Thursday, 17 July 2014

146.BEKAS(KURDISH,2012)

146.BEKAS(KURDISH,2012),|Drama|,Dir:-Karzan Kader,*ing:-Zamand Taha,Sarwar Fazil.

 സൂപ്പര്‍മാന്‍-അനീതിക്കെതിരെ പോരാടുന്ന അമാനുഷികന്‍ എന്ന് ബാല്യത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കാത്ത ബാല്യങ്ങള്‍ കുറവാണ്.കുട്ടികളെ കുറിച്ചുള്ള സിനിമകള്‍ പലതും ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബാല്യത്തിലെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ ആധാരമാക്കി ആകും.ജീവിത ലക്ഷ്യത്തില്‍ എത്തി ചേരാന്‍ പ്രയത്നിക്കുന്ന കുട്ടികളുടെ കഥകള്‍ അത് കൊണ്ട് തന്നെ നിഷ്ക്കളങ്കമായ മനസ്സ് കൊണ്ട് കാണുമ്പോള്‍ പലപ്പോഴും മനസ്സിന് ഒരു പ്രത്യേക സുഖം നല്‍കും.അതിനായി മുതിര്‍ന്നവരുടെ മനസ്സും അവരുടെ ചിന്തകള്‍ക്ക് ഒപ്പം അതിവേഗം സഞ്ചരിക്കണം എന്ന് മാത്രം.ഇറാക്ക് എന്ന രാജ്യത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സദ്ദാമും പിന്നെ അവിടത്തെ യുദ്ധങ്ങളും ആണ്.ഒരു ദു:ഖ സത്യമായി ഈ സിനിമ കാണുമ്പോഴും അവിടെ നടക്കുന്ന മരണങ്ങള്‍ മനുഷ്യരാശിയെ എന്നും വേദനിപ്പിക്കുന്ന ഒന്നാണ്.ഇറാക്കിലെ കുര്‍ദുകളുടെ ഭാഗത്തില്‍ ഉള്ള കുട്ടികളായ ധനയുടെയും അവന്‍റെ അനുജന്‍ സനയുടെയും സ്വപ്നങ്ങളുടെ കഥയാണ് ഈ ചിത്രം.അവരുടെ സ്വപ്നം വലുതാണ്,അമാനുഷികനായ സൂപ്പര്‍മാനെക്കാളും വലുത്.അനാഥരായ, വീടില്ലാത്ത അവരുടെ സ്വപ്നം അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണുക എന്നതാണ്.

    റോഡരികില്‍ ഷൂ തുടച്ചു ജീവിക്കുന്ന അവരെ സഹായിക്കുന്നത് കണ്ണ് കാണാത്ത വൃദ്ധനായ ബാബ ഖാലിദ് ആണ്.അയാള്‍ പുത്രവാല്‍സല്യത്തോടെ സനയെ വിളിക്കുമ്പോള്‍ അവന്‍ പലപ്പോഴും അനാഥന്‍ ആണെന്നത് മറക്കുന്നു.തന്‍റെ മൂത്ത സഹോദരനായ ധന ആയിരുന്നു സനയുടെ ലോകം.അവനെ ശാസിക്കാനും തല്ലാനും എല്ലാം അധികാരം ഉള്ളത് തന്‍റെ മാതാപിതാക്കളുടെ സ്ഥാനത് ഉള്ള ധനയ്ക്ക് സന നല്‍കിയിരുന്നു.ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിലും അവനു ജീവിതത്തെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ആണ്,ഒളിച്ചിരുന്ന് കാണുന്ന സിനിമകളിലെ സൂപ്പര്‍മാനെ നേരില്‍ കാണണം എന്ന ആഗ്രഹം.തന്‍റെ ജീവിതം ദുഷ്ക്കരം ആക്കിയവരെ ഒക്കെ ശിക്ഷിക്കാന്‍ സൂപ്പര്‍മാന് കഴിയും എന്നവന്‍ വിശ്വസിക്കുന്നു.യുദ്ധങ്ങളിലൂടെ തന്‍റെ മാതാപിതാക്കളുടെ മരണത്തിനു കാരണക്കാരന്‍ ആയ സദ്ദാം ആണ് ആവന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യ പേരുകാരന്‍.ധനയ്ക്കാണെങ്കില്‍ ഒരു കൗമാര പ്രണയം ഉണ്ട്.അവള്‍ ഒരു ദിവസം മാതാപിതാക്കളോടൊപ്പം  അമേരിക്കയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ വേണ്ടി അമേരിക്കയില്‍ പോകാന്‍ അവന്‍ തീരുമാനിച്ചു.കൂടെ സൂപ്പര്‍മാനെ കാണാം എന്നുള്ള പ്രതീക്ഷയില്‍ സനയും.നിയമവിരുദ്ധമായി ആളുകളെ അമേരിക്കയിലേക്ക് കടത്തി കൊണ്ട് പോകുന്നവര്‍ അവിടെ ധാരാളം ഉണ്ട്.എന്നാല്‍ അതിനു ആവശ്യം പണം,പാസ്പ്പോര്‍ട്ട് എന്നിവയാണ്.എന്നാല്‍ ആവരുടെ കയ്യില്‍ രണ്ടും ഇല്ല.എന്നാലും അവര്‍ തളരാതെ മൈക്കില്‍ ജാക്സണ്‍ എന്ന പേരിട്ട് വിളിക്കുന്ന ഒരു കഴുതയെ  വാങ്ങുന്നു.അപകടകരമായ ഒരു സാഹസത്തിനു അവര്‍ തയ്യാറായി..ഒരു കഴുതപ്പുറത്ത് കയറി  അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണാം എന്ന ലക്ഷ്യത്തോടെ.അവരുടെ കൌതുകകരവും രസകരവുമായ യാത്രയാണ് "ബെകാസ്" എന്ന ഈ കുര്‍ദിഷ് ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്‌.

   യുദ്ധങ്ങളുടെ കെടുതിയും എല്ലാം തികച്ചും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അവരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.ഏതു യുദ്ധത്തിന്റെയും അവസാനം അനാഥരായ ഇത്തരം ബാല്യ-കൗമാരങ്ങള്‍ മാത്രമാണ്.സന ആയി അഭിനയിച്ച സമന്ദ് താഹ എന്ന കുട്ടി ആ വേഷം അവിസ്മരനീയം ആക്കി.അത്ര ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന്.ഒരു പക്ഷേ ഒരു ബാലതാരത്തില്‍ നിന്നും പ്രതീക്ഷിക്കവുന്നതിനും അപ്പുറം അവന്‍ അഭിനയിച്ചിട്ടുണ്ട്.സിനിമ കഴിയുമ്പോള്‍ പോലും മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം.അവന്റെ നിഷ്കളങ്കമായ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അതീവ രസകരം ആയിരുന്നു.കുര്‍ദുകളുടെ ജീവിത രീതികളും അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളും എല്ലാം ഈ ചിത്രത്തിലുണ്ട്.ഈ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നത് ക്യാമറയും പിന്നെ പശ്ചാത്തല സംഗീതവും ആണ്.അധികം കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവതരിപ്പിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിലും മോശം അല്ല.ചുരുക്കത്തില്‍ ഒരല്‍പം സമയം ഉണ്ടെങ്കില്‍ തലയൊന്നും പുകയ്ക്കാതെ കാണാവുന്ന ഒരു നല്ല സിനിമയാണ് ബെകാസ്.

