Saturday, 8 July 2017

760.THE INVISIBLE GUEST(SPANISH,2016)




760.THE INVISIBLE GUEST(SPANISH,2016),|Crime|Mystery|Thriller|,Dir:-Oriol Paulo,*ing:-Mario Casas, Ana Wagener, José Coronado .


വക്കീലിനോടും ഡോക്ക്റ്ററോടും കള്ളം പറയരുത് എന്നു എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.രണ്ടു പേരുടെയും സേവനം ആവശ്യമായ ആൾ ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിർണായകം ആയ കാര്യങ്ങളിൽ ആയിരിക്കും.പ്രത്യേകിച്ചും കുറ്റവാളി എന്നു സംശയിക്കപ്പെടുന്ന ആൾ.ഓരോ രാജ്യത്തേയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളിൽ അയാളെ രക്ഷിക്കാൻ കഴിയുക അയാൾക്കായി വാദിക്കുന്ന വക്കീലിന് മാത്രം ആകും.

  കുറ്റകൃത്യം നടന്നാൽ പോലും നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി സ്വന്തം കക്ഷിയെ രക്ഷിക്കാൻ ,അയാളെ വാദ മുഖങ്ങളിൽ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടാതെ സംരക്ഷിക്കാൻ വക്കീലിന് കഴിഞ്ഞാൽ, തെറ്റിന്റെയും ശരിയുടെയും നിലപാടുകളിൽ നിന്നും വീക്ഷിക്കാതെ അവിടെ വക്കീലിന് വിജയം ആയിരിക്കും.

  വിര്ജീനിയ ഗുഡ്‌മാൻ തന്റെ കരിയറിലെ അവസാന കേസ് വാദിക്കാൻ പോവുകയാണ്.വിജയങ്ങളുടെ നിറം ചാലിച്ച അവരുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാൻ ഒരു വിജയം മാത്രമേ അവരെ തൃപ്തിപ്പെടുത്തൂ.അവര്‍ക്ക് ലഭിച്ച അവസാന കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്‌.ബിസിനസ് മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത അഡ്രിയാന്‍ ഡോരിയ ഇന്ന് ഒരു കൊലപാതക കേസിലെ പ്രതിയാണ്.കാമുകിയെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് കൊല്ലപ്പെടുത്തി എന്ന രീതിയില്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ എതിരെ ഉണ്ട്.എന്നാല്‍ അജ്ഞാതന്‍ ആയ ഒരാളുടെ നിര്‍ദേശപ്രകാരം ആ ഹോട്ടലില്‍ എത്തിയ അഡ്രിയാന്‍ ,അയാളുടെ കാമുകി ലോറ എന്നിവരെ കുടുക്കാന്‍ വേണ്ടി ചെയ്തതാണ് എന്ന് മൊഴി നല്‍കുന്നു.അഡ്രിയാനെ തലയ്ക്കടിപ്പിച്ചു ബോധം കെടുതിയത്തിനു ശേഷം ആണ് ലോറയെ കൊല്ലപ്പെടുത്തിയത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

   എന്നാല്‍ അകത്തു കയറിയ ഒരാള്‍ക്ക്‌ എളുപ്പം പുറത്തു കടക്കാന്‍ ആകാത്ത രീതിയില്‍ ആണ് ആ മുറിയുടെ രൂപ കല്‍പ്പന.അഡ്രിയാന്‍ ആണോ അതോ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കിയ പോലീസ് ആണോ  ശരി?The Invisible Guest എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌ ആ കഥയാണ്.

  ഒരു സിനിമ എന്ന നിലയില്‍ കഥാപരമായി സങ്കീര്‍ണത നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ആണ് വിര്‍ജീനിയ അയാളെ കാണാന്‍ എത്തുന്നത്‌.അവര്‍ അയാളോട് സത്യമായ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു.ആദ്യം അഡ്രിയാന്‍ താന്‍ ആദ്യം മുതല്‍ പറയുന്ന കഥയില്‍ ഉറച്ചു നില്‍ക്കുന്നെങ്കിലും ഈ കേസിലെ നിര്‍ണായകമായ ഒരു തെളിവ് വിര്‍ജീനിയ അയാളുടെ മുന്നില്‍ വയ്ക്കുന്നു.അയാള്‍ കഥ പറയാന്‍ തുടങ്ങുന്നു.

   ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അങ്ങനെയാണ് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരുടെ വേറൊരു മുഖം പുറത്തെടുക്കാനും ശ്രമിക്കും.അഡ്രിയാന് അങ്ങനെ ഒരു കഥ പറയാന്‍ ഉണ്ട്.എന്നാല്‍ ആ കഥ സത്യമോ മിഥ്യയോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ എന്ന നിലയില്‍ ആ genre നോട് പരമാവധി നീതി പുലര്‍ത്തി ഈ ചിത്രം.ക്ലൈമാക്സ്‌ വരെ നില നിര്‍ത്തിയ പിരിമുറുക്കം ധാരാളം ട്വിസ്ട്ടുകളിലൂടെയും മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആകുന്നുണ്ട്."El Cuerpo" യുടെ സംവിധായകന്‍ ഒറിയോല്‍ പോളോയുടെ രണ്ടാമത്തെ ചിത്രമാണ് The Invisible Guest.അദ്ധേഹത്തിന്റെ രണ്ടാമത്തെ സംരംഭവും പ്രേക്ഷകനെ നിരാശരാക്കില്ല.


More movie suggestions @www.movieholicviews.blogspot.ca

759.2:22(ENGLISH,2017)

759.2:22(ENGLISH,2017),|Thriller|Fantasy|,Dir:-Paul Currie,*ing:-Teresa Palmer, Michiel Huisman, Sam Reid.


  ഓസ്‌ട്രേലിയൻ-അമേരിക്കൻ സംരംഭം ആയ ഈ ചിത്രത്തിൽ നായകൻ ആയ Dylan പൈലറ്റ് ആകാൻ ഉള്ള പഠനം കഴിഞ്ഞെങ്കിലും അതു തന്റെ മേഖല അല്ല എന്ന് തീരുമാനിച്ചു പകരം വ്യോമമേഖലയോട് അടുത്തു നിൽക്കുന്ന Air Traffic Conttoller ആയി ജോലി ചെയ്യുന്നു.സ്ഥിരം Pattern കൾ ഓരോന്നിലും കാണുന്ന അയാൾക്ക്‌ എന്നാൽ ഒരു പ്രത്യേക സമയത്തു തന്റെ ജോലിയിലെ മികവ് പുറത്തെടുക്കാൻ ആയില്ല.അപകടകരമായ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആയ അയാളെ അവിടെ നിന്നും സസ്പെൻഡ് ചെയ്യുന്നു.

 Dylan പിന്നീട് സാറയെ കണ്ടു മുട്ടുന്ന അവസരത്തിൽ ആണ് താൻ അടുത്തായി കാണുന്ന pattern കളും ,ആവർത്തിക്കപ്പെടുന്ന സമയ രേഖകളും എല്ലാം തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്.Dylan റെ കണ്ടു പിടുത്തം അയാളെ സംബന്ധിച്ചു അപകടകരം ആയിരുന്നു.

  New York ലെ Grand Central Station ൽ അവസാനിക്കുന്ന ,ആവർത്തിക്കപ്പെടുന്ന സംഭവങ്ങളുടെ രഹസ്യം തേടി അയാൾ ഇറങ്ങുന്നു.അയാളുടെ ജീവിതത്തിലെ ആ രഹസ്യം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.


   ജീവിതത്തിലെ രണ്ടാം അവസരങ്ങളെ കുറിച്ചുള്ള സിനിമകൾ ധാരാളം വന്നിട്ടുണ്ട്.പലപ്പോഴും ടൈം ട്രാവലിലൂടെ ഭൂത/ഭാവി കാലത്തേക്ക് യാത്ര ചെയ്തു ജീവിതം മറ്റൊരു രീതിയിൽ ആക്കുന്ന കഥാപാത്രങ്ങൾ ഉള്ളവയാകും ഇതിൽ പലതിലും.അൽപ്പം cliche ആയി ഇത്തരം പ്രമേയങ്ങൾ മാറി എങ്കിലും പലപ്പോഴും ലഭിച്ചിരിക്കുന്ന ക്യാൻവാസിൽ ഫാന്റസി element വൃത്തിയായി ഉപയോഗിക്കുമ്പോൾ ഇത്തരം ചിത്രങ്ങൾ ആസ്വാദ്യകരം ആകും.

  Back to the Future പരമ്പര,Butterfly Effect പോലെ multiple chances അവതരിപ്പിച്ച ചിത്രങ്ങൾ ,Donnie Darko പോലെ കുറച്ചും കൂടി സങ്കീർണമായ ചിന്തകൾ ഉള്ള ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ നിര തന്നെ ഉണ്ട് ഈ ശാഖയിൽ.എന്നാൽ 2 22 അവതരിപ്പിച്ചത് Groundhog Day,12:01 എന്നിവ പോലുള്ള ചിത്രങ്ങളിൽ അവതരിപ്പിച്ച തരം ടൈം ലൂപ്പും ഒപ്പം ഭൂത-വർത്തമാന-ഭാവി കാലങ്ങളിലൂടെ ഉള്ള സൂചനകളിലൂടെ ആയിരുന്നു.

