Pages

Tuesday 23 May 2017

749.THE BOSTON STRANGLER(ENGLISH,1968)


749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy.

"It wasn't as dark and scary as it sounds.I had a lotto fun...Killing somebody's a funny experience"

    -Albert Desalvo (The Boston Strangler)

    വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു '60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽ നടന്ന കൊലപാതക പരമ്പര വർഷങ്ങൾക്കു ശേഷവും അന്വേഷണ വിധേയം ആയി മാറുകയുണ്ടായി;വ്യത്യസ്തമായ കണ്ടെത്തലുകളിലൂടെ.കൊലപാതകങ്ങൾ നടത്തിയ രീതികൾ സാദൃശ്യം പുലർത്തിയിരുന്നു.അതു കൊണ്ട് തന്നെ കേസിന്റെ തുടക്കം ഒരാൾ തന്നെ ആണ് ബോസ്റ്റണിലെ കൊലപാതകി എന്നു പോലീസ് വിധി എഴുതി.പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ഒരേ രീതിയിൽ ഉള്ള കുരുക്കുകൾ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടത്തിനു ശേഷം കൊലപ്പെടുത്തുക ആയിരുന്നു.

      മരണപ്പെട്ടവർ 19 നും 85 നും ഇടയ്ക്കു പ്രായം ഉള്ളവർ ആയിരുന്നു.ഒരിക്കലും ബലം പ്രയോഗിച്ചു ഒരാൾ കൊല്ലപ്പെട്ട സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്തു കടന്നു കയറിയത് എന്നു പൊലീസിന് മനസ്സിലായി.രണ്ടു കാരണങ്ങൾ ആയിരുന്നു പോലീസ്  അതിനു വിശദീകരണം ആയി നൽകിയത്.

1.മരണപ്പെട്ടവർക്കു പരിചയം ഉള്ള ആൾ കൊലപാതകി ആകാൻ ഉള്ള സാധ്യത.

2.മരണപ്പെട്ടവരെ ഏതെങ്കിലും രീതിയിൽ വിശ്വസിപ്പിച്ചു അകത്തു കയറിയ ആൾ.ഉദാ:കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ വന്ന ആൾ.

      ശാസ്ത്രീയമായ അവലോകനം കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നത്ര സാങ്കേതിക വളർച്ച അന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ കേസന്വേഷണം കൂടുതൽ സങ്കീർണവും ആയിരുന്നു.പോലീസ് പ്രതികൾ എന്നു സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം തുടങ്ങി.സമാനമായ കേസുകളിൽ പണ്ട് ഉൾപ്പെട്ട ആളുകൾ ആയിരുന്നു പലരും.എന്നാലും ഇരുട്ടിൽ തപ്പുന്ന പോലീസ് ജനങ്ങളുടെ ഇടയിൽ ഉള്ള ഭീതി കൂട്ടി.പലരും തങ്ങളെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള ഫോണ് വിളികൾ കൊണ്ടു പോലീസിനെ കൂടുതൽ കുഴപ്പിച്ചൂ.