More reviews @ www.movieholicviews.blogspot.com

Wednesday, 16 July 2014

145.THE CRIMSON RIVERS(FRENCH,2000)

 145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel.

ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് "The Crimson Rivers".ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന "നിമാന്‍സ് " എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളും അത് പോലെ തന്നെ ചൂഴ്ന്നെടുത്ത കണ്ണുകളും മുറിക്കപ്പെട്ട രണ്ടു കൈകളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു.ആ ഗ്രാമത്തിലെ എല്ലാം അവിടെ ഉള്ള ഒരു യൂനിവേര്‍സിറ്റി ആയിരുന്നു.ഫ്രാന്‍സിലെ തന്നെ മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്ന്.അവിടത്തെ ലൈബ്രറിയിലെ ഉദ്യോഗസ്ഥന്‍ ആയ റിമി കല്ലോയിസ് ആയിരുന്നു കൊല്ലപ്പെട്ടത്.അയാള്‍ അവിടെ ഒരു പ്രൊഫസ്സറും ആയിരുന്നു.കേസന്വേഷണത്തിനായി യൂനിവേര്‍സിറ്റിയില്‍ എത്തിയ നിമാന്‍സ് അവിടത്തെ രീതികള്‍ പഠിക്കുന്നു.വളരെയധികം ചിട്ടയോടെ നടത്തപ്പെടുന്ന പഠനവും അവിടെ ഉള്ള വിദ്യാര്‍ഥികളില്‍ അധികവും അവിടത്തെ പ്രൊഫസര്‍മാരുടെ മക്കളും ആണെന്ന് മനസിലാക്കുന്നു.മരണപ്പെട്ട കല്ലോയിസും ഇത്തരത്തില്‍ അവിടത്തെ അധ്യാപകരുടെ മകന്‍ ആയിരുന്നു.ആ ഗ്രാമത്തിലെ ആശുപത്രി,വൈദ്യുതി എല്ലാം യൂനിവേര്സിട്ടിയുടെ കീഴില്‍ ആയിരുന്നു.നിമാന്‍സ് ചൂഴ്ന്നെടുത്ത കണ്ണുകളെ കുറിച്ചറിയാന്‍ അവിടത്തെ നേത്രരോഗ വിദഗ്ദ്ധനെ കാണാന്‍ ചെല്ലുന്നു.Dr.ചെര്‍നെസ് എന്ന അയാള്‍ നിമാന്‍സിനോട് താഴ്വരയില്‍ കുട്ടികളില്‍ കണ്ടു വരുന്ന ജനിതക രോഗത്തെ കുറിച്ച് സംസാരിക്കുന്നു.അത് പോലെ യൂനിവേര്സിട്ടിയിലെ കുട്ടികളുടെ മികച്ച ആരോഗ്യത്തെ കുറിച്ചും.

   സമാന്തരമായി മറ്റൊരു സ്ഥലത്ത് പോലീസിനു ശവക്കലറയില്‍ രാത്രി അതിക്രമിച്ചു സ്വാസ്തിക ചിഹ്നം വരച്ചവരെയും അത് പോലെ തന്നെ അവിടത്തെ സ്കൂളിന്‍റെ സ്റ്റോര്‍ റൂമില്‍ ആരോ രാത്രിയില്‍ കയറിയതായും പരാതി ലഭിക്കുന്നു.ജൂഡിത്ത് എന്ന ഇരുപതു വര്ഷം മുന്‍പ് ഒരു അപകടത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ശവക്കലറയില്‍ ആയിരുന്നു ആരോ ആക്രമിച്ചു കടന്നത്‌.സ്ക്കൂളിലെ രേഖകളില്‍ നിന്നും അന്ന് രാത്രി അവിടെ വന്ന ആരോ അവള്‍ അവിടെ പഠിച്ച വര്‍ഷത്തെ രേഖകള്‍ എല്ലാം കീറി എടുത്തതായും കാണപ്പെട്ടു.ഈ കേസ് അന്വേഷിക്കുന്നത് മാക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.സ്വാസ്തിക ചിഹ്നത്തിന്‍റെ പുറകെ പോയ മാക്സ് നാസി അനുകൂലികളായ ചെറുപ്പക്കാരെ സംശയിക്കുന്നു.എന്നാല്‍ അവര്‍ പറഞ്ഞ സൂചനകള്‍ വച്ച് ഒരു ലട കാറില്‍ തലേന്ന് രാത്രി ആരോ അവിടെ വന്നിരുന്നു എന്ന് മനസ്സിലാക്കുന്നു.മാക്സ് ജൂടിത്തിന്റെ അമ്മയെ കാണാന്‍ പോകുന്നു.മകളുടെ അപകട മരണത്തിനു ശേഷം സമനില തെറ്റിയ അവര്‍ ഇപ്പോള്‍ ഒരു കോണ്‍വെന്റില്‍ വൈദികയാണ്.അവര്‍ തന്‍റെ മകളെ കൊന്നത് പിശാചുക്കള്‍ ആണെന്ന് മാക്സിനോട് പറയുന്നു.എന്നാല്‍ ഒരു പ്രത്യേക അവസരത്തില്‍ മാക്സിന്റെയും നിമാന്സിന്റെയും സമാന്തരമായ അന്വേഷണങ്ങള്‍ അവര്‍ അറിയാതെ തന്നെ ഒരു തെളിവില്‍ എത്തി ചേരുന്നു.സ്വന്തമായി കേസ് അന്വേഷിക്കുന്ന നിമാന്‍സിനു മാക്സിന്റെ കഴിവില്‍ വിശ്വാസം ഇല്ലായിരുന്നു.എങ്കിലും മാക്സ് അന്വേഷണത്തില്‍ ഉള്ള തന്‍റെ പ്രാഗത്ഭ്യം ഉപയോഗിച്ച് നടത്തുന്ന കണ്ടെത്തലുകള്‍ നിമാന്‍സിനെയും ആകര്‍ഷിക്കുന്നു.തങ്ങളുടെ ലക്‌ഷ്യം ഒന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നു.അവരെ കാത്തിരുന്നത് വലിയൊരു രഹസ്യം ഒളിപ്പിച്ച പര്‍വത നിരകളും അവിടത്തെ ആളുകളും ആയിരുന്നു.മരണങ്ങള്‍ വീണ്ടും സംഭവിക്കുന്നു.കുറ്റവാളി എന്ന് സംശയിക്കാവുന്ന പലരെയും അവര്‍ കാണുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ ചെയ്യുന്ന ആള്‍ അവരോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി .അവിശ്വസനീയമായ പല തെളിവുകളും അവരെ കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.അതെന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.
   
  ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഉള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ ഒരു വലിയ മുതല്‍ക്കൂട്ട് ആണ്.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള നിഗൂഡമായ ഒരു സ്വഭാവം നിലനിര്‍ത്താന്‍ അതിനു സാധിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിച്ച ജീന്‍ റെനോയും വിന്സന്റ് കാസ്സലും നല്ല പ്രകടനം തന്നെ നടത്തി.നിഗൂഡമായ ഒരു കഥയും മികച്ച അപ്രതീക്ഷിതമായ ട്വിസ്ട്ടുകളും ഈ ഫ്രഞ്ച് ചിത്രത്തെ മികച്ച ഒരു ത്രില്ലര്‍ സിനിമ ആക്കുന്നുണ്ട്‌.രണ്ടു ഭാഗങ്ങള്‍ ഉള്ള "The Crimson Rivers " പരമ്പരയിലെ ആദ്യ ചിത്രം തീര്‍ച്ചയായും നല്ലൊരു ത്രില്ലര്‍ അനുഭവം ആണ് നല്‍കുന്നത്.

More reviews @ www.movieholicviews.blogspot.com

144.THE NEIGHBORS(KOREAN,2012)

144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin.

കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍  എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു."Azooma", "Psychometry","Memories of Murder","Monatge","Missing","No Mercy","Voice of Murderer","Chaser" അങ്ങനെ പോകുന്നു ആ ലിസ്റ്റ്.ഈ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ മനസ്സിലാകും ഒരേ പ്രമേയം വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ മായാജാലം.ആ ഗണത്തില്‍ തീര്‍ച്ചയായും പെടുത്താവുന്ന ഒരു ചിത്രം ആണ് 2012 ല ഇറങ്ങിയ "The Neighbors".ഇത്തവണയും ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തോടെ ആണ് സിനിമ തുടങ്ങുന്നതും.മരിച്ചു പോയ പെണ്‍ക്കുട്ടിയുടെ രണ്ടാനമ്മ മരിച്ചതിന് അവള്‍ ദിവസവും വൈകിട്ട് വീട്ടില്‍ വരുന്നത് പോലെ അനുഭവപ്പെടുന്നു.അവര്‍ അവളെ ഭയക്കുന്നു.എന്നാല്‍ ഒരു ദിവസം ആ പെണ്‍ക്കുട്ടിയുടെ അച്ഛന്‍ തന്റെ മകളെ രണ്ടാനമ്മ ഭയപ്പെടുന്നത് അവള്‍ സ്വന്തം മകള്‍ അല്ലാത്തത് കൊണ്ടാണെന്ന് പറയുന്നു.അതിനു ശേഷം അവര്‍ അവളെ കൂടുതലായി സ്നേഹിക്കുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധം ശക്തമാകുന്ന ദിവസം ആണ് അവളെ കാണാതാകുന്നതും ഒരു പെട്ടിയില്‍ അവളുടെ മൃത ദേഹം ലഭിക്കുന്നതും.എന്നാല്‍ സിനിമയില്‍ കൊലയാളിയെ തുടക്കം മുതല്‍ കാണിക്കുന്നുണ്ട് മറകള്‍ ഇല്ലാതെ.

  അയല്‍ വീടുകള്‍ തമ്മില്‍ ഉള്ള അടുപ്പമില്ലായ്മ കാരണം അപരിചിതമായ പല സംഭവങ്ങളും അവിടെ വിഷയം ആകുന്നില്ല.ഒരു കൊലയാളി അവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവിടെ ഉള്ള വീടുകളുടെ വില കുറയും എന്ന് ഭയപ്പെടുന്നവരും,തന്‍റെ ജീവിതത്തിലെ വലിയ ഒരു രഹസ്യത്തില്‍ നിന്നും 5 മാസത്തില്‍ നിന്നും രക്ഷപ്പെടും എന്ന് കരുതുന്ന ആളും,മറ്റൊരു മുഖം ഉള്ള കൊലയാളി പോലും സ്വന്തം സ്വഭാവം മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു.ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം പിസ്സ വാങ്ങിക്കുന്ന ഫ്ലാറ്റിലെ അന്തേവാസിയെ കുറിച്ച് സംശയം തോന്നുന്ന പിസ ഡെലിവറി ബോയ്‌ അക്കാര്യം തന്‍റെ മുതലാളിയോട് പറയുന്നെങ്കിലും അതൊരു ഭ്രാന്തന്‍ ചിന്ത മാത്രം ആയി അയാള്‍ തള്ളിക്കളയുന്നു.സമാനമാണ് മൃത ശരീരം അടയ്ക്കപ്പെട്ട പെട്ടി വാങ്ങിച്ച കടയുടെ ഉടമയായ വൃദ്ധനും.അയാള്‍ ഇക്കാര്യം തന്‍റെ ഭാര്യയോടു പറയുമ്പോള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടാതെ ഇരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു.തന്‍റെ അമ്മാവനോടുള്ള പക തീര്‍ക്കാന്‍ അയാള്‍ക്ക്‌ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അത്ര തുക കൊടുത്ത് പീഡിപ്പിക്കുന്ന ആന്‍-ഹ്യുക് മോയും മനുഷ്യന്റെ മറ്റൊരു മുഖം കാണിക്കുന്നു.ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന :മാ ഡോംഗ് സിയോക്" ഇപ്പോള്‍ കൊറിയന്‍ നടന്മാരില്‍ എനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ്.പലപ്പോഴും ചുറ്റും ഉള്ളവരുടെ അശ്രദ്ധയും മറ്റുള്ളവരുടെ ജീവിതം പോകുന്ന വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ചിന്താഗതിയും പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ആദ്യ പെണ്‍ക്കുട്ടിയുടെ മരണത്തിനു ശേഷം കൊലയാളി അവളുടെ മുഖ സാദൃശ്യം ഉള്ള മറ്റൊരു പെണ്‍ക്കുട്ടിയെ ഉന്നമിടുന്നു.അതിന്‍റെ ഇടയ്ക്ക് അയാള്‍ പല കൊലകളും നടത്തുന്നു;നടത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ സംശയം ഉള്ളവര്‍ പോലും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മൂലം അത് പുറം ലോകത്തെ അറിയിക്കുന്നില്ല.എന്നാല്‍ ഒരിക്കല്‍ ഈ ചിന്താഗതി ഉള്ളവര്‍ എല്ലാം ഒരുമിക്കുന്നു,പരസ്പ്പരം അറിയിക്കാതെ തങ്ങളുടെ കടമകള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുമ്പോള്‍ ചിത്രം അവരുടെ ഇടയില്‍ ഉള്ള ഊഷ്മളമായ ഒരു ബന്ധം പുറത്തു കൊണ്ട് വരുന്നു.അല്ലെങ്കില്‍ അവരെ അതിലേക്ക് അടുപ്പിക്കുന്ന  സംഭവങ്ങള്‍ ഉണ്ടാകുന്നു.നമുക്ക് അരോചകം തോന്നുന്ന പല കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കാന്‍ ശ്രമിക്കുന്നു.അതിനു കാരണം?വിധി എന്നൊക്കെ പറയാം."ഈ അടുത്ത കാലത്ത്" സിനിമയില്‍ അവതരിപ്പിച്ച വിധിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രം പിന്നീട്(രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല.പകരം എനിക്ക് ഓര്‍മ വന്ന സമാന ചിത്രത്തെ കുറിച്ച് പറഞ്ഞു എന്നെ ഉള്ളു).അതില്‍ ചിലത് മോശം ആകാം.ചിലത് നല്ലതും.

 തന്‍റെ അയല്‍ക്കാരോട് അവരറിയാതെ സന്ധിയില്ലാ ആക്രമണം സ്വയം മനസ്സില്‍ പ്രഖ്യാപിച്ച കൊലയാളി.അയാളുടെ യുദ്ധങ്ങളെ കുറിച്ച് അറിയാത്ത അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന അയല്‍ക്കാര്‍.ഈ ഒരു സാഹചര്യം അയാള്‍ക്ക്‌ തന്‍റെ മനസ്സിന്റെ വികലമായ പ്രവര്‍ത്തികള്‍ തുടര്‍ന്ന് പോകാന്‍ ഉള്ള മൌനാനുവാദം ആണ് നല്‍കുന്നത്.ചെറിയ ചെറിയ സംഭവങ്ങള്‍ വലിയ സംഭവങ്ങളിലേക്ക് ഉള്ള മാര്‍ഗദര്‍ശി ആകും എന്ന് ഈ സിനിമയിലെ ചില സീനുകളിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.ഒരു പക്ഷേ കൂടൊരുക്കാന്‍ സാമഗ്രികള്‍ അന്വേഷിച്ച് ഇറങ്ങുന്ന പക്ഷിയുടെ നിയോഗം അതായിരിക്കാം.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.

More reviews @ www.movieholicviews.blogspot.com

143.BAMBARA WALLALA (SINHALESE,2009)

143.BAMBARA WALLALA(SINHALESE,2009),|Drama|Thriller|,Dir:Athula Liyanage,*ing:-Athula Liyanage,Mahendra Perera,Sriyantha Mendis.

  "പൊടി എക്ക" എന്ന കുട്ടിയുടെ ജീവിത കഥയാണ് "ബംബര വല്ലല" എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്‌.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു.അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്.അത് പോലെ തന്നെ ആണ് പൊടി എക്കയുടെ ജീവിതവും.തുടക്കത്തില്‍ താളം പിഴച്ച ജീവിതം പിന്നീട് ബാലന്‍സ് നേടി എത്തിയപ്പോഴേക്കും ജീവിതം അയാളെ തന്റെ തുടക്കത്തില്‍ തന്നെ എത്തിച്ചിരുന്നു.എന്നാല്‍ ഇത്തവണ ഒരു വ്യത്യാസവും ഉണ്ടായിരുന്നു.പൊടി എക്ക എന്ന ബാലനില്‍ നിന്നും പ്രായം ഉള്ള പൊടി എക്കയിലെക്കുള്ള പ്രയാണം ആണ് ബംബര വല്ലല എന്ന് പറയാം.പൊടി എക്ക വിദ്യാഭ്യാസം ഇല്ലാത്തവന്‍ ആണ്.താമസം ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍.80 കളിലെ തമിഴ് സിനിമകളിലെ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ഗ്രാമം.അച്ഛനില്ലാത്ത അവന്‍ തന്റെ അമ്മയോടും പെങ്ങളോടും ഒപ്പം കഴിയുന്നു.തന്‍റെ രണ്ടാനച്ഛന്റെ കള്ള വാറ്റില്‍ സഹായിക്കുകയാണ് അവന്‍റെ ജോലി.അയാള്‍ എന്നാല്‍ തന്‍റെ സുഖത്തിനായി പൊടി എക്കയുടെ സഹോദരിയെ ഉപയോഗിക്കുന്നു.എന്നാല്‍ തന്‍റെ സഹോദരിയ്ക്ക് നേരിട്ട ദുരിതം കൗമാര പ്രായത്തില്‍ മനസ്സിലാക്കുന്ന പൊടി എക്ക അയാളുടെ രണ്ടാനച്ചനെ കൊല്ലുന്നു.പോലീസ് പിടിക്കാന്‍ വരുമ്പോള്‍ നിക്കറിലൂടെ മൂത്രം ഒഴിക്കുന്ന ആ കൗമാര പ്രയക്കാരന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ ഗ്രാമത്തില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആകെ മാറിയിരുന്നു.ജീവിതം അവനെ കഠിന ഹൃദയന്‍ ആക്കിയിരുന്നു.മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യത്യാസം അവനില്‍ കാണാതായി.

  തന്‍റെ മക്കള്‍ക്ക്‌ സംഭവിച്ച ദുരിതങ്ങള്‍ മൂലം ഭ്രാന്തിയായ അവന്റെ അമ്മയെ നോക്കിയിരുന്നത് അവന്‍റെ അമ്മയുടെ സഹോദരിയും കുടുംബവും ആയിരുന്നു.പൊടി എക്ക അവരുടെ കൃഷിയില്‍ സഹായി ആയി കൂടുന്നു.അതിന്‍റെ ഇടയ്ക്ക് ഗ്രാമത്തിലെ ഉത്സവത്തില്‍ നടന്ന മത്സരത്തില്‍ അവന്‍ വിജയി ആകുന്നു.കൃഷിക്കാരില്‍ ഉയര്‍ന്ന സ്ഥാനം അവനു ലഭിക്കുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ മൃഗം പതുക്കെ പുറത്തു വരുന്നു.അവന്‍റെ പശു കിടാവിനെ മോഷ്ടിച്ച ആളെ അവന്‍ ക്രൂരമായി മര്‍ദിക്കുന്നു.കൂടാതെ ഒരു നാള്‍ അവന്‍റെ അമ്മയുടെ സഹോദരിയുടെ മകളോട് തോന്നിയ കാമാവേശത്തില്‍ അവന്‍ അവളുടെ മുറി മുറിക്കുന്നു.മരണത്തെക്കാളും ആ പ്രവര്‍ത്തി അഭിമാനക്ഷതം വരുത്തുന്നു അവര്‍ക്ക്.ഗ്രാമം ഒന്നടങ്കം അവനെതിരെ ആകുന്നു.അവന്‍റെ വീടും കത്തിച്ചിട്ട് അവര്‍ അവനെ മൃതുപ്രായന്‍ ആക്കുന്നു.എന്നാല്‍ അത് വഴി വന്ന "മേല്‍" എന്ന ശവപ്പെട്ടി കച്ചവടക്കാരന്‍ അവനെ രക്ഷിക്കുന്നു.അയാള്‍ അവന്‍റെ തന്റയോപ്പം കൂട്ടുന്നു.ആ ഗ്രാമത്തില്‍ നിന്നും അവന്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് പോകുന്നു;രക്തത്തിന്‍റെ വഴിയിലൂടെ.മരണത്തെ മുഖാമുഖം കണ്ട അവന്‍റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നു.ഇടം കയ്യനായ പൊടി എക്കയെ "മേല്‍" വലം കയ്യനാക്കുന്നു.പ്രതീകാത്മകം ആയ രംഗം.അവന്റെ ജീവിതവും അയാള്‍ മാറ്റി മറിക്കുന്നു.പൊടി എക്കയുടെ ബാക്കി ഉള്ള ജിവിത കഥയാണ് ബംബര വല്ലല.

   കരി കഷ്ണങ്ങള്‍ കൊണ്ട് ചുവരില്‍ തന്നെയും അമ്മയെയും സഹോദരിയും കുരിശടയാളത്തില്‍ രേഖപ്പെടുത്തിയ ബാലനില്‍ നിന്നും മരണത്തിന്‍റെ കാവല്‍ക്കാരന്‍ ആയി അവന്‍ മാറുമ്പോള്‍ വന്നിരുന്ന വ്യത്യാസം മാനസിക നിലയില്‍ വന്ന ഒരു അപക്വമായ മാറ്റം ആകാം.തന്‍റെ ആവശ്യങ്ങള്‍ ആണ് തനിക്കു വലുതെന്ന് ഒരു സ്ത്രീയെ കാണുമ്പോള്‍ മേലിനോട് അവന്‍ പറയുന്നത് സാമൂഹിക ജീവിതം അന്യമായ ഒരു മനുഷ്യനെ ആണ് വരച്ചു കാണിക്കുന്നത്.സംവിധായകന്‍ ആയ "അതുല ലിയാനാഗെ" തന്നെയാണ് മുഖ്യ കഥാപാത്രമായ പൊടി എക്കയുടെ മുതിര്‍ന്ന കാലം അവതരിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ സിനിമയില്‍ മുഖ്യമായ ഒരു സ്ഥാനം ഉള്ള ഈ ചിത്രത്തിന് നമ്മുടെ നാട്ടിലെ പ്രേക്ഷകരെ എത്ര മാത്രം സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് സംശയം ആണ്.ഒരു ശ്രീലങ്കന്‍ ഗ്രാമത്തിന്‍റെ തനിമയോടെ അവതരിപ്പിച്ച ഈ സിനിമ എനിക്ക് പുതുമ ആയിരുന്നു.പിന്നെ കൊലപാതകങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണല്ലോ?അവസാനം രക്തം തന്നെ ആണ് അതിനെ വര്‍ണമയം ആക്കുന്നത്.

More reviews @ www.movieholicviews.blogspot.com

Tuesday, 15 July 2014

142.THE TENANT(FRENCH,1976)

142.THE TENANT(FRENCH,1976),|Mystery|Thriller|,Dir:-Roman Polanski,*ing:-Roman Polanski,Isabella Adjani,Melvyn Douglas.

റോമന്‍ പോളന്‍സ്കിയുടെ "The Apartment" സീരീസില്‍ മൂന്നാമതായി ഇറങ്ങിയ ചിത്രം ആണ് "The Tenant".ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങള്‍ "Repulsion"(1965),"Rosemarys's Baby "(1968) എന്നിവയാണ്.ഒരു സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.റോമന്‍ പോലന്‍സ്കി തന്നെ മുഖ്യ കഥാപാത്രമായ ട്രക്കോല്‍വ്സ്ക്കിയെ അവതരിപ്പിക്കുന്നു.ട്രക്കൊല്‍വ്സ്കി താമസിക്കാനായി ഒരു സ്ഥലം തേടി "Zy" എന്നയാളുടെ അടുക്കല്‍ എത്തുന്നു.വൃദ്ധനായ അയാള്‍ ട്രക്കൊല്‍വ്സ്ക്കിയോടു അവിടെ താമസിക്കാന്‍ ചില നിബന്ധനകള്‍ വയ്ക്കുന്നു.ഒരു ബാച്ചിലര്‍ ആയ ട്രക്കൊല്‍വ്സ്ക്കിയോടു അയാളുടെ സ്ത്രീ സുഹൃത്തുക്കളെ അവിടെ കൊണ്ട് വരരുതെന്നും കൂടാതെ അവിടെ ഒരു തരത്തില്‍ ഉള്ള ശബ്ദ കോലാഹലങ്ങള്‍ അനുവദനീയം അല്ല എന്ന് പറയുന്നു.നല്ല ഒരു തുക മുന്‍ക്കൂര്‍ ആയി വാങ്ങുകയും ചെയ്യുന്നു.ട്രക്കൊല്‍വ്സ്ക്കിയ്ക്ക് കിട്ടിയ മുറി "സിമോണ്‍ ഷൂല്‍" എന്ന യുവതി താമസിച്ച മുറി ആയിരുന്നു.സൈമണ്‍ ഷൂല്‍ ആ മുറിയുടെ ജനലില്‍ നിന്നും താഴേക്ക് ചാടി അപകട നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയം ആണ് ട്രക്കൊല്‍വ്സ്ക്കി അവിടെ എത്തുന്നത്‌.അത് കൊണ്ട് തന്നെ അവര്‍ക്ക് എന്ത് സംഭവിക്കും എന്നറിഞ്ഞതിനു മാത്രമേ അയാള്‍ക്ക്‌ അങ്ങോട്ട്‌ മാറാന്‍ സാധിക്കുമായിരുന്നുള്ളൂ.ട്രക്കൊല്‍വ്സ്ക്കി ഷൂളിനെ കാണാന്‍ ആശുപത്രിയില്‍ പോകുന്നു.

  ഒരു ഇജിപ്ഷ്യന്‍ മമ്മിയെ മൂടി വച്ചത് പോലെ ആയിരുന്നു അവര്‍ അവിടെ കിടന്നിരുന്നത്.ഷൂളിന്റെ സുഹൃത്തായ സ്റ്റെല്ലയെ അയാള്‍ അവിടെ വച്ച് പരിചയപ്പെടുന്നു.അടുത്ത ദിവസം ഷൂള്‍ മരിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി ആ മുറിയിലേക്ക് മാറുന്നു.ടോയിലറ്റ് ബന്ധിപ്പിചിട്ടില്ലായിരുന്നു അവിടെ ഉള്ള മുറികളും ആയി.ട്രക്കൊല്‍വ്സ്ക്കി താമസിക്കുന്ന മുറിയുടെ തൊട്ട് എതിര്‍ വശത്താണ് ആ ടോയിലറ്റ്.അയാള്‍ക്ക്‌ ജനാലയിലൂടെ നോക്കിയാല്‍ അവിടം കാണാമായിരുന്നു.ട്രക്കൊല്‍വ്സ്ക്കിയുടെ സുഹൃത്തുക്കള്‍ ഒരു ശനിയാഴ്ച രാത്രി അവിടെ ചിലവഴിക്കുന്നു.എന്നാല്‍ അത് അയാള്‍ വക്കത്ത് ഉള്ളവരെയും കെട്ടിട ഉടമയേയും അലോസരപ്പെടുത്തുന്നു.അയാള്‍ ട്രക്കൊല്‍വ്സ്ക്കിയ്ക്ക് താകീത് നല്‍കുന്നു.തീരെ സൗഹൃദപരം ആയിരുന്നില്ല അയല്‍വാസികളുടെ പെരുമാറ്റം.പലപ്പോഴും അവര്‍ പരസ്പ്പരം കുറ്റപ്പെടുത്താനും അത് പോലെ ശബ്ദം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും പോലീസ് പരാതി കൊടുക്കുന്നതും പതിവായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ തന്‍റെ കാലൈന് സ്വാധീനക്കുറവു ഉള്ള മകളുമായി ട്രക്കൊല്‍വ്സ്ക്കിയുടെ മുറിയില്‍ എത്തുന്നു.അവരുടെ പേരില്‍ മറ്റൊരു സ്ത്രീ പരാതി കൊടുത്തിട്ടുണ്ട്‌ എന്നും,അതിനു ഒപ്പിടാന്‍ അയാളെ സമീപിക്കും എന്നും പറയുന്നു.പിന്നീട് ഒപ്പിടീക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീ എത്തിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി അതിനു തയ്യാര്‍ ആകുന്നില്ല.തന്റെ മുറിയിലെ ജനലിലൂടെ നോക്കുമ്പോള്‍ നിശ്ചലരായി മണിക്കൂറുകളോളം നില്‍ക്കുന്ന തന്‍റെ അയല്‍വാസികളെ അയാള്‍ കാണാന്‍ തുടങ്ങുന്നു.അത് പോലെ തന്നെ റൂമിന്റെ താഴെ ഉള്ള കോഫീ ഷോപ്പില്‍ മരണപ്പെട്ട ഷൂളിന്റെ ശീലങ്ങള്‍ എല്ലാം തന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതായി അയാള്‍ക്ക് തോന്നുന്നു.ട്രക്കൊല്‍വ്സ്ക്കിയെ കാത്തിരിക്കുന്നത് ഒരു വലിയ അപകടം ആയിരുന്നു.അയാള്‍ ആ അപകടത്തെ എങ്ങനെ അതിജീവിക്കാന്‍ ശ്രമിച്ചു എന്നും അയാള്‍ അതില്‍ വിജയിച്ചോ എന്നതും ആണ് ബാക്കി ചിത്രം.

  പോലന്‍സ്ക്കിയുടെ ചില ചിത്രങ്ങള്‍ എങ്കിലും സംഘടിതരായ ആളുകള്‍ക്ക് എതിരെ ഉള്ള പോരാട്ടങ്ങള്‍ ആയി കാണാന്‍ കഴിയും.ഒരു ജീവിതാന്തരീക്ഷം നല്‍കുന്ന പോസിറ്റീവ്/നെഗറ്റീവ് എനര്‍ജികള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ഒക്കെ ബാധിക്കും എന്നും ഈ ചിത്രം പറയുന്നു.ചിലപ്പോഴൊക്കെ ഒരു ഹൊറര്‍ ചിത്രം കാണുന്ന പോലെ ഉള്ള ഒരു അനുഭവം ഈ ചിത്രം നല്‍കും.എന്നാല്‍ ഒരു പ്ലെയിന്‍ ആയുള്ള കാഴ്ചയില്‍ ഒരു സൈക്കോ ത്രില്ലര്‍ ആയി തോന്നും എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ചില സംശയങ്ങള്‍ നമ്മില്‍ അവസാനിപ്പിക്കും.പ്രത്യേകിച്ചും ചുവരിലെ ദ്വാരത്തില്‍ കണ്ട പല്ലുകള്‍.ഒളിപിച്ചു വയ്ക്കുന്ന പല്ലുകള്‍ പണമായി തീരുമോ??അത് പോലെ ടോയിലറ്റില്‍ കാണുന്ന ഇജിപ്ഷ്യന്‍ ചുവര്‍ ചിത്രങ്ങളും.

More reviews @ www.movieholicviews.blogspot.com

Saturday, 12 July 2014

141.THE CLIENT(KOREAN,2011)

141.THE CLIENT(KOREAN,2011),|Thriller|Crime|Mystery|,Dir:-Young Sung Sohn,*ing:-Jung Woo Ha,Hee Soon Park.

  സങ്കീര്‍ണമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് 2011 ല്‍ ഇറങ്ങിയ "The Client" എന്ന കൊറിയന്‍ ചിത്രം.ആദ്യം തന്നെ പറയട്ടെ അടുത്തിറങ്ങിയ ഒരു മലയാളം സിനിമ ഈ ചിത്രത്തിലെ തന്ത്രപ്രധാനമായ ട്വിസ്റ്റ് മുതല്‍ ചിലയിടങ്ങളില്‍ ഉള്ള സാദൃശ്യം മൂലം ഒരു സാധാരണ മലയാളി പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കും ഈ സിനിമയുടെ ട്വിസ്റ്റ് മുതല്‍ ഉള്ള ഭാഗങ്ങള്‍.തന്‍റെ വിവാഹ വാര്‍ഷികത്തിന്റെ അന്ന് "ഹാന്‍ ചുല്‍" വീട്ടിലേക്കു വന്നു കയറുമ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കാണുന്നു.അയാള്‍ വീട്ടിലേക്കു നടന്നടുത്തപ്പോള്‍ വീട് നിറയെ പോലീസും ചോരയില്‍ കുതിര്‍ന്ന ബെഡ്ഡില്‍ നിന്നും മന്ദമായ് ഒഴുകുന്ന ചോരയും കാണുന്നു.ചാന്‍ ഹുല്ലിന്റെ ഭാര്യ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ശവം അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.സാഹചര്യ തെളിവുകള്‍ വച്ച് പോലീസ് ചാന്‍ ഹുല്‍ ആണ് കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.ചാന്‍ ഹുല്ലിനെ അന്വേഷണത്തിനായി പോലീസ് കസ്റ്റടിയില്‍ ആക്കുന്നു.പ്രോസിക്യൂട്ടര്‍ ആയ ആന്‍-മിന്‍ ഹോ ഈ കേസില്‍ ചാന്‍ ഹുല്ലിനു എതിരായി വാദിക്കുന്നു.ഈ സമയം ജാംഗ് ഹോ എന്ന കുറ്റാന്വേഷകന്‍ ഈ കേസ് "കാംഗ് സുംഗ്" എന്ന വക്കീലിനെ ചാന്‍ ഹുല്ലിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തുന്നു.