  ഈ തീം ചില പ്രാദേശിക സിനിമകളിലൂടെ പരിചിതം ആയിരിക്കണം പലർക്കും.മയിൽപ്പീലിക്കാവ്,മഗധീര  ആണ് ഓർമയിൽ പെട്ടന്ന് വരുന്ന ഇന്ത്യൻ ചിത്രങ്ങൾ.ഇന്ത്യൻ സിനിമകളിലെ പുന:ജന്മ സിനിമകളിൽ പലതിലും ഇത്തരം ഒരു കഥ ആയിരിക്കും.വർത്തമാന കാലത്തു അധികം പ്രശ്നങ്ങൾ ഇല്ലാത്ത കഥാപാത്രം ക്രൂരനും വില്ലനും ആയിരിക്കാം പഴയ കാലത്തു.തെറ്റിദ്ധരിക്കപ്പെട്ട നായകൻ,നായിക അങ്ങനെ കുറെ cliche.


  2 22 എന്ന ചിത്രം എന്നാൽ തൊട്ടു മുകളിൽ അവതരിപ്പിച്ച ഒറ്റ dimension ൽ കൂടി മാത്രം അല്ല സഞ്ചരിക്കുന്നത്.പകരം ചിത്രത്തിൽ ടൈം ലൂപ്പിന് കൂടി ചെറുതായ സ്ഥാനം നൽകിയിരിക്കുന്നു.മേൽപ്പറഞ്ഞ സിനിമകളുടെ പ്രമേയം ഇഷ്ടം ആയവർക്കു ഈ ചിത്രം നിരാശർ ആക്കില്ല.സങ്കീർണതകൾ അധികം ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തതയില്ലായ്മ ചിത്രത്തിന്റെ നിലവരത്തിൽ കല്ലു കടി ആകുന്നുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

758.LENS(MALAYALAM,2017)

758.LENS(MALAYALAM,2017),|Thriller|,Dir:-Jayaprakash Radhakrishnan,*ing:-Jayaprakash Radhakrishnan, Misha Ghoshal, Ashwathy Lal, Kulothungan Udayakumar, Anand Sami.


'അയാളെ' തേടി അന്ന് ആ അതിഥി എത്തി.ജീവിതത്തിൽ അയാൾ അനുഭവിച്ച "സുഖത്തിന്റെ" കണക്കെടുപ്പിന് വന്ന അതിഥി.ക്ഷണിക്കപ്പെടാതെ,മുൻകൂട്ടി അറിയിക്കാതെ വന്ന ആ അതിഥിക്കു 'അയാളോട്' പറയാൻ ഏറെ ഉണ്ടായിരുന്നു.ഒരു പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാളുടെ വില സ്വയം 'അയാൾ' തന്നെ മനസ്സിലാക്കുന്ന അപൂർവ സന്ദർഭം ആയിരുന്നത്.അതിഥിക്കു ചോദിക്കാൻ ചോദ്യങ്ങളും 'അയാൾക്ക്‌' അതിന്റെ ഉത്തരങ്ങൾ നൽകുകയും വേണം.ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും കാഠിന്യം ഉള്ള ചോദ്യാവലി ആണ് അതിഥിയുടെ അടുക്കൽ ഉള്ളത്.

  "ലെൻസ്" എന്ന സിനിമയുടെ കഥ മേൽപ്പറഞ്ഞ രീതിയിൽ സംഗ്രഹിക്കുക ആണ് എളുപ്പം.കാരണം 'കാഴ്ച്ച' ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്.പ്രേക്ഷകന്റെ ഉള്ളിൽ ഈ ചിത്രം സൃഷ്ടിക്കുന്ന വികാരം എന്താണ് എന്ന് സ്വയം ചിന്തിക്കണം.ചിലർക്ക് ഭയം ആയിരിക്കും തോന്നുക.മറ്റു ചിലർക്ക് പശ്ചാത്താപം.മറ്റു ചിലർക്ക് മാറി ചിന്തിക്കാൻ ഉള്ള അവസരം.ഓരോ ആൾക്കും വ്യത്യസ്തം ആകും ഈ സിനിമ.

  ലോകം വിരൽത്തുമ്പിൽ access ചെയ്യാൻ ഉള്ള സാങ്കേതികത മനുഷ്യൻ സ്വയത്തം ആക്കിയപ്പോൾ ലൈംഗികതയിൽ പോലും സ്വയം പര്യാപ്തത നേടാൻ ഉള്ള അവസരം അവനുണ്ടായി.അടയ്ക്കപ്പെട്ട മുറികളിൽ virtual ആയ ലോകത്തു സ്വന്തം identity മാറ്റി വച്ചുള്ള സാഹസികതകളുടെ ആരാധകർ ആണ് പലരും.എന്നാൽ സിനിമയിൽ അവതരിപ്പിച്ചത് പോലെ ഉള്ള ഒരു അതിഥി ഒരിക്കൽ അപ്രതീക്ഷിതം ആയി പ്രത്യക്ഷപ്പെട്ടാൽ തീരാവുന്ന സാഹസികത മാത്രമേ ഇപ്പോഴും സ്വന്തം ആയുള്ളൂ.

 സംവിധായകൻ ആയ ജയപ്രകാശ് രാധാകൃഷ്ണൻ തന്നെ കഥയെഴുതി നിർമിച്ച സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായി സ്‌ക്രീനിൽ നിറയുകയും ഉണ്ടായി.ആനന്ദ് സാമി ആണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇടക്കാലത്ത് ഇംഗ്ലീഷ് ആദിയായ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ട Social Networking ഉമായി ബന്ധപ്പെട്ട സിനിമകളിൽ നിന്നും വളരെയധികം മുന്നേറിയിട്ടുണ്ട് അവതരണത്തിലും പ്രമേയത്തിലും ഈ ചിത്രം എന്നു തോന്നി.

 ബഹുഭാഷാ ചിത്രം ആയി അവതരിപ്പിക്കപ്പെട്ട 'ലെൻസ്'  പ്രമേയപരമായി ഭാഷയുടെയും അതിർത്തികളുടെയും വേലിക്കെട്ടുകൾക്കും അപ്പുറം സ്വീകാര്യവും എളുപ്പം മനസിലാകാവുന്ന ഒന്നാണ്.കാരണം ഈ സിനിമയിൽ ആദ്യം പറഞ്ഞ 'അയാൾ' ഒറ്റപ്പെട്ട ഒരു മനുഷ്യൻ അല്ല.ഓരോരുത്തരുടെ ഉള്ളിലും കാണാൻ സാധിക്കും 'അയാളെ'.


More movie suggestions @www.movieholicviews.blogspot.ca

Thursday, 6 July 2017

757.MEA CULPA(FRENCH,2014)

757.MEA CULPA(FRENCH,2014),|Crime|Thriller|,Dir:-Fred Cavayé,*ing:-Vincent Lindon, Gilles Lellouche, Nadine Labaki.


  നല്ല സൗഹൃദങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്.മോശം സമയത്ത് പോലും നല്ല സൌഹൃദങ്ങള്‍ ഒരു കൈ താങ്ങ് ആയിരിക്കും.സൈമണ്‍ ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ ആണ്.കുടുംബ ജീവിതം തകര്‍ന്ന്,ഒരു അപകടത്തില്‍ തന്‍റെ ജോലിയില്‍ പ്രശ്നം ഉണ്ടാവുകയും അതിനോട് അനുബന്ധിച്ച് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നൂ അയാള്‍ക്ക്‌.അയാള്‍ ഉണ്ടാക്കിയ അപകടം ഇന്നും ഒരു ദു:സ്വപ്നം  പോലെ അയാളെ വേട്ടയാടുന്നുണ്ട്‌.ഇപ്പോള്‍ ജീവിതത്തില്‍ ആകെ ഉള്ള ആശ്വാസം മകന്‍ മാത്രം ആണ്.

  എന്നാല്‍ സൈമണിനെ എന്നും ഒപ്പം നിന്ന് സഹായിക്കാന്‍ ഒരു സുഹൃത്തുണ്ട് ഫ്രാങ്ക്.സൈമണ്‍ ,ഫ്രാങ്കിന്റെ അടുക്കല്‍ നിന്നും മാറാന്‍ ശ്രമിക്കുമ്പോഴും ഒരു അദൃശ്യ ശക്തി ആയി അയാളുടെ എല്ലാ പ്രവര്‍ത്തിയിലും ഫ്രാങ്കും ഉണ്ട്.ഫ്രാങ്കും പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.നഗരത്തില്‍ പലയിടത്തായി കാണപ്പെട്ട മൃത ദേഹങ്ങള്‍ പോലീസിനു തലവേദന ആയി മാറുന്നു.പരമ്പര കൊലപാതകങ്ങള്‍ നടക്കുന്നത് മൊത്തം മാഫിയയുടെ പേരില്‍ ആയിരുന്നു.

 നഗരം അടക്കി വാഴാന്‍ തുടങ്ങുന്ന ഒരു ക്രൈം സിണ്ടിക്കേറ്റ് അവിടെ ശക്തം ആയി തുടങ്ങിയിരുന്നു.ആകസ്മികം ആയാണ് സൈമണിന്റെ മകന്‍ ഒരിക്കലും കാണരുതാത്ത ആ കാഴ്ച കാണുന്നത്.അത് അവന്റെ ജീവന് തന്നെ ഭീഷണി ആകുന്നു.എന്നാല്‍ ഉത്തരവാദിത ബോധം ഉണ്ടായിരുന്ന ഒരു പോലീസുകരനില്‍ നിന്നും തനിക്കു ഇപ്പോഴും മാറ്റം ഇല്ല എന്ന് തെളിയിച്ചു കൊണ്ട് തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ സൈമണ്‍ മുന്നോട്ടു ഇറങ്ങുന്നു.കൂട്ടിനു ഫ്രാങ്കും ഉണ്ട്.അവര്‍ക്ക് നേരിടേണ്ടി വരുന്നത് അപകടകാരികള്‍ ആയ ഒരു കൂട്ടം ആളുകളെ ആയിരുന്നു.

  അവരുടെ അതിജീവനത്തിന്റെ ആ കഥയാണ് ബാക്കി ഉള്ള സിനിമ.ഒരിക്കല്‍ സൈമണ്‍ ഫ്രാങ്കിനോട് ചോദിക്കുന്നുണ്ട് (അയാള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും) എന്തിനാണ് ഇപ്പോഴും ഫ്രാങ്ക് അയാളെ സഹായിക്കുന്നതെന്ന്.ഫ്രാങ്കിന് അതിനു ഉത്തരം ഇല്ലായിരുന്നു.എന്നാല്‍ ചിത്രത്തില്‍ അതിനു മറ്റൊരു ഭാഷ്യം നല്‍കുന്നുണ്ട്.കഥയുടെ വഴിത്തിരിവ് ഉണ്ടാകുന്നത് മുതല്‍ ചിത്രം ചടുലം ആയാണ് സഞ്ചരിക്കുന്നത്.പ്രത്യേകിച്ചും ചേസിംഗ് രംഗങ്ങള്‍ ഒക്കെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.തരക്കേടില്ലാത്ത ഫ്രഞ്ച് ക്രൈം/ത്രില്ലര്‍ ആണ് Mea Culpa.

More movie suggestions @www.movieholicviews.blogspot.ca

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.


    തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന് ചുരുക്കത്തില്‍ പറയാം.എന്നാല്‍ തന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താന്‍ അല്ല ചെയ്തത് എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തെളിവുകളുടെ പിന്‍ബലത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഒരാളുടെ അവസ്ഥയോ?

    യൂന്‍ തന്‍റെ പത്തൊമ്പതാം വയസ്സില്‍,ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം പുറത്തു ഇറങ്ങുന്നു.ജയിലില്‍ അധികം ആരോടും സംസാരിക്കാതെ ജീവിച്ചിരുന്ന അയാള്‍ പുറത്തു ഇറങ്ങുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് കഴിഞ്ഞിരുന്നതും.ഇടയ്ക്ക് ശല്യം ചെയ്യാന്‍ വന്നവരോട് അയാള്‍ പ്രതികരിക്കുകയും ചെയ്തു ജയിലില്‍.

  പുറത്തിറങ്ങിയ അയാള്‍ ആദ്യം ചെയ്തത് ഹാന്‍ ട്സൂയി,അയാളുടെ മകള്‍ സോയി എന്നിവരെ അവര്‍ അറിയാതെ നിരീക്ഷിക്കുക എന്നതായിരുന്നു.ഹാന്‍ ട്സൂയി പ്രശസ്തന്‍ ആയ സംഗീത വിദ്വാന്‍ ആയിരുന്നു.തന്‍റെ മകളായ സോയിയെ അയാള്‍ കര്‍ക്കശമായ ചിട്ടകളോടെ,എന്നാല്‍ ക്രൂരമായ രീതിയില്‍ ആണ് വളര്‍ത്തിയിരുന്നത്.ട്സൂയിയുടെ മകള്‍ ആയ ഇവയെ കൊലപ്പെടുത്തിയതിനു ആണ് യൂന്‍ ജയിലില്‍ ആകുന്നതു.യൂന്‍ അയാളുടെ ബംഗ്ലാവിനു എതിര്‍വശം ആയി വരുന്ന രീതിയില്‍ ഒരു വീട് എടുത്തു താമസിക്കുന്നു,ഒപ്പം അയാളെ നിരീക്ഷിക്കാന്‍ ഉള്ള വഴികള്‍ കൂടി ഉപയോഗിച്ചുക്കൊണ്ട്.

     എന്നാല്‍ ഒരു ദിവസം ട്സൂയിയുടെ മരണ വാര്‍ത്ത ആണ് അവിടെ ഉള്ളവര്‍ അറിഞ്ഞത്.കടല്‍ക്കരയില്‍ കാണപ്പെട്ട മൃത ദേഹം തെളിവുകള്‍ ഇല്ലാതെ പോലീസിനെ കുഴക്കി.ജോര്‍ജ് ലാം എന്ന പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു കേസിന്‍റെ ചുമതല.തന്‍റെ ജോലിയില്‍ കണിശതയും ആത്മാര്‍ഥതയും ഉള്ള ജോര്‍ജ് എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വേട്ടയാടുന്ന ആളാണ്‌.കേസന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് യൂന്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിവരം അറിയുന്നതും കേസന്വേഷണം അയാളിലേക്ക് നീങ്ങുന്നതും.

   എന്നാല്‍ ജോര്‍ജ് ലാമിനെ കാത്തിരുന്നത് നിഗൂഡതകളുടെ ഒരു കലവറ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളുടെ ബാധ്യതയോട് ഒപ്പം ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടി ഇനക്കുകയും വ്യക്തികളെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് കൊണ്ട് വരുകയും ചെയ്യേണ്ട ഒരു വലിയ പ്രക്രിയ.കേസിന്‍റെ തുമ്പുകള്‍ ഓരോന്നായി അഴിയുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് അപ്രതീക്ഷിതം ആയ കഥകള്‍ ആണ്.ഒരു പക്ഷെ അപസര്‍പ്പക കഥകള്‍ ആണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്ന കഥകള്‍.രഹസ്യങ്ങള്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കും തോന്നാവുന്ന സാഹചര്യങ്ങള്‍. ജോര്‍ജ് ലാമിന്റെ കേസിന്‍റെ കൂടെ പ്രേക്ഷകന് സഞ്ചരിക്കാം.ഒപ്പം അയാളോടൊപ്പം അത്ഭുതത്തോടെ കാണാവുന്ന അഴിയാക്കുരുക്കുകളുടെയും ആരൊക്കെയോ തയ്യാറാക്കിയ മിഥ്യകളുടെ ലോകത്തിലേക്കും.

  ഹോംഗ് കോംഗ് ചിത്രമായ Nightfall നല്ല ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആണ്.പ്രേക്ഷകന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിക്കുകയും യാതാര്‍ത്ഥ്യം ഓരോ ഭാഗമായി പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അതിവിദഗ്ധം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു.ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് Nightfall.


More movie suggestions @www.movieholicviews.blogspot.ca

755.THE ADVOCATE:A MISSING BODY(KOREAN,2015)

755.THE ADVOCATE:A MISSING BODY(KOREAN,2015),|Thriller|Mystery|Crime|,Dir:-Jong-ho Huh,*ing:-Sun-kyun Lee, Go-eun Kim, Hyeong-seong Jang.


   പ്രാഥമികമായി കുറ്റകൃത്യം നടന്നൂ എന്ന് തന്നെ വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍.ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും മരണ കാരണം ആകുന്ന രീതിയില്‍ രക്തം നഷ്ടം ആയിരിക്കുന്നു.കൊലപാതകി എന്ന് സംശയിക്കാവുന്ന ആള്‍,ആകസ്മികം ആയി കൃത്യം നടന്ന സ്ഥലത്ത് എത്തപ്പെട്ട സാക്ഷി.ഒരു കേസ് സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച്‌ കൊലപാതകി എന്ന് കരുതാവുന്ന ആള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാവുന്ന സാഹചര്യം ആണ് ഉള്ളത്.