  ബോസ്റ്റണിലെ കൊലയാളിയെ കണ്ടെത്താൻ പുതിയ സ്‌ക്വാഡ് വരെ രൂപീകരിച്ചൂ.കേസന്വേഷണത്തിൽ വഴി മുട്ടി പോലീസ് നിൽക്കുന്ന സമയം ഹർക്കോസ് എന്ന സൈക്കിക്കിനെ അന്വേഷണത്തിൽ സഹായിക്കാൻ സമീപിച്ചത് ഒക്കെ പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.കൊലയാളിയെ സംബന്ധിച്ചു ഒരു ചെറു സൂചന എങ്കിലും ലഭിക്കാൻ വേണ്ടി ഏതു അറ്റം വരെ പോകാനും അവർ തയ്യാറും ആയിരുന്നു.എന്നാൽ ആകസ്മികം ആയി ആൽബർട്ട് ഡെസൾവോ ആണ് ബോസ്റ്റണിലെ കൊലയാളി എന്നു പൊലീസിന് വിവരം ലഭിക്കുന്നു.പിടിയിൽ ആയെങ്കിലും തുടക്കത്തിൽ അയാളിൽ നിന്നും ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.കുടുംബസ്ഥൻ ആയ ആൽബർട്ട് ഇത്തരം കൃത്യങ്ങളിൽ പ്രതി ആകും എന്നു അയാളെ അറിയാവുന്ന ആരും വിശ്വാസിച്ചിരുന്നുമില്ല.സിനിമ റിലീസ് ആയ സമയത്തെ വിവരങ്ങൾ പ്രകാരം അയാൾ തന്റെ കുറ്റ കൃത്യങ്ങൾ ഏറ്റു പറയുന്നതായും പിന്നീട് അയാളുടെ ചെയ്തികൾ മാനസിക നിലയിൽ ഉള്ള വ്യതിയാനം ആയാനും അവതരിപ്പിക്കുന്നത്."മൾട്ടിപ്പിൾ പേഴ്സണലിറ്റി ഡിസോർഡർ" ആണ് ഇവിടെ രോഗ കാരണം.ഈ കാരണങ്ങളാൽ അയാളെ കൂടുതൽ മനോരോഗ ചികിത്സയ്ക്കായി അയക്കുന്നതായി ചിത്രം ക്ളൈമാക്സിൽ അവതരിപ്പിക്കുന്നു.

  സാധാരണ ഇത്തരം നടന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന സിനിമകളിൽ നിന്നും വിഭിന്നമായി ഒരു ഡോക്യൂ-സിനിമ നിലവാരത്തിൽ നിന്നും വാണിജ്യ ചേരുവകൾ കൂടി ഉൾപ്പെടുത്തി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഹെൻറി ഫോണ്ടാ,ടോണി കുർട്ടീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചൂ.Neo-noir രീതിയിൽ ഉള്ള അവതരണ ശൈലി ചിത്രത്തിന് ആസ്വാദ്യകരമായ ഒരു രൂപം നൽകുന്നുണ്ട്.

"സിനിമയ്ക്കപ്പുറം ബോസ്റ്റണിലെ കൊലപാതകി"

  എന്നാൽ സിനിമ അവസാനിച്ചതിൽ നിന്നും കേസ് പിന്നീടുള്ള വർഷങ്ങളിൽ വളരെയധികം മുന്നോട്ടു പോയി.പല അനുമാനങ്ങളും കടന്നു വന്നൂ.ഡസൾവോ പിന്നീട് തടവറയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടിയിലായി.ജയിലിൽ വച്ചു തന്നെ അയാൾ കുത്തി കൊല്ലപ്പെട്ടൂ.കൊലപാതകിയെ കണ്ടെത്താൻ കഴിഞ്ഞും ഇല്ല.2013 ൽ ഡെസൾവോയുടെ ഡി എൻ ഏ ബന്ധുവിന്റെ സാമ്പിളും മരണപ്പെട്ടവരിൽ നിന്നും ലഭിച്ചവയും വച്ചു താരതമ്യം നടത്തിയപ്പോൾ പൂർണമായും അതു അയാളുടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.ജീവിതത്തിൽ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കാൻ വേണ്ടി അയാൾ സ്വയം കൊലപാതക കുറ്റം ഏറ്റെടുക്കുക ആയിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടൂ.കൊലപാതകികൾ ഒന്നിൽ കൂടുതൽ കാണും എന്നുള്ള അഭിപ്രായവും ശക്തപ്പെട്ടൂ.കാരണം അവസാന കൊലപാതകങ്ങളുടെ Modus Operandi വ്യത്യസ്തമായിരുന്നു എന്നതായിരുന്നു ഒരു വാദം.കേസിൽ നിർണായകം ആയർക്കാവുന്ന പല കാര്യങ്ങളും പിന്നീട് ആണ് ലഭിച്ചത് എന്നത് കൊണ്ട് തന്നെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച വസ്തുതകളെ  "ഫിക്ഷൻ" വിഭാഗത്തിൽ ഉള്ള ഒരു കഥ വായിച്ച ലാഘവത്തോടെ കാണാൻ മാത്രമേ സാധിക്കൂ.

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment