ണ മനസ്സുള്ള,ഒരു പ്രാഞ്ചിയെട്ടന്‍ എഫക്റ്റ് ഉള്ള ജോണ്‍ ആയി സ്റ്റീവ് ജീവിക്കുകയാനെന്നു തോന്നി.മട്ടിലും ഭാവത്തിലും ഉള്ള ഒരു മേക് ഓവര്‍ സ്ട്ടീവില്‍ ഉണ്ടായിരുന്നു.ചിത്രം നേടിയ ഓസ്ക്കാര്‍ നാമനിര്‍ദേശം ഒന്നും വെറുതെ ആകില്ല എന്ന് പ്രതീക്ഷിക്കാം.ഒരു അമേരിക്കന്‍ സ്പോര്‍ട്സ്/ഡ്രാമ ആണ് ചിത്രം.കുര്‍ട്ട് ആങ്കിളിന്റെ കഥയാണ് ഈ ചിത്രം എന്ന് കരുതി കണ്ടു തുടങ്ങിയ എനിക്ക് പിന്നെ ആണ് മാര്‍ക്കും ഡേവും ആരാണെന്ന് മനസ്സിലായത്‌.

More reviews @www.movieholicviews.blogspot.com

Saturday, 31 January 2015

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen.

 ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള  ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് "The Tale Of The Princess Kaguya".

   The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാ മൊഴിയില്‍ വികസിച്ച കഥ ആയതിനാല്‍ ആകും.നാടോടി കഥകള്‍ കാലത്തെ അതിജീവിച്ചു ഇപ്പോള്‍ അനിമേഷന്‍ രൂപങ്ങളില്‍ എത്താന്‍ ഉള്ള ഒരു കാരണം അതാകാം.

  മിയാടുസ്കോ എന്ന മുള വെട്ടുകാരന്‍ ഒരു ദിവസം പ്രകാശിക്കുന്ന ഒരു മുള മരം കണ്ടു.അയാള്‍ അതിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അതില്‍ നിന്നും ഒരു കുഞ്ഞു രാജകുമാരി വരുന്നത് കണ്ടു.അയാള്‍ ആ രാജകുമാരിയെ തന്‍റെ കയ്യില്‍ എടുത്തു.അയാള്‍ വീട്ടിലേക്കു അവളെ ഉള്ളം കയ്യില്‍ വച്ച് കൊണ്ട് ഓടി.മക്കള്‍ ഇല്ലാതിരുന്ന അയാള്‍ ആ രാജകുമാരിയെ തന്‍റെ ഭാര്യയെ കാണിച്ചു.അവരുടെ കയ്യില്‍ എത്തിയ ഉടന്‍ ആ രാജകുമാരി ഒരു കൊച്ചു കുഞ്ഞായി മാറി.ജനിച്ചു വീണ ഒരു കുട്ടിയായി മാറിയ അവള്‍ക്കു മിയാടുസ്ക്കൊയുടെ ഭാര്യ മുലപ്പാള്‍ നല്‍കുന്നു.അവള്‍ അങ്ങനെ അവരുടെ മകളായി അവിടെ ജീവിക്കുന്നു.

  എന്നാല്‍ അവളുടെ വളര്‍ച്ച പെട്ടന്നായിരുന്നു.നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവള്‍ വളര്‍ന്നു വലുതായി.മിയാടുസ്ക്കോ "രാജകുമാരി" എന്നവളെ വിളിച്ചെങ്കിലും ആ ഗ്രാമത്തിലെ മറ്റു കുട്ടികള്‍ അവളെ "മുളയില്‍ നിന്നും വന്ന കുട്ടി" എന്ന് വിളിച്ചു.എന്നാല്‍ മിയാടുസ്ക്കൊയ്ക്ക് ഒരു കാര്യം അറിയാമായിരുന്നു.അവള്‍ അവിടെ ജനിക്കെണ്ടാവല്‍ അല്ലായിരുന്നു.അവള്‍ ഒരു രാജകുമാരി ആണ്.ഒരു രാജകുമാരിയെ പോലെ അവളെ വളര്‍ത്തണം.അതിനായി പിന്നീട് മുളയില്‍ നിന്നും കിട്ടിയ സ്വര്‍ണവും ആയി നഗരത്തില്‍ ഒരു കൊട്ടാരം പനിയുവാനായി അയാള്‍ പോകുന്നു.മുളയില്‍ നിന്നും ജനിച്ച ആ പെണ്‍ക്കുട്ടിയുടെ ബാക്കിയുള്ള ജീവിതം ആണ് പിന്നീട് ഉള്ള സിനിമ.