  എന്നാല്‍ ഇവിടെ നഷ്ടമായ ഒന്നുണ്ട്.കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളുടെ മൃതദേഹം.മിന്‍ ജുംഗ് എന്ന യുവതി ആണ് അവളുടെ കാമുകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജുംഗ് ഹ്വാന്റെ കൈകളാല്‍ കൊല്ലപ്പെട്ടു എന്ന് പോലീസ് വിശ്വസിക്കുന്നു.എന്നാല്‍ അവളുടെ മൃത ദേഹം എവിടെ ആണ് അപ്രത്യക്ഷം ആയതു?ഹോ സുംഗ് എന്ന അഭിഭാഷകന്‍ ഈ കേസില്‍ എത്തിപ്പെടുന്നത് യാദൃചികം ആയിട്ടായിരുന്നു.മൂണ്‍ എന്ന ധനികനും വന്‍കിട മരുന്ന് കമ്പനിയുടെ ഉടമയുടെ ഡ്രൈവര്‍ ആണ് കുറ്റാരോപിതന്‍ ആയ ജുംഗ് ഹ്വാന്‍.മൂണ്‍,തന്‍റെ വിശ്വസ്തനു വേണ്ടി അടുത്തക്കാലത്ത് അയാളുടെ കമ്പനി നടത്തിയ മരുന്ന് പരീക്ഷണങ്ങളില്‍ ജീവന്‍ നഷ്ടമാകാന്‍ പോകുന്ന യുവതിക്ക് എതിരെ വാദിച്ചു അവിശ്വസനീയമായ വിജയം നേടിയിരുന്നു കോടതിയില്‍.അത് കൊണ്ട് തന്നെ ഈ കേസ് ഹോ സുംഗിനെ ഏല്‍പ്പിക്കുന്നു.


   ജുംഗ് ഹ്വാന്റെ കാമുകി ആണെന്ന് പറഞ്ഞ യുവതിയും അയാളുമായും ഉള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം.മൃതദേഹം അപ്രത്യക്ഷം ആയതു കൊണ്ട് തന്നെ പോലീസ് അന്വേഷണവും എങ്ങും എത്തുന്നില്ല.തന്‍റെ കക്ഷിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള വഴികള്‍ കണ്ടു പിടിക്കുക ഹോ സുംഗിനു എളുപ്പം ആയിരുന്നു.എന്നാല്‍ ഹോ സുംഗ് വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.കേസ് അത്ര എളുപ്പം അല്ലായിരുന്നു.മൃതദേഹത്തിന്റെ തിരോധനത്തോട്‌ അനുബന്ധിച്ച്  ധാരാളം കുരുക്കുകള്‍ അഴിക്കാന്‍ ഉണ്ടായിരുന്നു.ആഴിയും തോറും മുറുകുന്ന കുരുക്കുകള്‍.

  ഹോ സുംഗിന്റെ ജൂനിയര്‍ ആയി നിയമ ബിരുദം ചെയ്ത ജിന്‍ സുന്‍ മി പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ആയി വന്നതോടെ കഴിവുകള്‍ തമ്മില്‍ ഉള്ള മത്സരം കൂടി ആയി മാറി ആ കേസ്.രണ്ടു അഭിഭാഷകരും വിജയത്തിനായി ശ്രമിക്കുന്നു.എന്നാല്‍ അവരെ കാത്തിരുന്ന ദുരൂഹത എന്താണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെ ചടുലമായി പോകുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.ഒപ്പം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ത്രില്ലര്‍ കൂടി ആയി മാറുമ്പോള്‍ കൊറിയന്‍ സിനിമകളില്‍ ഇഷ്ടപ്പെടാവുന്ന ഒരു ക്രൈം/ത്രില്ലര്‍ ആയി മാറുന്നു The Advocate:A missing Body.

754.LUCID DREAM(KOREAN,2017)

754.LUCID DREAM(KOREAN,2017),|Thriller|Crime|Sci-Fi|,Dir:-Kim Joon-Sung,*ing:-Ho-jin Chun, Soo Go, Suk-ho Jun.

    "Lucid Dream" ഡച്ച്‌ മനശാസ്ത്രജ്ഞന്‍ ആയ "ഫ്രെദ്രിക് വാന്‍", ' A Study of Dreams' എന്ന ലേഖനത്തില്‍ ആണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.അരിസ്റ്റോട്ടില്‍ മുതല്‍ പലരും വളരെ പണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.ബുദ്ധ മതത്തിലും ഇതിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.യോഗ നിദ്രയിലൂടെ ഇന്ത്യയിലും ഈ പ്രതിഭാസത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായിട്ടുണ്ട്.(Source:Wiki).ഈ പ്രക്രിയയില്‍ സ്വപ്നം കാണുന്ന ആള്‍ ചില സംഭവങ്ങളില്‍ കഥാപാത്രങ്ങള്‍,സ്ഥലങ്ങള്‍ എന്നിവയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമത്രേ!!പലപ്പോഴും നമ്മള്‍ സാധാരണ കാണുന്ന സ്വപ്നങ്ങളില്‍ നിയന്ത്രണം ഉണ്ടാവുകയില്ലെങ്കിലും Lucid Dreams ല്‍ ഈ നിയന്ത്രണം സ്വപ്നം കാണുന്ന ആള്‍ക്ക് ഉണ്ടാകും.