 ആദ്യം ഈ കേസില്‍ താല്‍പ്പര്യം ഇല്ലാതിരുന്ന കാംഗ് സുംഗ് എന്നാല്‍ പിന്നീട് തന്‍റെ കക്ഷിയുടെ പക്കല്‍ ആണ് സത്യം എന്ന നിഗമനത്തില്‍ എത്തി ചേരുന്നു.അന്ന-മിന്‍ ഹോയുടെ അച്ഛനായ പ്രശസ്ത പ്രൊഫസ്സര്‍ ചോയിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ആയിരുന്നു കാംഗ് സുംഗ്.ആന്‍ മിന്‍ ഹോ അദ്ദേഹത്തിന്റെ മകനും.അങ്ങനെ ചോയിയുടെ ഇഷ്ട ശിഷ്യനും സ്വന്തം മകനും തമ്മില്‍ ഉള്ള പോരാട്ടമായി ഈ കേസ് മാറുന്നു.ആന്‍ മിന്‍ ഹോയ്ക്ക് തന്‍റെ കഴിവ് സ്വന്തം പിതാവിന്‍റെ മുന്നില്‍ തെളിയിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ഈ കേസ് തോല്‍ക്കണം എന്ന് കരുതുന്നു.കാംഗ് സുംഗ് തന്‍റെ കക്ഷിയായ ചാന്‍ ഹുല്ലിനെ ശക്തമായ തെളിവുകള്‍ ഒന്നുമില്ലാതെ സാഹചര്യ തെളിവുകള്‍ മാത്രം ഉപയോഗിച്ചാണ് പോലീസ് കുരുക്കിയതെന്നു മനസ്സിലാകുന്നു.വാന്‍ ഹുല്ലിന്റെ വീട്ടിലേക്കുള്ള സി സി ടി വി വീഡിയോ പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ മുന്‍ ഡിറ്റക്ടീവ് ആയ സിയോ അവിടെ നിന്നും മാറ്റി എന്നതും കാംഗ് സുംഗിനു ഈ കേസില്‍ തന്റെ കക്ഷി കുറ്റക്കാരന്‍ അല്ല സംശയം ബലപ്പെടുത്തുന്നു.ഒരു സിനിമ ലാബോറട്ടറിയില്‍ ജോലി ചെയ്യുന്ന ചാന്‍ ഹുല്ലിനു അവിടെയുള്ള രാസ പദാര്‍ഥങ്ങള്‍ മൂലം കയ്യിലെ വിരലടയാളങ്ങള്‍ നഷ്ടം ആകുന്നു.അതിനാല്‍ തന്നെ പോലീസിനു അത്തരത്തില്‍ ഉള്ള തെളിവുകള്‍ ലഭിചിരുന്നും ഇല്ല.മാത്രമല്ല കൊല ചെയ്യപ്പെട്ടു എന്ന് കരുതുന്ന സ്ത്രീയുടെ ശവ ശരീരം ലഭിക്കുന്നുമില്ല.മൂന്നു ലിറ്ററോളം രക്തം നഷ്ടപ്പെട്ട അവര്‍ ജീവിച്ചിരിക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുന്നു.ഇ കേസിന്റെ പുറകെ പോയ ജംഗ് ഹോ സംഭവം നടന്ന അന്ന് ചാന്‍ ഹുല്ലിന്റെ വണ്ടി അപകടത്തില്‍ പെട്ട് എന്ന് അയാള്‍ അവകാശപ്പെടുന്ന ഡാമിന്റെ അടുത്തേക്ക് പോകുന്നു.അവിടെ ഒരു വൃദ്ധനും അയാളുടെ മൂക-ബധിരനായ മകനെയും കണ്ടു മുട്ടുന്നു.കൊലപാതകം നടന്ന അന്ന് രാത്രി വാന്‍ ഹുല്ലിന്റെ കാര്‍ അയാളുടെ മകന്റെ മേല്‍ തട്ടി എന്നും അയാള്‍ ജംഗ് ഹോയെ അറിയിക്കുന്നു.മരിച്ച സ്ത്രീയുടെ അമ്മ മുതല്‍ എല്ലാവരും വാന്‍ ഹുല്ലിനു എതിരായി സാക്ഷി പറയുന്നു.എന്നാല്‍ അതി ബുദ്ധിമാനായ കാംഗ് സുംഗ് കേസ് തന്‍റെ വരുതിയില്‍ ആക്കാന്‍ സകല നീക്കങ്ങളും പരീക്ഷിക്കുന്നു.എന്നാല്‍ വാന്‍ ഹുല്ലിന്റെ മുന്‍കാല ജീവിതം അറിഞ്ഞതോടെ കാംഗ് സുംഗ് മറ്റൊരു നിഗമനത്തില്‍ എത്തുന്നു.താന്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആണ് ഈ കൊലപാതക കേസ് എന്ന് മനസ്സിലാക്കുന്നു.തന്‍റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഏതാണ് നീതി അയാള്‍ തീരുമാനിക്കുന്നു.കോടതിയില്‍ രണ്ട് ഊര്‍ജസ്വലരായ യുവ വക്കെലന്മാര്‍ ഏറ്റു മുട്ടുന്നു.എന്നാല്‍ ഈ കേസില്‍ നിഗൂഡമായ പലതും ഉണ്ടായിരുന്നു.വാന്‍ ഹുല്ലും ഭാര്യയും,അവരുടെ ജീവിതവും.കൂടുതല്‍ അറിയുവാന്‍ ഈ സിനിമ കാണുക.

   ഒരു മികച്ച ത്രില്ലര്‍ എന്ന രീതിയില്‍ ആസ്വദിച്ചു വരുമ്പോഴായിരുന്നു ആ രംഗം.പരിചിതമായ മലയാള സിനിമയിലെ അതേ രംഗം.പിന്നെ സിനിമയില്‍ നടന്നതൊക്കെ എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിച്ചു.എന്നാലും ഒരു കാര്യം ഉണ്ട് , കഥാപാത്രം തന്നെ മലയാളം സിനിമയില്‍ സ്വന്തം തോന്നലുകളില്‍ കണ്ടെത്തിയതും ഓര്‍ത്തെടുത്തതും ആയ തെളിവ് എന്നാല്‍ ഈ സിനിമയില്‍ വിശ്വസനീയം ആയ  രീതിയില്‍ തന്നെ പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ പാളി പോയതും അവിടെ ആയിരുന്നു.പൊതുവേ മറ്റൊരു ഇംഗ്ലീഷ് സിനിമയുടെ ഒരു ചെറിയ സാദൃശ്യം  എന്ന് കരുതിയിരുന്ന ആ മലയാള ചലച്ചിത്രം രണ്ടാമതൊരു സിനിമ കൂടി യോജിച്ച് എടുപ്പിച്ച സന്തതി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.ഇന്‍സ്പിരേഷന്‍ ആയി സിനിമ എടുക്കുമ്പോള്‍ എങ്കിലും അതിലെ ചെറിയ ലോജിക്കുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമ നല്ല ഹിറ്റ്‌ ആയേനെ.എന്നാല്‍ ബോക്സോഫീസ് പരാജയം ആയ ഒരു സിനിമയുടെ യഥാര്‍ത്ഥ മുഖം ഒരു നല്ല ത്രില്ലര്‍ ആണെന്ന് മനസ്സിലായി.മലയാളം സിനിമ കാണാത്ത പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രം ഇഷ്ടമാകും.

More reviews @ www.movieholicviews.blogspot.com

Friday, 11 July 2014

140.BACKYARD(SPANISH,2009)

140.BACKYARD(SPANISH,2009),|Mystrey|Thriller|Crime|,Dir:-Carlos Carrera,*ing:-Ana de la Regura,Asur Zagada,Marco Perez.