  ഫാന്റസി ആണ് കഥയുടെ പ്രമേയം എങ്കിലും പലപ്പോഴും വൈകാരികമായി ഒരു അടുപ്പം ഈ ചിത്രത്തിനോട് പ്രേക്ഷകന് തോന്നുന്നത് പോലെ തോന്നി.ഇന്ത്യ പോലെ നാടോടി കഥകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത രാജ്യത്ത് നിന്നും ഇത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ വന്നിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് കരുതി.ഈ ജാപനീസ് ചിത്രം അവതരിപ്പിച്ചതിലും അധികം അത്ഭുതങ്ങള്‍ ലോക സിനിമയില്‍ കാണിക്കുവാന്‍ ആ ചിത്രങ്ങള്‍ക്ക് ആകും എന്ന് പ്രതീക്ഷിക്കുന്നു.കാരണം അത്ര സമ്പുഷ്ടം ആണ് നമ്മുടെ നാടോടി കഥാ ശാഖ.

More movie suggestions @www.movieholicviews.blogspot.com

Thursday, 22 January 2015

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik.

മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

 ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരു പ്രമേയം ആണ് ഐഡ എന്ന സിനിമയിലും ഉള്ളത്.അന്ന എന്ന യുവതി കന്യാസ്ത്രീ ആകാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.അവള്‍ ജനിച്ചു വളര്‍ന്നത്‌ ഒരു കന്യാസ്ത്രീ മഠത്തില്‍ ആണ്.

  കര്‍ത്താവിന്റെ മണവാട്ടി ആകാന്‍ ഒരാഴ്ച കൂടി ഉള്ളപ്പോള്‍ ആണ് അവിടത്തെ മേലധികാരി അവളോട്‌ കന്യാസ്ത്രീ ആകുന്നതിനു മുന്‍പ് അവളുടെ കുടുംബത്തെ കാണുവാന്‍ ആവശ്യപ്പെടുന്നത്.അന്ന തന്‍റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ബന്ധുവിനെ കാണുവാന്‍ യാത്രയാകുന്നു.അന്ന കണ്ടെത്തിയ അവളുടെ ബന്ധു ഒരു സ്ത്രീ ആയിരുന്നു.അവര്‍ അന്നയെ തന്‍റെ വീട്ടിലേക്കു കൊണ്ട് പോകുന്നു.ആ സ്ത്രീ അന്നയില്‍ നിന്നും വ്യത്യസ്ത ആയിരുന്നു എല്ലാം കൊണ്ടും.ശിരോവസ്ത്രം ധരിച്ച്,എതിര്‍ ലിംഗത്തില്‍ ഉള്ളവരും ആയി ബന്ധം ഇല്ലാതിരുന്ന,മദ്യപിക്കാത്ത ,പുകവലിക്കാത്ത അന്നയ്ക്കു ആ സ്ത്രീയെ വ്യത്യസ്തയായി തോന്നിയതില്‍ അതിശയം ഇല്ല.എന്നാല്‍ ആ സ്ത്രീ അന്നയെ കാണുവാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു.അന്ന അറിയാത്ത അവളുടെ ജീവിതത്തെ കുറിച്ചുള്ള രഹസ്യം.എന്തായിരുന്നു ആ സ്ത്രീയ്ക്ക് അന്നയെ അറിയിക്കാന്‍ ഉണ്ടായിരുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ചിത്രീകരിച്ച ഈ ചിത്രത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള വൈരുധ്യം അവതരിപ്പിക്കുന്നുണ്ട്.ഒരാള്‍ ജനിച്ച സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പറിച്ചു നട്ടപ്പെട്ട ജീവിതത്തിലേക്ക് പോകുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടെ ഉള്ളില്‍ ആ വിശ്വാസങ്ങളെ കുറിച്ച് മാറി ചിന്തിക്കുവാന്‍ ഉള്ള അവസരവും വരും,പ്രത്യേകിച്ചും ആ സംഭവങ്ങള്‍ അറിയുമ്പോള്‍.കുറച്ചു കഥാപാത്രങ്ങള്‍ മാത്രം.അധികം സംഭവങ്ങള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അവയ്ക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉള്ളത് പോലെ തോന്നി.പ്രത്യേകിച്ചും ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഉള്ള അന്ന.

More reviews @www.movieholicviews.blogspot.com

1995. Drop ( English, 2025)