  കൊറിയന്‍ കുറ്റാന്വേഷണ സിനിമ ആയ Lucid Dream ഇത്തരം ഒരു പ്രതിഭാസതിന്റെ അകമ്പടിയോടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.മൂന്നു വര്‍ഷങ്ങള്‍ക്കു തന്‍റെ കണ്‍ മുന്നില്‍ വച്ച് കാണാതായ സ്വന്തം മകനെ കണ്ടെത്താന്‍ ഡേ ഹോ എന്ന പത്രപ്രവര്‍ത്തകന്‍ തന്നാലാകും വിധം ശ്രമിച്ചു.എന്നാല്‍ തന്‍റെ ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് പോലും മനസ്സിലാകാതെ അയാള്‍ നിരാശയിലേക്ക് ആണ്ടു പോവുകയാണ് ഉണ്ടായത്.കുട്ടിയെ കാണാതായ സ്ഥലത്ത് വച്ച് അയാളെ ആരോ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയില്‍ ആക്കിയിരുന്നു.ഒരിക്കലും തട്ടി കൊണ്ട് പോയവര്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലവും അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചതും ഇല്ല.സ്വന്തം മകന്‍ മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയാതെ അയാള്‍ കുഴങ്ങിയ സമയത്താണ് അയാള്‍ Lucid Dream നെ കുറിച്ച് അറിയുന്നത്.

   പരിചയക്കാരിയായ ഡോക്റ്റര്‍ സോ-ഹ്യൂന്റെ സഹായം അയാള്‍ അഭ്യര്‍ത്ഥിക്കുന്നു.ഇന്റര്‍നെറ്റില്‍ നിന്നും ഈ പ്രക്രിയയെ കുറിച്ച് അറിഞ്ഞ ഡേ ഹോ അവസാന ശ്രമം എന്ന നിലയില്‍ Lucid Dream ല്‍ വിശ്വാസം കാണിക്കുന്നു.എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് അധികം ഉറപ്പു ഇല്ലാതിരുന്ന സോ-ഹ്യൂ മനസ്സിലാമാനസ്സോടെ അവരുടെ അറിവില്‍ ഉള്ള അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവാനാക്കി കൊണ്ട് തന്നെ ഡേ ഹോയുടെ ശ്രമങ്ങള്‍ക്ക് സഹായം ചെയ്യാന്‍ തീരുമാനിക്കുന്നു.

  ഇതേ സമയം പോലീസും ആ കേസ് പതുക്കെ മറന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.ഒരു വിധം ആത്മ വിശ്വാസം നഷ്ടപ്പെട്ട പോലെ.എന്നാല്‍ ഡേ ഹോയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ ബാംഗ് സബ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായി.പിന്നീട് Lucid Dream ലൂടെ അവര്‍ അന്നത്തെ സംഭവങ്ങളിലെ ദുരൂഹതകളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു.ഡേ ഹോയുടെ മകന് എന്താണ് സംഭവിച്ചത്?എന്ത് കൊണ്ടാണ് ആ തിരോധാനത്തിനു ശേഷം ആരും അയാളെ ബന്ധപ്പെടാതെ ഇരുന്നത്?ബാക്കി അറിയാന്‍ ചിത്രം കാണുക.


  യാഥാര്‍ത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു പ്രക്രിയ ആണ് Lucid Dreaming .എന്നാല്‍ വിദഗ്ധമായി ഈ ചിത്രത്തിന് ആവശ്യമായ രീതിയില്‍ നിഗൂഡതകള്‍ ഒക്കെ ഒളിപ്പിച്ചു കൊണ്ട് ആണ് കിം ജൂന്‍ തന്‍റെ പ്രഥമ സംവിധാന സംരംഭത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളുടെ സ്ഥിരം മുഖമുദ്ര ആയ ട്വിസ്റ്റുകള്‍ ഈ ചിത്രത്തിലും അന്യമല്ല.കഥയുടെ രീതി തന്നെ ഒരു പക്ഷെ പ്രേക്ഷകന്‍ മനസ്സില്‍ വിചാരിക്കുന്ന കഥയില്‍ നിന്നും മാറുന്നുണ്ട്.കൊറിയന്‍ ത്രില്ലര്‍ സിനിമ ആരാധകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത ഉള്ള ഒരു കുറ്റാന്വേഷണ കഥയാണ് ചടുലമായി അവതരിപ്പിച്ച ഈ Sci-Fi ചിത്രത്തില്‍ ഉള്ളത്.


More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)