മെക്സിക്കന്‍-അമേരിക്കന്‍ ബോര്ടരില്‍ ഉള്ള "ചിഹാഹുവ" സംസ്ഥാനത്തിലെ "യുവാരസ്‌" എന്ന ചെറിയ പട്ടണത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് "Backyard" aka "El Traspatio" ഒരുക്കിയിരിക്കുന്നത്.1996 നും 2007 നും ഇടയില്‍ കാണാതായ അല്ലെങ്കില്‍ മരണപ്പെട്ട  3500 ഓളം സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.വളരെയധികം സാമൂഹിക പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.ഒരു ചെറിയ പട്ടണത്തില്‍ നടന്നത് ഇത്രത്തോളം തിരോധാനം ആണെങ്കില്‍ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിലും എത്രയോ മുകളില്‍ ഉള്ള കണക്കാണെന്ന് ഒരു നിമിഷം എങ്കിലും തോന്നിപ്പിക്കുന്നുണ്ട് ഈ ചിത്രം.മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ നഗരി ആണ് യുവാരസ് .അവിടെ ശരാശരി 2 എന്ന കണക്കില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ മരുഭൂമിയില്‍ കാണപ്പെടുന്ന ശവശരീരങ്ങള്‍ പലതും വ്യവസായ നഗരിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആണ്.ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും ശവശരീരം വികൃതം ആക്കിയ നിലയിലും ആണ് മൃതദേഹങ്ങള്‍ അവിടെ കാണപ്പെടുന്നത്.ആവശ്യത്തിന് പോലീസ് സേനയില്‍ ആളില്ലാത്തതും സൗകര്യങ്ങളുടെ പരിമിതിയും ഭരണത്തില്‍ ഇരിക്കുന്നവരെ കുഴയ്ക്കുന്നുമുണ്ട്.അതിനൊപ്പം പോലീസില്‍  ഉള്ള ആളുകളുടെ കഴിവില്ലായ്മയും ഒരു പ്രശ്നം ആണ്.ഒരു പരമ്പര കൊലയാളിയുടെ സാദ്ധ്യതകള്‍ അവര്‍ ആദ്യം തന്നെ തള്ളിക്കളയുന്നുണ്ട്.കൊലപാതകങ്ങളില്‍ സാമ്യം ഉള്ളതൊന്നും കാണാന്‍ സാധിക്കുന്നില്ല എന്നത് ഒരു കാരണം ആയിരുന്നു.അത് പോലെ തന്നെ ഒരു ദിനചര്യ പോലെ കാണപ്പെട്ട ശവശരീരങ്ങള്‍ ആരെയും കൊല്ലാന്‍ ഉള്ള അവകാശമായി സമൂഹത്തില്‍ കുറെ പേര്‍ കണ്ടു തുങ്ങി എന്നതിന്‍റെ സൂചനകളും പലപ്പോഴും കാണാന്‍ കഴിഞ്ഞു.

  അങ്ങനെ ഈ കേസുകള്‍ അന്വേഷിക്കാന്‍ ബ്ലാങ്ക എന്ന പോലീസുകാരി അവിടെ എത്തുന്നു.ബ്ലാങ്ക വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ കണ്ട ശവശരീരം അവിടത്തെ ഒരു വിദേശ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീയുടെ ആണെന്ന് പത്ര വാര്‍ത്തയിലൂടെ സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ മനസ്സിലാക്കുന്നു.അവര്‍ ബാങ്കയെ സമീപിക്കുന്നു.ഇജിപ്ഷ്യന്‍ വംശജനായ അവളുടെ ഭര്‍ത്താവിന്‍റെ പീഡനത്തെ കുറിച്ച് ആ സ്ത്രീ നേരത്തെ പരാതി നല്‍കിയിരുന്നു എന്നവര്‍ ബ്ലാങ്കയെ അറിയിക്കുന്നു.ബ്ലാങ്ക ആ സ്ത്രീയുടെ ഭര്‍ത്താവായ "സുല്‍ത്താന്‍" എന്ന ആളെ അറസ്റ്റ് ചെയ്യുന്നു.മറ്റൊരു പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുന്ന സമയം ആയിരുന്നു അറസ്റ്റ്.എന്നാല്‍ ജയിലില്‍ സുല്‍ത്താനെ അടച്ചെങ്കിലും മരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.സുല്‍ത്താനെ ജനങ്ങള്‍ "ടെലിപ്പതി കൊലപാതകി" എന്ന് ആളുകള്‍ വിളിച്ചു തുടങ്ങി.എന്നാല്‍ ചില തിരോധാനങ്ങളും ശവശരീരം കിട്ടുന്ന സമയത്തില്‍ ഉള്ള സാദൃശ്യത്തില്‍ ബ്ലാങ്ക ശ്രദ്ധിക്കുന്നു.ശവശരീരങ്ങള്‍ കേടുപാട് പറ്റാതെ എവിടെയോ സൂക്ഷിക്കാറുണ്ട് എന്നവര്‍ മനസിലാക്കുന്നു.ആ സമയത്താണ് ജുനയിട്ട എന്ന പെണ്‍ക്കുട്ടി ഗ്രാമത്തില്‍ നിന്നും തന്‍റെ ബന്ധുവിനോടൊപ്പം ജോലി ചെയ്തു ജീവിക്കാന്‍ യുവരസില്‍ എത്തുന്നത്‌.അല്‍പ്പ ദിവസത്തില്‍ തന്നെ അവള്‍ ഒരു യഥാര്‍ത്ഥ നഗരവാസി ആയി മാറുന്നു.ബ്ലാന്കയുടെ അന്വേഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് ആണ് അവളെ കൊണ്ടെത്തിച്ചത്.കുത്തഴിഞ്ഞ ഭരണസംവിധാനവും പൊലീസിന്‍റെ തലപ്പത്ത് ഇരിക്കുന്നവരുടെ പണത്തിനോടും അധികാരത്തോടും ഉള്ള ആര്‍ത്തി ബ്ലാന്കയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.ആ സമയം ആണ് "പെരാള്‍ട്ട" എന്ന റേഡിയോ ജോക്കി അവരുടെ രക്ഷകന്‍ ആയി എത്തുന്നത്‌.ജനങ്ങളില്‍ ഈ സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.ശത്രു ആര് മിത്രം ആര് എന്നറിയാതെ മുന്നോട്ടു നീങ്ങിയ ബ്ലാങ്കയുടെ അന്വേഷണം അവളെ കൊണ്ടെത്തിച്ചത് ചോരയില്‍ എഴുതി ചേര്‍ത്ത ക്രൂരതകളില്‍ ആണ്.ബ്ലാന്കയുടെ അന്വേഷണം അവസാനം എന്തായി എന്നറിയാന്‍ ചിത്രം ബാക്കി കാണുക.

   മെക്സിക്കോയുടെ ആ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയിരുന്നു ഈ ചിത്രം.ഒരു മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകകളും കൂടെ മനോഹരമായ സംവിധാനവും ക്യാമറയും എല്ലാം ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുടെ അടുത്ത് നില്‍ക്കുന്ന ഒരു പൂര്‍ണത നല്‍കുന്നുണ്ട്.ചതിയുടെയും സാമൂഹിക വിപത്തുക്കളുടെയും ഒരു മികച്ച പഠനം തന്നെ ഇ ചിത്രം മുന്നോട് വയ്ക്കുന്നുണ്ട്‌.സ്ത്രീ ശരീരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണെന്ന് ഓര്‍ത്ത് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തെയും കൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരന്മാരെയും ചിത്രം കാണിച്ചു തരുന്നു.ഇത് മെക്സിക്കോയില്‍ മാത്രം നടക്കുന്ന സംഭവം അല്ല.ഒരു പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടി ആയിരുന്നിരിക്കണം?ചിത്രത്തിലെ ഗവര്‍ണര്‍ പറയുന്നത് പോലെ യുവരാസ് മാത്രം അല്ല ഇത്തരം പ്രവര്‍ത്തികളുടെ വിളനിലം,അതിര്‍ത്തിക്ക് അപ്പുറം  ഉള്ള അമേരിക്കയിലും ഈ സംഭവം നടക്കുന്നുണ്ട്.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)